പഴവങ്ങാടിയിലെ തീപിടുത്തം:1.50 കോടിയുടെ നഷ്ടം, സംഭവത്തില്‍ അന്വേഷണം തുടങ്ങി!!
തിരുവനന്തപുരം: പഴവങ്ങാടി ജംഗ്ഷനിലെ വ്യാപാര സ്ഥാപനത്തിൽ ഇന്നലെയുണ്ടായ തീപിടിത്തതിൽ 1.50 കോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. കടയോട് ചേർന്ന് പ്രവർത്തിക്കുന്ന സുപ്രീം ലെതർ വർക്സിന്റെ ഗോഡൗണിന്റെ താഴത്തെ നിലയും രണ്ട് എ സിയും തീപിടിത്തത്തിൽ കത്തിയമർന്നു. 40 ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ കടയ്ക്കുളളിൽ വിശദമായ പരിശോധന നടത്തും. ഫോറൻസിക് സംഘത്തിന്റെ സഹായവും തേടിയിട്ടുണ്ട്. കടയുടെ പിന്നിൽ രാത്രിയിൽ വേസ്റ്റ് കൂട്ടിയിട്ട് കത്തിക്കാറുണ്ടായിരുന്നു. ഇത്തരത്തിൽ വേസ്റ്റ് കത്തിച്ചതിൽ നിന്ന് തീപിടിത്തതിനുള്ള സാദ്ധ്യതയുണ്ടോയെന്നും വിലയിരുത്തും.

ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ 32 യൂണിറ്റ് ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ട് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീ പൂർണമായും കെടുത്തിയത്. തീപിടുത്തമുണ്ടായ കടയുടെ ഇരുവശത്തുമായി നിരവധി വ്യാപാരസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. തീ കൂടുതൽ പടരാതെ തടഞ്ഞതിനാൽ വലിയൊരു ദുരന്തം ഒഴിവായി. അപകടസാദ്ധ്യത കണക്കിലെടുത്ത് സമീപത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications