ഡിസിസി അംഗത്തിന്റെ വീട്ടില്‍ ഗുണ്ടകളുടെ ഒത്തുചേരല്‍, അന്വേഷണം ആരംഭിച്ച് ഇന്റലിജന്‍സ്
തിരുവനന്തപുരം: തലസ്ഥാനത്തെ ഡിസിസി അംഗത്തിന്റെ വീട്ടില്‍ ഗുണ്ടകള്‍ ഒത്തു ചേര്‍ന്ന സംവത്തില്‍ അന്വേഷണം ആരംഭിച്ചു. ചേന്തി അനിയെന്ന ഡിസിസി അംഗത്തിന്റെ വീട്ടിലാണ് ഗുണ്ടകള്‍ ഒത്തു ചേര്‍ന്നത്. ഇദ്ദേത്തിന്റെ വീട്ടില്‍ ഈ ഒന്നാം തീയതിയാണ് ഗുണ്ടകള്‍ ഒത്തു ചേര്‍ന്നത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ യുവാവിന് നേരെ നടന്ന ഗുണ്ടാ അക്രമണത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.ഈ വീടിന്റെ മുന്നില്‍ വച്ച് തന്നെയാണ് യൂവാവിനെ വെട്ടിയത്. സംഭവത്തെ തുടര്‍ന്ന് ഇന്റലിജന്‍സാണ് അന്വേഷണം ആരംഭിച്ചത്.
ചോദ്യമില്ല, അവധിയില്ല, സര്‍വകക്ഷി യോഗമില്ല; ഉടച്ചുവാര്‍ത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍, ഇങ്ങനെ ആദ്യം
'നേതാക്കളുടെ വായടപ്പിക്കാം എന്ന വ്യാമോഹം', ആർഎസ്എസിന്റെ നീക്കം അപകടകരമെന്ന് കോടിയേരി
കുപ്രസിദ്ധ ഗുണ്ടകളായ പുത്തന്‍ പാലം രാജേഷും ഓംപ്രകാശുമടക്കമുള്ള 15 ഗുണ്ടകളാണ് ചേന്തി അനിയുടെ വീട്ടില്‍ ഒത്തു ചേര്‍ന്നതെന്നാണ് വിവരം. ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശരത് ലാലിനാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. ദീപുവെന്ന മറ്റൊരു ഗുണ്ടയാണ് വെട്ടിയതെന്നാണ് വിവരം. ഇരുവരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തിന് കാരണം. ചേന്തിയിലെ വീട്ടില്‍ വച്ച് ആക്രമിക്കുകയായിരുന്നു. നഗരസഭ കൗണ്‍സിലര്‍ സിനിയുടെ വീട്ടിലേക്കാണ് വെട്ടേറ്റ ശരത് ലാല്‍ രക്ഷപ്പെട്ടത്.
ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരെ പ്രക്ഷോഭം; മമതക്ക് പിന്നില്‍ കര്‍ഷകര്‍ അണിനിരക്കുന്നു
ബിജെപിയുടെ വോട്ട് ചോര്‍ത്താന്‍ യുപിയില്‍ കോണ്‍ഗ്രസിന്റെ കിടിലന്‍ നീക്കം: ജാതി സമവാക്യം ശക്തമാവുന്നു