മലപ്പുറം സർക്കാർ കോളേജിലെ മോഷണം; പ്രതികളായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു
മലപ്പുറം : ഗവൺമെന്റ് കോളേജിനുള്ളിൽ മോഷണം നടത്തിയ എസ് എഫ് ഐ പ്രവർത്തകരായ വിദ്യാർഥികളെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തു. 15 ദിവസത്തേക്ക് ആണ് പ്രതികളായ വിദ്യാർഥികളുടെ സസ്പെൻഷൻ. കുറ്റം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ പിന്നാലെ തീരുമാനം ഉണ്ടാകും.
ഇത് സംബന്ധിച്ച് കോളജിലെ അച്ചടക്ക സമിതി അന്വേഷിക്കുമെന്നാണ് വിവരം. അതേസമയം, ജൂലൈ 7 നായിരുന്നു പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. 7 വിദ്യാർത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തതിരുന്നത്. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും കെ എസ് യു യൂണിറ്റ് പ്രസിഡന്റും ഉൾപ്പെടെയുള്ള ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഏകദേശം ഒരു ലക്ഷം രൂപ മൂല്യമുള്ള ഉപകരണങ്ങളാണ് മലപ്പുറം ഗവൺമെന്റെ കോളേജിൽ നിന്ന് ഏഴു പേർ മോഷ്ടിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇൻവെർട്ടർ ബാറ്ററികളും പ്രൊജക്ടറും ഉൾപ്പെടെ പ്രവർത്തകർ മോഷ്ടിച്ചു. സംഭവത്തിൽ , എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി കണ്ണൂർ തലശ്ശേരി സ്വദേശി വിക്ടർ ജോൺസൺ, കോഴിക്കോട് നന്മണ്ട ആദർശ് രവി , കെ എസ് യു യൂണിറ്റ് പ്രസിഡന്റ് അരീക്കോട് ആത്തിഫ്, പാണ്ടിക്കാട് ജിബിൻ, വള്ളുവമ്പ്രം നീരജ് ലാൽ , പന്തല്ലൂർ ഷാലിൻ, മഞ്ചേരി സ്വദേശി അഭിഷേക് തുടങ്ങിയവരെ ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം , അറസ്റ്റിലായ പ്രവർത്തകരെ എസ് എഫ് ഐ പുറത്താക്കിയിരുന്നു. എസ് എഫ് ഐ സംഭവത്തിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എസ് എഫ് ഐ പ്രവര്‍ത്തകരായ വിക്ടര്‍ ജോണ്‍സണ്‍, ആദര്‍ശ് രവി, നീരജ് ലാല്‍, അഭിഷേക് എന്നിവരെയാണ് എസ് എഫ് ഐയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്നാണ് പ്രസ്താവനയിൽ വ്യക്തമാക്കിയത്.
അതേസമയം, ഇൻവെർട്ടർ ബാറ്ററികളും പ്രൊജക്ടറും ഉൾപ്പെടെ മോഷണം പോയതായി ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. 11 ബാറ്ററികളും പ്രൊജക്ടറുകളുമാണ് വിവിധ ഡിപ്പാർട്ട്‌മെൻറുകളിൽ നിന്ന് മോഷ്ടിക്കപ്പെട്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം , ഉർദു , കെമിസ്ട്രി , ഇസ്‌ലാമിക് ഹിസ്റ്ററി , എന്നീ വിഭാഗത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഇൻവെർട്ടർ ബാറ്ററികളിൽ അഞ്ചെണ്ണം ആണ് ഉപയോഗിക്കാൻ കഴിയാത്തവയെന്നാണ് കോളേജ് അധികൃതർ പറഞ്ഞത്.
അതേസമയം , കെമിസ്ട്രി വിഭാഗത്തിൽ ഉളളതായിരുന്നു പ്രോജക്ടറുകളില്‍ ഒന്ന്. സംഭവത്തിന് പിന്നാലെ , കോളോജ് പ്രിന്‍സിപ്പല്‍ പൊലീസിൽ പരാതി നൽകിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. എന്നാൽ, പ്രവർത്തകർ മോഷ്ടിച്ച വസ്തുക്കള്‍ മറ്റ് പല കടകളില്‍ കൊണ്ടു പോയി വിറ്റതായി പ്രതികള്‍ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.
പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications