Get Updates
Get notified of breaking news, exclusive insights, and must-see stories!

സുശാന്തിന്റെ മരണം: ബീഹാര്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്വാറന്റൈനില്‍, മുംബൈ പോലീസ് നീക്കം!!

മുംബൈ/പട്‌ന: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയും ബീഹാറും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥനെ മുംബൈ പോലീസ് ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഓഫീസറാണ് ഇപ്പോള്‍ ക്വാറന്റൈനിലായിരിക്കുന്നത്. നിര്‍ബന്ധപൂര്‍വം പോലീസുകാരനെ ക്വാറന്റൈനിലാക്കിയെന്ന് ബീഹാര്‍ പോലീസ് ആരോപിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറും ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചു. സംഭവിച്ചതെന്തായാലും, തീര്‍ത്തും തെറ്റാണെന്ന് നിതീഷ് പറഞ്ഞു.

1

ഐപിഎസ് ഓഫീസറായ ബിനയ് തിവാരിയാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. മുംബൈ ബിഎംസിയുടെ തീരുമാനപ്രകാരമായിരുന്നു ഇയാളെ ക്വാറന്റൈനിലാക്കിയത്. സുശാന്തിന്റെ കേസിലെ അന്വേഷണം തടയുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്ന് ബീഹാര്‍ പോലീസ് പറഞ്ഞു. ഇത് ഹോം ക്വാറന്റൈനല്ല പകരം വീട്ടുതടങ്കലിലാണ് തിവാരിയുള്ളതെന്നും ബീഹാര്‍ പോലീസ് ആരോപിച്ചു. മുംബൈ നഗരത്തിലേക്ക് നിത്യം നിരവധി പേരാണ് എത്തുന്നത്. ഇവരൊന്നും ക്വാറന്റെനിലല്ല. പകരം പോലീസുകാരെയാണ് ഇവര്‍ ഇത്തരം നടപടികള്‍ക്ക് വിധേയരാക്കുന്നതെന്നും ബീഹാര്‍ പോലീസ് പറഞ്ഞു.

Recommended Video

cmsvideo
    Sushant Singh Rajput Searched Himself On Google Before Committing Suicide | Oneindia Malayalam

    ഐപിഎസ് മെസ്സിലാണ് തിവാരി താമസിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സീനിയര്‍ ഓഫീസര്‍മാര്‍ ഈ സൗകര്യം ഏര്‍പ്പാടാക്കി തന്നില്ല. അതുകൊണ്ട് ഗസ്റ്റ് ഹൗസില്‍ താമസിക്കാനായി തിവാരി തീരുമാനിക്കുകയും, അത് ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ താമസിക്കാന്‍ വന്നതോടെ ബിഎംസി അധികൃതര്‍ അദ്ദേഹത്തെ ക്വാറന്റൈനിലാക്കിയെന്നും ബീഹാര്‍ പോലീസ് പറഞ്ഞു. അതേസമയം ജൂലായ് 27ന് ബീഹാര്‍ പോലീസ് മുംബൈയിലെത്തിയിരുന്നെങ്കിലും ആരെയും ക്വാറന്റൈിലാക്കിയിരുന്നില്ല. എന്നാല്‍ തിവാരി മുംബൈയില്‍ എത്തിയതോടെ അദ്ദേഹത്തെ ക്വാറന്റൈനിലാക്കുകയായിരുന്നു ബിഎംസി.

    വലിയ വിവാദമായതോടെയാണ് ഈ വിഷയത്തില്‍ നിതീഷ് കുമാര്‍ പ്രതികരിച്ചത്. ഇതൊരിക്കലും രാഷ്ട്രീയ വിഷയമല്ല. ബീഹാര്‍ പോലീസ് അവരുടെ കടമയാണ് ചെയ്യുന്നത്. ബീഹാര്‍ ഡിജിപി മുംബൈ പോലീസുമായി സംസാരിക്കും. നിയമപ്രകാരമാണ് എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ഓഗസ്റ്റ് 15 വരെയാണ് വിനയ് തിവാരിയുടെ ക്വാറന്റൈന്‍ കാലാവധി. കേസില്‍ എല്ലാവിധത്തിലുള്ള സഹകരണവും മുംബൈ പോലീസ് നല്‍കിയിരുന്നു. എന്നാല്‍ ബീഹാര്‍ പോലീസ് ടീം കോവിഡ് പ്രോട്ടോക്കോളുകള്‍ അടക്കമുള്ളവ പാലിച്ചില്ലെന്നും മുംബൈ പോലീസ് കുറ്റപ്പെടുത്തി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+