'സ്ത്രീത്വത്തെ അപമാനിച്ചത് അവരാണ്, മകളും അമ്മയും സാക്ഷികള്‍': പ്രസാധകയ്ക്കെതിരെ വിആര്‍ സുധീഷ്
കോഴിക്കോട്: സാഹിത്യകാരന് വി ആര് സുധീഷിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദപ്രചാരണം നടത്തിയെന്ന് ആരോപിച്ച് യുവപ്രസാധക എം എ ഷഹനാസിന് വക്കീല്‍ നോട്ടീസ്. തെറ്റായ ആരോപണങ്ങള്‍ പിന്‍വലിച്ച് സോഷ്യല്‍ മീഡിയയിലൂടെ 15 ദിവസത്തിനകം മാപ്പ് പറയണമെന്നാണ് വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ 25 ലക്ഷം രൂപ മാനനഷ്ടമായി നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അഡ്വക്കേറ്റ് പി രാജേഷ് കുമാര്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് നല്‍കിയത്.
'തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍

വക്കീല്‍ നോട്ടീസില്‍ പറഞ്ഞ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ യുവ പ്രസാധകയ്ക്കെതിരെ സിവില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വി ആര് സുധീഷ് അറിയിച്ചു. നാല് പതിറ്റാണ്ടായി സാംസ്കാരിക സാഹിത്യ സാമൂഹിക മേഖലകളില്‍ നിറഞ്ഞുനില്ക്കുന്ന വ്യക്തിയാണ് താന്‍. ഒരു പുസ്തകത്തിന്റെ റോയല്‍റ്റി എഗ്രിമെന്റ് വേണമെന്ന് യുവ പ്രസാധകയോട് ആവശ്യപ്പെട്ടതാണ് അപവാദ പ്രചാരണത്തിന് കാരണമെന്ന് വി ആര് സുധീഷ് പറയുന്നു.

പ്രസാധകയുടെ സോഷ്യല്‍ മീഡിയയിലെ അപവാദ പ്രചാരണം കണ്ട് മുതിര്‍ന്ന ഏഴുത്തുകാര്‍ ഉള്‍പ്പടെയുള്ള നിരവധി പേര് തന്നെ വിളിച്ചിരുന്നു. ഇത് തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് വി ആര് സുധീഷ് നോട്ടീസില്‍ വ്യക്തമാക്കി. നേരത്തെ എം എ ഷഹനാസ് വി ആര് സുധീഷിനെതിരെ പൊലീസില്‍ പരാതിയുമായി സമീപിച്ചിരുന്നു. ഭീഷണിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് എം എ ഷഹനാസിന്റെ പരാതിയില്‍ ഉണ്ടായിരുന്നത്.

പുസ്തകം പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ട് നിരന്തരം വിളിച്ചതിനെ തുടര്‍ന്നാണ് പുസ്തകം അവര്‍ക്ക് കൊടുത്തത്. പുസ്തകം പ്രസാദക വഴി വിറ്റഴിക്കുകയും യാതൊരു എഗ്രിമെന്റോ പ്രതിഫലമോ നല്‍കിയിരുന്നില്ല. അതില്‍ പ്രതിഷേധിച്ചാണ് അവര്‍ക്കെതിരെ പോസ്റ്റിട്ടതെന്നും വി ആര് സുധീഷ് പറയുന്നു.

അതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തെ തുടര്‍ന്നാണ് കേസ് കൊടുത്തത്. എന്നെ പറ്റി എല്ലാ ചാനലുകളിലും കയറിയിറങ്ങി നിരവധി കള്ളക്കഥകള്‍ പറഞ്ഞു. ഒരു ചാനലില്‍ പറയുന്ന കാര്യമല്ല, മറ്റൊരു ചാനലില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് കേസ് കൊടുക്കാന്‍ നിര്‍ബന്ധിതനാവുന്നതെന്ന് വി ആര് സുധീഷ് പറയുന്നു.

താന്‍ സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഞാനല്ല, അവരാണ് സ്ത്രീത്വത്തെ അപമാനിച്ചത്. എനിക്ക് ഒരു മകളാണ്, മകള്‍ക്ക് ഒരു അമ്മയുണ്ട്. അവരെപോലും അപമാനിച്ചു. അവരോട് സ്ത്രീവിരുദ്ധമായി പെരുമാറിയെന്നാണ് ഷഹനാസ് പറയുന്നത്. കേസിലെ പ്രധാനപ്പെട്ട സാക്ഷി അവരായിരിക്കുമെന്നും വി ആര് സുധീഷ് പറയുന്നു.

എന്റെ മകളും അവളുടെ അമ്മയും കേസില്‍ പ്രധാനപ്പെട്ട സാക്ഷികളായിരിക്കും. എന്റെ മകളുടെ അമ്മ ചോദിച്ചത് എന്ത് സ്ത്രീവിരുദ്ധതയാണ് നിങ്ങള്‍ എന്നോട് കാണിച്ചത് എന്നാണ്. ഇത് ആരോപിക്കാന്‍ ഷഹനാസ് ആരാണ് എന്നാണ് അവരുടെ ചോദ്യം. ഇതൊന്നും അനുവദിച്ചു കൊടുക്കാന്‍ ഇനി ഞാന്‍ തയ്യാറല്ലെന്ന് വി ആര് സുധീഷ് പറഞ്ഞു.

അതേസമയം, വി ആര് സുധീഷിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫറോക്ക് സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് വനിതാ പൊലീസ് കേസ് എടുത്തത്. വി.ആര് സുധീഷിനെതിരായ കേസ് പിന്‍വലിക്കാന്‍ തന്നെ പലരും ഭീഷണിപ്പെടുത്തുന്നുണ്ടെന്നും എന്നാല്‍ അതില്‍ കൂടുതല്‍ പേര് പിന്തുണയുമായി എത്തുന്നുണ്ടെന്നുമാണ് കുറിപ്പിലൂടെ യുവ പ്രസാധക വ്യക്തമാക്കിയത്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications