ബോംബെയ്ക്കായി സമീപിച്ചിരുന്നു, ഇരുവര്‍ പിറക്കുന്നത് എംടിയുമായുള്ള കൂടിക്കാഴ്ച്ചയില്‍: മണിരത്നം
കോഴിക്കോട്: മലയാളിയുടെ പ്രിയ എഴുത്തുകാരന് എംടി വാസുദേവന്‍ നായരെ കാണാന്‍ 30 വര്‍ഷം മുമ്പ് താന്‍ കോഴിക്കോട്ടെത്തിയിരുന്നുവെന്ന് വിഖ്യാത സംവിധായകന് മണിരത്നം. അന്ന് ബോംബെയ്ക്ക് വേണ്ടി കഥ എഴുതാമോ എന്ന് ചോദിക്കാനായിരുന്നു ഞാന്‍ വന്നത്. എന്നാല്‍ അന്ന് എംടിക്കതിന് സാധിച്ചില്ല. പക്ഷേ ആ കൂടിക്കാഴ്ച്ചയില്‍ നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. തന്റെ ഏറ്റവും മികച്ച സിനിമയായ ഇരുവര്‍ പിറക്കുന്നത് എംടിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ്.
അക്കാര്യത്തില്‍ അദ്ദേഹത്തിനോട് ഞാന്‍ കടപ്പെട്ടിരുന്നത്. പല എഴുത്തുകാരനും, സിനിമാ തിരക്കഥയില്‍ ശോഭിക്കാറില്ല. പക്ഷേ എംടിയുടെ ഓരോ തിരക്കഥയും ടെക്സ്റ്റ് ബുക്ക് റെഫറന്സാണെന്നും മണിരത്നം പറഞ്ഞു.എംടിയുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ സിനിമാറ്റിക്കാണ്. അതുപോലെ ശക്തവുമാണ്. അദ്ദേഹം ആ കഥാപാത്രത്തെ രൂപപ്പെടുത്തിയെടുക്കുന്നതും മികച്ച രീതിയിലാണ്. എംടിയുടെ തിരക്കഥയില്‍ ഹാംലറ്റ് സിനിമയാക്കാന്‍ അതുപോലെ ശ്രമിച്ചിരുന്നു. പക്ഷേ എനിക്കതിന് സാധിച്ചില്ല. ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മണിരത്നം വ്യക്തമാക്കി.

മാതൃഭൂമി സംഘടിപ്പിച്ച എംടിയെ ആദരിക്കുന്ന സുകൃതം പരിപാടിയിലായിരുന്നു മണിരത്നം പ്രിയപ്പെട്ട എഴുത്തുകാരനെ പ്രകീര്‍ത്തിച്ചത്. ചടങ്ങില്‍ നവതി പതിപ്പ് മണിരത്നവും, പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനുമായ മനു എസ് പിള്ളയും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. ഞങ്ങളെയെല്ലാം മുന്നില്‍ നിന്ന് നയിച്ച പത്രാധിപരും മലയാള സാഹിത്യത്തെ മുന്നില്‍ നിന്ന് നയിച്ച സാഹിത്യകാരനുമാണ് എംടിയെന്ന് സുഭാഷ് ചന്ദ്രന് പറഞ്ഞു. അതേസമയം വളരെ ചെറുപ്പത്തിലാണ് എനിക്ക് കേരള ചരിത്രത്തില്‍ താല്പര്യം ഉണ്ടാവുന്നത്. അമ്മൂമ്മ പറഞ്ഞാണ് നാലുകെട്ടിനെ കുറിച്ച് കേള്‍ക്കുന്നതെന്നും മനു എസ് പിള്ള പറഞ്ഞു.

നാലുകെട്ട് ഒരു കെട്ടിടം മാത്രമല്ല എന്ന് മനസ്സിലായത് എംടിയുടെ നാലുകെട്ടിന്റെ ഇംഗ്ലീഷ് പരിഭാഷ വായിച്ചപ്പോഴാണ്. അപ്പുണിയുടെ അമ്മയുടെ കഥ എനിക്ക് വേഗം മനസ്സിലാക്കാനായി. വടക്കന്‍ വീരഗാഥ വളരെ താല്പര്യത്തോടെയാണ് കണ്ടത്. സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുന്നതിന് മുമ്പ് എംടിയില്‍ നിന്ന് ലഭിച്ച നല്ല വാക്കുകളെന്ന് എനിക്ക് ലഭിച്ച വലിയ പുരസ്കാരമെന്നും മനു എസ് പിള്ള കൂട്ടിച്ചേര്‍ത്തു.
താന്‍ പിറന്നാള്‍ ആഘോഷിക്കാറില്ലെന്ന് എംടി എല്ലാവര്ക്കും മറുപടിയായി പറഞ്ഞു. ഞങ്ങള്‍ ഗ്രാമവാസികള്‍ക്ക് കര്‍ക്കടകം പഞ്ഞമാസമാണ്. വീട്ടിലെ നാലാമനാണ് ഞാന്‍. എന്റെ പിറന്നാള്‍ ആഘോഷിക്കുന്നത് അത്ഭുതമായി തോന്നുന്നു. ഞാന്‍ ബഹുമാനിക്കുന്ന സുഹൃത്തുക്കളെ ക്ഷണിച്ചതില്‍ സന്തോഷമുണ്ട്. ഇങ്ങനൊരു പിറന്നാല്‍ നടത്തുകയും, അതില്‍ പങ്കെടുക്കാനും സാധിച്ചത് വലിയ അത്ഭുതമാണെന്നും എംടി പറഞ്ഞു. എംടി ജീവിക്കുന്ന നഗരത്തിലാണ് താന്‍ താമസിക്കുന്നതെന്നും, താന്‍ കെട്ടിയിട്ട മുടിയിലും, കോടി മണമുള്ള വസ്ത്രത്തിലും എംടിയുടെ നായികമാരുണ്ടായിരുന്നുപവെന്നും മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications