Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് മരണമില്ലാത്ത ദിനം രേഖപ്പെടുത്തി മുംബൈ, 2020 മാര്‍ച്ചിന് ശേഷം ആദ്യം, കേസുകളും കുറയുന്നു

മുംബൈ: മാര്‍ച്ചില്‍ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി തുടങ്ങിയ ശേഷമുള്ള ആദ്യ നേട്ടവുമായി മുംബൈ നഗരം. 2020 മാര്‍ച്ചിന് ശേഷം ആദ്യമായി കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ദിനമാണ് മുംബൈയിലുണ്ടായത്. ഞായറാഴ്ച്ച ഒരു കേസും മുംബൈയില്‍ രേഖപ്പെടുത്തിയിരുന്നില്ല. രണ്ട് തരംഗങ്ങള്‍ അതിശക്തമായി ആഞ്ഞടിച്ച നഗരമാണ് മുംബൈ. ഇതുവരെ അതിന്റെ ആഘാതം നഗരം മറികടന്നിട്ടില്ല. ഇതിനിടെയാണ് കൊവിഡ് പ്രതിരോധത്തിന് ആശ്വാസം പകര്‍ന്ന് മരണങ്ങളൊന്നുമില്ലാത്ത ദിനം മുംബൈയിലുണ്ടായിരിക്കുന്നത്. അതേസമയം 367 പുതിയ കൊവിഡ് കേസുകള്‍ മുംബൈയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

1

മുംബൈ നഗരത്തില്‍ ആദ്യ കേസില്‍ 2020 മാര്‍ച്ച് പതിനൊന്നിനാണ് രേഖപ്പെടുത്തുന്നത്. അവിടുന്ന് ആറ് ദിനം കഴിഞ്ഞ് മാര്‍ച്ച് 17നാണ് ആദ്യ മരണം മുംബൈയില്‍ സംഭവിക്കുന്നത്. ബിഎംസി മുനിസിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിംഗ് ചഹല്‍ മുംബൈയുടെ ഈ നേട്ടത്തെ അഭിനന്ദിച്ചു. മുംബൈയില്‍ താമസിക്കുന്നവര്‍ക്കെല്ലാം ഇത് നല്ല വാര്‍ത്തയാണ്. മികച്ച പ്രതിരോധ പ്രവര്‍ത്തനത്തിന് തദ്ദേശ സ്ഥാപനങ്ങളെ ഇതില്‍ അഭിനന്ദിക്കുന്നു. മാധ്യമങ്ങള്‍ ഞങ്ങളെ വിശ്വസിച്ചതില്‍ അവരെയും അഭിനന്ദിക്കുന്നു. അതേസമയം മാസ്‌കുകള്‍ എല്ലാവരും തുടര്‍ന്നും ധരിക്കണം, എല്ലാ മുംബൈ നിവാസികളും വാക്‌സിനെടുക്കണം, മുംബൈയെ സുരക്ഷിതമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ഇഖ്ബാല്‍ സിംഗ് പറഞ്ഞു.

മുംബൈ നഗരത്തിലെ 97 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ച് കഴിഞ്ഞതായി ഇഖ്ബാല്‍ സിംഗ് പറയുന്നു. 55 ശതമാനം പേരും സമ്പൂര്‍ണ വാക്‌സിനേഷന്‍ സ്വീകരിച്ചവരാണ്. മുംബൈയില്‍ ഇതുവരെ 7,50808 കേസുകളാണ് രേഖപ്പെടുത്തിയത്. ഇതുവരെ 16180 പേരും മരിച്ചു. 518 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 28697 ടെസ്റ്റുകളാണ് നടത്തിയത്. മുംബൈയില്‍ നിലവില്‍ 5030 ആക്ടീവ് കേസുകളാണ് ഉള്ളത്. രോഗമുക്തി നിരക്ക് 97 ശതമാനമാണ്. രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ മുംബൈയില്‍ വലിയ തോതിലാണ് കേസുകള്‍ വര്‍ധിച്ചത്്. മരണങ്ങളും പെരുകിയിരുന്നു. നിത്യേന 11000 കേസുകള്‍ വരെയായിരുന്നു രേഖപ്പെടുത്തിയത്.

ഈ വര്‍ഷം ഏപ്രില്‍ നാലിന് 11163 കേസുകള്‍ രേഖപ്പെടുത്തിയതാണ് ഏറ്റവും കൂടിയ നിരക്ക്. മെയ് ഒന്നിനാണ് ഏറ്റവും കൂടുതല്‍ മരണങ്ങളുണ്ടായത്. ആ ദിവസം 90 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാംതരംഗം വന്നശേഷം കൊവിഡ് കേസുകളില്‍ കാര്യമായ വര്‍ധനവാണ് മുംബൈയിലും മഹാരാഷ്ട്രയിലും രേഖപ്പെടുത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത് കുറഞ്ഞ് തുടങ്ങിയത്. ഇത് ഒരുപാട് താഴേക്ക് പോയതോടെ അണ്‍ലോക്കിംഗും മുംബൈ ആരംഭിച്ചിരുന്നു. തിയേറ്ററുകള്‍ അടക്കം തുറക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മുംബൈ സാധാരണ നിലയിലാവേണ്ടത് മഹാരാഷ്ട്രയില്‍ മൊത്തത്തില്‍ ആവശ്യമായ കാര്യമാണ്.

ശനിയാഴ്ച്ച മുംബൈയില്‍ 319 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മരണങ്ങളുമുണ്ടായിരുന്നു. അതേസമയം ഇപ്പോഴത്തെ സാഹചര്യം വഷളാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നത് കൊണ്ട് ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം കൊവിഡ് കേസുകള്‍ ഒരുപാട് കൂടിയേക്കാം. എന്നാല്‍ മുന്നൊരുക്കങ്ങളും തയ്യാറായി കൊണ്ടിരിക്കുകയാണ്. മൂന്നാം തരംഗത്തെ നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടെന്നും തോപ്പെ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ എല്ലാം അണ്‍ലോക്ക് ചെയ്ത് കഴിഞ്ഞു. അതുകൊണ്ട് കേസുകള്‍ കൂടാമെന്നും തോപ്പെ പറഞ്ഞു.

പുതുപുത്തന്‍ ലുക്കില്‍ അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍

അതേസമയം കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗമായ ഡോ ജോഷി പറയുന്നത് ദീപാവലിക്ക് ശേഷം കേസ് കൂടാമെങ്കിലും അത് മൂന്നാം തരംഗത്തിന് വഴിയൊരുക്കാന്‍ സാധ്യത കുറവാണെന്നാണ്. മഹാരാഷ്ട്രയില്‍ ഞായറാഴ്ച്ച 1715 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 29 മരണവും രേഖപ്പെടുത്തി. 2680 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്. 28631 ആക്ടീവ് കേസുകളാണ് മഹാരാഷ്ട്രയില്‍ ഇപ്പോഴുള്ളത്. പൂനെ ഡിവിഷനില്‍ 528 കേസുകളും കോലാപൂരില്‍ 116 കേസുകളും രേഖപ്പെടുത്തി. ഔറംഗബാദില്‍ 25 കേസുകളും ലാത്തൂരില്‍ 44 കൊവിഡ് കേസുകളും രേഖപ്പെടുത്തി. അകോലയിലും അമരാവതിയിലും പുതിയ കേസുകള്‍ റെക്കോര്‍ഡ് ചെയ്തിട്ടില്ല.

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+