ബിജെപി രാഷ്ട്രപതിയോട് രാജിവെക്കാന്‍ പറയുമോ? ടിപ്പു സുല്‍ത്താന്‍ വിവാദത്തില്‍ ശിവസേനയുടെ മറുപടി
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മില്‍ രാഷ്ട്രീയ പോര്. സംസ്ഥാനത്തെ സ്പോര്‍ട്സ് കോംപ്ലക്സിന് മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ പേരിടാനുള്ള തീരുമാനമാണ് വിവനാദത്തിന് കാരണം. ബിജെപി ഇക്കാര്യത്തില്‍ തങ്ങളെ വിമര്‍ശിക്കാന്‍ വരേണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറയുന്നു. ബിജെപി രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് രാജിവെക്കാന്‍ പറയുമോ? അദ്ദേഹം 2017ല്‍ കര്‍ണാടക നിയമസഭയില്‍ ടിപ്പു സുല്‍ത്താനെ പുകഴ്ത്തി സംസാരിച്ചതാണ്. ധീരയോദ്ധാവാണ് ടിപ്പുവെന്നും, സ്വാതന്ത്ര്യ സമര പോരാളിയാണെന്നും വാഴ്ത്തിയതാണ്. അതൊന്നും മറന്നിട്ട് ഞങ്ങളെ വിമര്‍ശിക്കാന്‍ വരേണ്ടതില്ലെന്നും റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബിജെപിയും ബജ്റംഗ് ദളും വലിയ പ്രക്ഷോഭമാണ് സര്‍ക്കാരിനെതിരെ നടത്തുന്നത്. മുംബൈയില്‍ നവീകരിച്ച സ്പോര്‍ട്സ് കോംപ്ലക്സിനാണ് പുതിയ പേരിടുന്നത്. രാഷ്ട്രപതി ടിപ്പുവിനെ പ്രകീര്ത്തിക്കാമെങ്കില് ഞങ്ങള്‍ക്ക് അദ്ദേഹം പേരിടുകയും ചെയ്യാം. നിങ്ങള്‍ രാഷ്ട്രപതിയോട് രാജിവെക്കാന്‍ ആവശ്യപ്പെടുമോ? അദ്ദേഹം പ്രകീര്‍ത്തിച്ചത് അപ്പോള്‍ ശരിയാണോ? ബിജെപി ആദ്യം ഇക്കാര്യത്തില്‍ വിശദീകരണം നല്കട്ടെ. വെറും നാടകമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. ബിജെപി കരുതുന്നത് അവര്‍ക്ക് മാത്രമാണ് ചരിത്രത്തെ കുറിച്ച് വിവരമുള്ളതെന്നാണ്. അത് തെറ്റിദ്ധാരണയാണെന്നും റാവത്ത് പറഞ്ഞു.
എല്ലാവരും ഇവിടെയിരുന്ന് പുതിയ ചരിത്രമെഴുതാനാണ് ശ്രമിക്കുന്നത്. ഈ ചരിത്രകാരന്മാര് യഥാര്‍ത്ഥ ചരിത്രം മാറ്റാനുള്ള ശ്രമത്തിലാണ്. ഞങ്ങള്‍ക്ക് ടിപ്പു സുല്‍ത്താനെ കുറിച്ച് എല്ലാമറിയാം. അക്കാര്യങ്ങളൊന്നും ബിജെപിയില്‍ നിന്നറിയേണ്ടതില്ലെന്നും റാവത്ത് തുറന്നടിച്ചു. ടിപ്പുവിന്റെ പേരിടാനാണ് ഞങ്ങള്‍ തീരുമാനിച്ചതെങ്കില്‍, അതിനെ പിന്തുണയ്ക്കുകയാണ് ബിജെപി ചെയ്യേണ്ടത്. ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നതില്‍ കാര്യമില്ല. സംസ്ഥാന സര്‍ക്കാരിന് എന്ത് ചെയ്യണമെന്ന് കൃത്യമായി അറിയാം. പുതിയ ചരിത്രമെഴുതാന്‍ നോക്കരുത്. ദില്ലിയിലിരുന്ന് ചരിത്രത്തെ മാറ്റാനാണ് ബിജെപി തുടര്‍ച്ചയായി ശ്രമിക്കുന്നത്. അതില്‍ നിങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്നും റാവത്ത് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ കോണ്‍ഗ്രസ്, ശിവസേന പ്രവര്‍ത്തകര്‍ ഇതേ സ്പോര്‍ട്സ് കോംപ്ലക്സിന് പുറത്ത് വലിയ പ്രതിഷേധം നടത്തിയിരുന്നു. ടിപ്പു സുല്‍ത്താന്റെ പേരിടുന്നതിനോട് അവര്‍ക്കും യോജിപ്പില്ല. കോണ്‍ഗ്രസ് നേതാവ് അസ്ലം ഷെയ്ക്കാണ് ഈ കോംപ്ലക്സ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. മുംബൈയിലെ മലാഡിലാണ് ഈ സ്പോര്‍ട്സ് കോംപ്ലക്സുള്ളത്. ജനുവരി 26നായിരുന്നു ഉദ്ഘാടനം. വിഎച്ച്പിയും ബിജെപിയുമെല്ലാം പ്രതിഷേധവുമായി രംഗത്തുണ്ട്. കൊടും ക്രൂരനായ ഹിന്ദു വിരുദ്ധ ഭരണാധികാരിയുടെ പേരിടുന്നത് അപലപനീയമാണെന്ന് ബിജെപി പറയുന്നു. മുംബൈയിലെ മതസൗഹാര്‍ദം തകര്‍ക്കാനാണ് ഈ നീക്കമെന്ന് വിഎച്ച്പിയും പറഞ്ഞു.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications