ദയാവധം തേടി ട്രാന്‍സ്ജെന്‍ഡര്‍ അനീറ, പിന്നാലെ മന്ത്രിയുടെ വിളിയെത്തി, ഉറപ്പ് ഇക്കാര്യത്തില്‍
പാലക്കാട്: കേരളം ഇന്ന് ഒന്നടങ്കം ഞെട്ടിയത് ഒരു ട്രാന്‍സ് വനിതയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു. . അതേസമയം അനീറയുടെ ദുരിതങ്ങള്‍ അറിഞ്ഞ മന്ത്രി വി ശിവന്‍കുട്ടി ഫോണില്‍ വിളിച്ച് സംസാരിച്ചിരിക്കുകയാണ്. അടിയന്തര ഇടപെടലെന്നോണമാണ് മന്ത്രിയുടെ വിളിയെത്തിയത്. മാന്യമായി ജോലി ചെയ്ത് ജീവിക്കാന്‍ ട്രാന്‍സ് വനിത എന്ന നിലയ്ക്ക് തന്നെ അനുവദിക്കുന്നില്ലെന്ന് അനീറ മന്ത്രിയെ അറിയിച്ചു. ഇതേടൊപ്പം താന്‍ നേരിടുന്ന പ്രശ്നങ്ങളും അനീറ ശിവന്‍കുട്ടിയെ അറിയിച്ചു.

പാലക്കാട്ടെ സര്‍ക്കാര്‍ സ്കൂളില്‍ ഉണ്ടായിരുന്ന താല്‍ക്കാലിക അധ്യാപക ജോലി തനിക്ക് നഷ്ടമായെന്ന് അനീറ പറഞ്ഞു. സഹോദരന് ദിവസങ്ങള്‍ക്ക് മുമ്പ് അപകടത്തെ തുടര്‍ന്ന് മരിച്ചു. ആ കുടുംബത്തെ കൂടി സംരക്ഷിക്കേണ്ട ചുമതല തനിക്ക് വന്ന് ചേര്‍ന്നിരിക്കുകയാണെന്നും അനീറ മന്ത്രിയെ അറിയിച്ചു. അനീറയുടെ കഷ്ടപ്പാടുകള്‍ അറിഞ്ഞ് മന്ത്രി, കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതയുമെല്ലാം ചോദിച്ചറിഞ്ഞു. രണ്ട് ബിരുദാനന്തര ബിരുദവും എംഎഡും സെറ്റും തനിക്കുണ്ടെന്ന് മന്ത്രിയെ അനീറ അറിയിച്ചിട്ടുണ്ട്. ഉടനെ തന്നെ ശിവന്‍കുട്ടിയുടെ ഇടപെടലും വിഷയത്തിലുണ്ടായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുമായി മന്ത്രി ഫോണി സംസാരിച്ചു.
അതേസമയം അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്കാന് ആവശ്യമായ നടപടികള്‍ എടുക്കാനും മന്ത്രി പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനീറ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച് വിശദമായ നിവേദന തനിക്ക് നല്കാന് മന്ത്രി ശിവന്‍കുട്ടി നിര്‍ദേശിച്ചു. തിരുവനന്തപുരത്തെത്തി മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കുമെന്നും അനീറ അറിയിച്ചു. നേരത്തെ അനീറയുടെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ദയാവധത്തിനായി അപേക്ഷ നല്കാന് അഭിഭാഷകനെ ലഭ്യമാക്കി തരണമെന്ന് ആവശ്യപ്പെട്ട് ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് അനുമതി നല്‍കിയിരിക്കുകയായിരുന്നു അനീറ.
ട്രാന്‍സ് വനിത എന്ന നിലയില്‍ ജോലി ചെയ്ത് ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായെന്നും ഇവര്‍ പറഞ്ഞിരുന്നു. അനീറ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി പതിനാല് സ്കൂളുകളില്‍ താല്‍ക്കാലിക അധ്യാപക നിയമനത്തിന്റെ പരസ്യ കണ്ട് അപേക്ഷിച്ചെങ്കിലും ട്രാന്‍സ്ജെന്‍ഡര്‍ ആയത് കൊണ്ട് മാത്രം അവസരം നിഷേധിക്കപ്പെടുകയായിരുന്നു. സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പോലും അനീറയ്ക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. പിന്നീട് പാലക്കാട്ടെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ ഇത് നവംബര്‍ പകുതിയോടെ തന്നെ രാജിവെക്കേണ്ടി വന്നു. ജൂനിയര്‍ തസ്തികയിലായിരുന്നു അനീറയ്ക്ക് നിയമനം. എന്നാല്‍ സീനിയര്‍ തസ്തികയിലേക്ക് ആളെത്തിയപ്പോള്‍ താല്‍ക്കാലികമായി ഇവിടെയുണ്ടായിരുന്നയാളെ ജൂനിയറാക്കി അനീറയെ ഒഴിവാക്കുകയായിരുന്നു.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications