Get Updates
Get notified of breaking news, exclusive insights, and must-see stories!

താനൂര്‍ ഒട്ടുമ്പ്രം ബീച്ചില്‍ ഹൗസ് ബോട്ട് മുങ്ങി അപകടം; മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് മലപ്പുറം എസ്പി

മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂര്‍ ഒട്ടുമ്പ്രം തൂവല്‍ തീരത്ത് ഹൗസ് ബോട്ട് മുങ്ങി അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചതായാണ് വിവരം. നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിരവധി പേര്‍ അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടിയിലേയും താനൂരിലേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് വെകീട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ശിങ്കാര ബോട്ട് ആണ് അപകടത്തില്‍പ്പെട്ടത്. അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.

tanur

ഹൗസ് ബോട്ടില്‍ 35 പേരുണ്ടായിരുന്നു എന്നാണ് അനൗദ്യോഗിക വിവരം. അതേസമയം മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മലപ്പുറം എസ്പി പറഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം താനൂരിലേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വെളിച്ചക്കുറവ് തടസം സൃഷ്ടിക്കുന്നുണ്ട്. ആറ് പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ബോട്ട് കരക്കെത്തിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് താനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ കെ പി നിസാമുദ്ദീന്‍ അറിയിച്ചു.

40 ഓളം ആളുകളെ ടിക്കറ്റ് കൊടുത്ത് ബോട്ടിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട് എന്നാണ് നിസാമുദ്ദീന്‍ പറഞ്ഞു. ആറ് മണിക്ക് ശേഷം വിനോദയാത്ര ബോട്ടുകള്‍ സാധാരണഗതിയില്‍ സര്‍വീസ് നടത്താറില്ല എന്നും അദ്ദേഹം പറഞ്ഞു. കരയില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് അപകടം നടന്നത് എന്നാണ് ബോട്ടിലുണ്ടായിരുന്ന ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ഓലപ്പീടിക സ്വദേശി സിദ്ദീഖ് (35), മക്കള്‍ ഫാത്തിമ മിന്‍ഹ (12), ഫൈസാന്‍ (4), പരപ്പനങ്ങാടി സ്വദേശി സൈതലവിയുടെ മക്കളായ ഹസ്ന (18), സഫ്ല(7), പരപ്പനങ്ങാടി ആലില്‍ ബീച്ച് സ്വദേശി ജല്‍സിയ ജാബിര്‍, പട്ടിക്കാട് സ്വദേശി അന്‍ഷിദ്, പട്ടിക്കാട് സ്വദേശി അസീമിന്റെ മകന്‍ അഫ്ളാഹ് (7), ആവായില്‍ ബീച്ച് സ്വദേശി റസീന കുന്നുമ്മല്‍, താനൂര്‍ കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരന്‍ സദറുദ്ദീന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് തിരിച്ചറിഞ്ഞത്.

അപകടത്തില്‍ രക്ഷപ്പെട്ട 11 പേര്‍ വിവിധ ആശുപത്രിയിലായി ചികിത്സയിലുണ്ട്. എന്നാല്‍ എത്ര പേര്‍ ബോട്ടിലുണ്ടായിരുന്നു എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. രക്ഷാപ്രവര്‍ത്തനം ഇന്നത്തേക്ക് അവസാനിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച തൃശൂരില്‍ നിന്ന് എന്‍ഡിആര്‍എഫ് സംഘം തിരച്ചിലിനായി എത്തും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തിങ്കളാഴ്ച താനൂരിലെത്തും. താനൂര്‍ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് ആണ് അപകടത്തില്‍പ്പെട്ടത്.

Relationship Tips: വിവാഹമോചനം തെറ്റാണോ..? ബന്ധം വേര്‍പ്പെടുത്തുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്

തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂരങ്ങാടി എംകെഎച്ച് ആശുപത്രി, പരപ്പനങ്ങാടി നഹാസ് ആശുപത്രി, താനൂര്‍ മിഷന്‍ ആശുപത്രി, താനൂര്‍ ദയ ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, കോട്ടക്കലിലെ സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ബോട്ടപകടത്തില്‍ ഇരയായവരെ എത്തിച്ചിരിക്കുകയാണ്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് മുന്‍പ് പൂര്‍ത്തിയാക്കി കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+