Get Updates
Get notified of breaking news, exclusive insights, and must-see stories!

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; കോതി കടപ്പുറത്തെ പുലിമുട്ടുകള്‍ നിര്‍മ്മിക്കാന്‍ 8 കോടി

കോഴിക്കോട്: കോതി കടപ്പുറത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച പുലിമുട്ടുകള്‍ കാരണം മത്സ്യബന്ധന വള്ളങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ചെന്നൈ ഐ ഐ ടി യുടെ നിര്‍ദ്ദേശ പ്രകാരം പുലിമുട്ട് നിര്‍മ്മിക്കുന്നതിന് 8 കോടി രൂപുടെ പദ്ധതിക്ക് അനുമതി നല്‍കിയതായി ഇറിഗേഷന്‍ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

1

പുലിമുട്ടിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കി അപകടമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

കോതി കടപ്പുറത്ത് നിര്‍മ്മിച്ച പുലിമുട്ടുകള്‍ അശാസ്ത്രീയമാണെന്ന് അധികൃതര്‍ സമ്മതിച്ചു. സുനാമി കെടുതികളുടെ പശ്ചാത്തലത്തില്‍ കല്ലായി പുഴയുടെ അഴിമുഖത്ത് നിര്‍മ്മിച്ചതാണ് പുലിമുട്ടുകള്‍.

വടക്ക് ഭാഗത്ത് 325 മീറ്ററും തെക്ക് ഭാഗത്ത് 225 മീറ്ററും നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കാനാണ് ചെന്നൈ ഐഐടി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിനാവശ്യമുള്ള ഫണ്ട് ലഭ്യമായില്ല. തുടര്‍ന്ന് യഥാക്രമം 155 മീറ്ററും 80 മീറ്ററും നീളത്തില്‍ പുലിമുട്ട് നിര്‍മ്മിച്ചു.

ഐഐടി നിര്‍ദ്ദേശിച്ച നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കാന്‍ 8 കോടി രൂപയുടെ പദ്ധതി ഒരു കരാറുകാരന്‍ ഏറ്റെടുത്തെങ്കിലും ആവശ്യമുള്ള കല്ലുകള്‍ ലഭ്യമല്ലെന്ന കാരണത്താല്‍ പ്രവര്‍ത്തി ആരംഭിച്ചില്ല. തുടര്‍ന്ന് ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ടെണ്ടര്‍ ചെയ്യുകയും കരാറുകാരന്‍ ടെണ്ടര്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

കല്ലായി പുഴയില്‍ അടിഞ്ഞു കൂടിയ ചെളി നീക്കം ചെയ്യാന്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലും ദേശീയ ഹരിത ട്രൈബ്യൂണലിലും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പദ്ധതിക്ക് അംഗീകാരം ലഭിച്ചാലുടന്‍ നടപ്പിലാക്കും. ഇറിഗേഷന്‍ വകുപ്പ് ആവശ്യമായ നടപടി സ്വീകരിച്ച സാഹചര്യത്തില്‍ പൊതു പ്രവര്‍ത്തകനായ എസി ഫ്രാന്‍സിസ് സമര്‍പ്പിച്ച പരാതി കമ്മീഷന്‍ തീര്‍പ്പാക്കി.

നേരത്തെ 35 വര്‍ഷം സഹകരണ സംഘത്തില്‍ ക്ലര്‍ക്കായി ജോലി ചെയ്ത ശേഷം 2020 നവംബറില്‍ സര്‍വീസില്‍ നിന്നും വിരമിച്ചയാള്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

നടപടി സ്വീകരിച്ച ശേഷം ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു.

എന്ത് പറയാനാണ് ഇതിനപ്പുറം, കലക്കി, കിടുക്കി, തിമിര്‍ത്തു, പേര്‍ളി സ്റ്റൈലില്‍ മഡോണ സെബാസ്റ്റിയന്‍, ചിത്രങ്ങള്‍ വൈറല്‍

തേക്കുംകുറ്റി ക്ഷീരോല്‍പാദന സഹകരണ സംഘത്തില്‍ ക്ലര്‍ക്കായിരുന്ന എ ആനന്ദവല്ലിയുടെ പരാതിയിലാണ് നടപടി. 2020 നവംബറിലാണ് പരാതിക്കാരി സര്‍വീസില്‍ നിന്നും വിരമിച്ചത്. ഉയര്‍ന്ന ഉദ്യേഗസ്ഥര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരി കമ്മീഷനെ സമീപിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+