മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യൂത്ത്‌ലീഗിന്റെ പ്രതിഷേധം ഭയന്ന് മന്ത്രി കെ.ടി ജലീല്‍ താനൂരിലെ ഉദ്ഘാടനത്തിനെത്തിയില്ല

  • By Desk
Google Oneindia Malayalam News

മലപ്പുറം: താനൂര്‍ ചെറിയമുണ്ടം തലക്കടത്തൂരില്‍ പ്രവാസി സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മന്ത്രി കെ.ടി ജലീല്‍ യൂത്ത് ലീഗ് പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടി റദ്ധാക്കി. താനൂര്‍ എം എല്‍.എ വി. അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ മന്ത്രി കെ.ടി ജലീല്‍ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഈ വിവരം കാണിച്ച് വ്യാപകമായി ഉദ്ഘാടനത്തിന്റെ ഫ്‌ളെക്സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.

പ്രതിപക്ഷത്തെ നയിക്കാന്‍ തൃണമൂല്‍..... നാല് സംസ്ഥാനങ്ങളില്‍ മത്സരിക്കും.... 50 സീറ്റ് ലക്ഷ്യം!!പ്രതിപക്ഷത്തെ നയിക്കാന്‍ തൃണമൂല്‍..... നാല് സംസ്ഥാനങ്ങളില്‍ മത്സരിക്കും.... 50 സീറ്റ് ലക്ഷ്യം!!

മന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍

മന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍

ബന്ധുനിയമത്തില്‍ കെ.ടി ജലീലിനെതിരെ ആരോപണമുയര്‍ന്നതോടെ മലപ്പുറം ജില്ലയില്‍ വ്യാപകമായി മന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കെ.ടി ജലീല്‍ എത്തുന്ന വിവരമറിഞ്ഞ് തലക്കടത്തൂരില്‍ മന്ത്രിയെ തടയാനും കരിങ്കൊടി കാണിക്കാനുമായി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരിന്നു.പ്രതിഷേധം ഭയന്ന് താനൂര്‍ എംഎല്‍എ യും പരിപാടിക്കെത്തിയില്ല.അഴിമതി മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തലക്കടത്തൂര്‍ ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ ടി.എ റഹിം മാസ്റ്റര്‍, സെക്രട്ടറിമാരായ ടി. നിയാസ്, കെ.വി ഖാലിദ്, കെ.പി നിഹ്മത്തുള്ള, ചെറിയമുണ്ടം പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ പി.ടി മുഹമ്മദലി, നൗഷാദ് പറപ്പൂത്തടം, പി.പി അഷ്‌റഫ്, മന്‍സൂര്‍ വൈലത്തൂര്‍, എന്‍.സുനീര്‍ കെ.യൂനുസ്, വൈ.ഷീദ്, എന്‍.എ ഹസീബ്, പി.ടി ഷാഫി, ടി.മുനീര്‍, വി.റഹൂഫ്, വി.ബില്‍, എം. ഇബ്രാഹിം കുട്ടി, പി.ഫൈസല്‍, പി. ആബിദ്, കെ.നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 മലയാളം സര്‍വ്വകലാശാലയില്‍

മലയാളം സര്‍വ്വകലാശാലയില്‍


ബന്ധുനിയമന വിവാദക്കുരുക്കിലകപ്പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ പ്രതിഷേധം കനക്കുകയാണ്. കഴിഞ്ഞ ദിവസം തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയിലെത്തിയ മന്ത്രിക്കെതിരെ എം.എസ്.എഫ് ,യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ചീമുട്ടയും ചെരിപ്പു മെറിഞ്ഞു.പോലീസും പ്രവര്‍ത്തകരും തമ്മിലുള്ള അടി കലശലില്‍ രണ്ട് പോലീസുകാര്‍ക്ക് നിസ്സാര പരുക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുപത്തഞ്ചു പേരെ കസ്റ്റഡിയിലെടുത്തു.

കരിങ്കൊടി കാണിച്ചു

കരിങ്കൊടി കാണിച്ചു


മലയാള സര്‍വ്വകലാശാലയില്‍ ആറാമത് കേരള ഹിസ്റ്ററി കോണ്‍ഫറന്‍സ് ഉല്‍ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത് .പ്രതിഷേധമുണ്ടാവുമെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് തിരൂര്‍ നഗരത്തിലും മലയാള സര്‍വ്വകലാശാലയിലും കനത്ത പോലീസ് സന്നാഹമുണ്ടായിരുന്നു. തിരൂരിലെ ഒരു സ്വകാര്യ ചടങ്ങില്‍ എത്തിയ മന്ത്രിയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവരെ പോലീസ് നീക്കം ചെയ്തു. പിന്നീടാണ് മന്ത്രി മലയാള സര്‍വകലാശാലയിലെത്തിയത്.മന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഓഡിറ്റോറിയത്തില്‍ നേരത്തെ നിലയുറപ്പിച്ച ആറ് എം.എസ്.എഫ്.പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് വേദിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

 ചെരിപ്പും ചീ‍ഞ്ഞമുട്ടയുമെറിഞ്ഞു

ചെരിപ്പും ചീ‍ഞ്ഞമുട്ടയുമെറിഞ്ഞു

യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വന്‍തോതില്‍ മലയാള സര്‍വകലാശാലക്ക് മുന്‍വശത്തെ റോഡില്‍ എത്തിക്കൊണ്ടിരുന്നു. കൂടുതല്‍ പോലീസുമെത്തി.ഉല്‍ഘാടനം ചെയ്ത് പുറത്തിറങ്ങിയ മന്ത്രി കാറില്‍ റോഡിലേക്ക് കയറിയപ്പോഴാണ് യൂത്ത് ലീഗുകാര്‍ ചെരിപ്പും ചീമുട്ടയും കാറിനു നേര്‍ക്കെറിഞ്ഞത്. ബലപ്രയോഗത്തിലൂടെ മന്ത്രിയുടെ വാഹനം കടന്നു പോകാന്‍ പോലീസ് വഴിയൊരുക്കി. ബലപ്രയോഗത്തിനിടയില്‍ സുഫൈല്‍ ,ശരത് എന്ന പോലീസുകാര്‍ക്ക് പരുക്കേറ്റു.തുടര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു.മന്ത്രിയെ തടഞ്ഞതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഇവര്‍ക്കെതിരെ കേസെടുക്കും. അതേ സമയം ജലീലിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്നും മന്ത്രി പങ്കെടുക്കുന്ന പൊതു ചടങ്ങുകള്‍ ബഹിഷ്‌ക്കരിക്കുമെന്നും മുസ്ലീം ലീഗ് തിരൂര്‍ മണ്ഡലം പ്രസിഡന്റ് കെ.അബ്ദുല്ലക്കുട്ടി പറഞ്ഞു. 19 ന് ആലത്തിയൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രി ഉല്‍ഘാടന ചടങ്ങും യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും.

Malappuram
English summary
minister kt jaleel skips inauguration in tirur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X