17 കാരിയെ റബ്ബർ തോട്ടത്തിൽ വെച്ചും വീട്ടിൽ വെച്ചും പല തവണ പീഡിപ്പിച്ചു; മലപ്പുറത്ത് ടാപ്പിങ് തൊഴിലാളി അറസ്റ്റിൽ!
മലപ്പുറം: പതിനേഴ്കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, ടാപ്പിംഗ് തൊഴിലാളിയായ പ്രതി പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ വെച്ചും വീട്ടില്‍ വെച്ചും പല തവണ ലൈംഗികമായി പീഡിപ്പിച്ചതായി പീഡനത്തിനിരയായ പെണ്‍കുട്ടി. കേസില്‍ പ്രതിയായ യുവാവിനെ മഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.
എളങ്കൂര്‍
കൂമംകുളം
കോട്ടമ്മല്‍
ശങ്കരന്‍
(45)നെയാണ്
മഞ്ചേരി
സി
ഐ
എന്‍
ബി
ഷൈജു
അറസ്റ്റ്
ചെയ്തത്.
ടാപ്പിംഗ്
തൊഴിലാളിയായ
പ്രതി
പെണ്‍കുട്ടിയെ
റബ്ബര്‍
തോട്ടത്തില്‍
വെച്ചും
വീട്ടില്‍
വെച്ചും
പലതവണ
ലൈംഗികമായി
ചൂഷണം
ചെയ്തുവെന്നാണ്
കേസ്.
മഞ്ചേരി
ജുഡീഷ്യല്‍
ഫസ്റ്റ്
ക്ലാസ്
മജിസ്‌ട്രേറ്റ്
കോടതിയില്‍
ഹാജരാക്കിയ
പ്രതിയെ
മജിസ്‌ട്രേറ്റ്
ഇ
വി
റാഫേല്‍
14
ദിവസത്തേക്ക്
റിമാന്റ്
ചെയ്തു.
അതേസമയം മഞ്ചേരിയിൽ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. താമരശ്ശേരി ഓമശ്ശേരി ഏനല്ലൂര്‍ അഖില്‍ നാരായണന്‍ (26)നെയാണ് മജിസ്‌ട്രേറ്റ് ഇ വി റാഫേല്‍ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്. പരാതിക്കാരിയുമായി പ്രതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹ നിശ്ചയത്തിനു ശേഷം പ്രതി പെണ്‍കുട്ടിയെ ഹോട്ടലിലും മറ്റും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് പരാതി.
മറ്റൊരു കേസിൽ ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവതി രംഗത്ത് വന്നു. ചികില്‍സക്കെത്തിയ രോഗിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. അരീക്കോട് എടവണ്ണപ്പാറ ജംങ്ഷന് സമീപം ഹോമിയോ ക്ലിനിക്ക് നടത്തുന്ന ഡോക്ടര്‍ക്കെതിരെയാണ് 21കാരിയായ യുവതി പരാതി നല്‍കിയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ചികില്‍സക്കായി ക്ലിനിക് മുറിയില്‍ കയറിയ യുവതിയോട് ഡോക്ടര്‍ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.