മരുന്ന് ക്ഷാമം പരിഹരിക്കാതെ ഡോക്ടർമാരെ ചീത്ത വിളിച്ചിട്ട് കാര്യമുണ്ടോ: വീണ ജോർജിനെതിരെ ഡോക്ടർമാർ
പത്തനംതിട്ട: തിരുവല്ല ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി നടപടി എടുത്ത ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ ഡോക്ടർമാർക്കിടയില്‍ വിമർശനം ശക്തമാവുന്നു. ആശുപത്രി സൂപ്രണ്ടിനെതിരെ മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് വ്യക്തിഹത്യയാണെന്നാണ് കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). ആരോപിക്കുന്നത്. സ്ഥലം മാറ്റിയ നടപടിക്കെതിരെ തിങ്കളാഴ്ച തിരുവല്ലയിൽ കരിദിനം ആചരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് പ്രമുഖ ഡോക്ടറും ഇന്‍ഫോ ക്ലിനിക്ക് അഡ്മിനുമായ ജിനേഷ് പിഎസും രംഗത്ത് എത്തിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഉണ്ട് എന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് ആഴ്ചകളായി. അത് പരിഹരിക്കാതെ ഇതിനൊക്കെ ഡോക്ടർമാരെ ചീത്ത വിളിച്ചിട്ട് കാര്യമുണ്ടോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ജിനേഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ആരോഗ്യമന്ത്രി വീണ ജോർജിന്റെ തിരുവല്ല താലൂക്ക് ആശുപത്രിയിലെ പരസ്യവിചാരണ കാണുകയായിരുന്നു. നിരവധി പേർ മരുന്ന് ഇല്ലാത്തതിനെ കുറിച്ച് മന്ത്രിയോട് പരാതി പറയുന്നുണ്ട്. മരുന്നുകൾ കാരുണ്യ ഫാർമസിയിൽ നിന്നും ആശുപത്രി വാങ്ങി നൽകണമെന്നാണ് മന്ത്രി സൂപ്രണ്ടിനോട് പറയുന്നത്. കാരുണ്യ ഫാർമസിയിൽ പല മരുന്നുകളും ഇല്ല എന്നും സപ്ലൈ ഔട്ടാണ് എന്നും സൂപ്രണ്ട് പറയുന്നുണ്ട്. അതൊന്നും മന്ത്രി ശ്രദ്ധിക്കുന്നില്ല. ഹെയ്ച്ച് എം സി ഫണ്ടിൽ നിന്ന് വാങ്ങിക്കൊടുക്കാനാണ് മന്ത്രി പറയുന്നത്.
ഇത് പ്രായോഗികമാണോ? ആശുപത്രിയിൽ വരുന്ന രോഗികൾക്ക് എല്ലാം എച്ച് എം സി ഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങി നൽകേണ്ട അവസ്ഥ വന്നാൽ മറ്റ് അത്യാവശ്യങ്ങൾ വരുമ്പോൾ പ്രയാസമാവില്ലേ? സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഉണ്ട് എന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് ആഴ്ചകളായി. സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന അടുത്ത സുഹൃത്തുക്കൾ പറഞ്ഞു ഈ വിവരം അറിയുകയും ചെയ്യാം. അത് പരിഹരിക്കാതെ ഇതിനൊക്കെ ഡോക്ടർമാരെ ചീത്ത വിളിച്ചിട്ട് കാര്യമുണ്ടോ? എപ്പോഴും പറയാറുള്ള ഒരു കാര്യം തന്നെ ചേർക്കുന്നു.
ഒരു വിഷയം പരിഹരിക്കാൻ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട കാര്യം അങ്ങനെ ഒരു പ്രശ്നമുണ്ട് എന്ന് അംഗീകരിക്കുകയാണ്. പ്രശ്നമുണ്ട് എന്ന് അംഗീകരിച്ചാൽ പോംവഴികൾ തിരക്കാൻ സാധിക്കും. അതേസമയം മരുന്ന് ക്ഷാമം ഇല്ല എന്നാണ് മന്ത്രി കരുതുന്നതെങ്കിൽ ആ പ്രശ്നം പരിഹരിക്കപ്പെടില്ല.

ഓരോ വിഷയവും കൃത്യമായി എസ്കലേറ്റ് ചെയ്ത് പരിഹാരം കാണുകയാണ് അഭികാമ്യം. പരസ്യ വിചാരണയും ഷോയും കൊണ്ട് കയ്യടി കിട്ടുമായിരിക്കാം. പക്ഷേ ശാശ്വതമായ പ്രശ്ന പരിഹാരത്തിന് അതൊന്നും പോര. പിന്നെ ഡോക്ടർമാരോടും ഫാർമസിസ്റ്റുമാരോടും എനിക്ക് ഒന്നേ പറയാനുള്ളൂ. മരുന്ന് ഇല്ലാതെ വന്നാൽ എച്ച് എം സി ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ചു കൊടുക്കുക. ചിലപ്പോൾ സിസ്റ്റം തകരാറിലാകുമായിരിക്കാം. പക്ഷേ, തെറിവിളി കേൾക്കാതിരിക്കാൻ അത് സഹായിക്കും. പരസ്യവിചാരണങ്ങൾക്ക് കൈയ്യടിക്കുന്ന ജനങ്ങൾ ഉള്ള നാട്ടിൽ അതാണ് സേഫ്.
ബേബി മോള്‍ ആറാടുകയല്ല, തകർത്താടുകയാണ്: അന്നാ ബെന്നിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications