ട്രഷറിയില്‍ നടന്നത് രണ്ട് കോടിയുടെ തട്ടിപ്പ്.... പിന്നില്‍ ഇടത് സൈബര്‍ പോരാളി, ഒതുക്കാന്‍ നോക്കി
തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറിയില്‍ നടന്നത് വമ്പന്‍ തട്ടിപ്പ്. ഇത് പലര്‍ക്കും അറിയാമായിരുന്നിട്ടും മിണ്ടാതിരുന്ന് കേസ് ഒതുക്കാനാണ് ശ്രമിച്ചത്. രണ്ട് കോടിയുടെ തട്ടിപ്പാണ് അരങ്ങേറിയത്. സിപിഎമ്മിന്റെ അടുത്ത അനുഭാവിയാണ് തട്ടിപ്പ് നടത്തിയ ബിജുലാല്‍. ഇയാളെ സംരക്ഷിക്കാന്‍ ഉന്നതരും സംഘടനാ നേതാക്കളും പരമാവധി ശ്രമിച്ചിരുന്നു. വിഷയം പുറത്താവാതിരിക്കാന്‍ അതുകൊണ്ട് ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം 27നായിരുന്നു ഇയാളുടെ തട്ടിപ്പ് കണ്ടെത്തിയത്.

തട്ടിപ്പ് അറിഞ്ഞെങ്കിലും ഔദ്യോഗികമായി ട്രഷറി ഡയറക്ടറേറ്റിനെ ഇക്കാര്യം അറിയിച്ചില്ല. ഇയാള്‍ ഇടത് സൈബര്‍ പോരാളിയാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ വന്‍ ബന്ധങ്ങളുമുണ്ട്. ബിജുലാലിനെ കൊണ്ട് തുക തിരിച്ച് അടപ്പിക്കാനായിരുന്നു ശ്രമം. ഇതിലൂടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും കരുതി. എന്നാല്‍ വിവരം ചോര്‍ന്നതോടെ പ്രശ്നം കൈവിട്ട് പോവുകയായിരുന്നു. തട്ടിപ്പില്‍ അന്വേഷണം ആരംഭിച്ചപ്പോല്‍ തന്നെ ഇവിടെയുള്ള രണ്ട് ജീവനക്കാരോട് ഓഫീസില്‍ വരേണ്ടതില്ലെന്ന് അറിയിച്ചു. ഇത് വിവരങ്ങള്‍ ചോരാതിരിക്കാനായിരുന്നു.
ഇവര്‍ക്ക് രണ്ട് പേര്‍ക്കും പകരം മറ്റ് രണ്ട് പേരെ കൊണ്ടുവന്നു. വിവരങ്ങള്‍ ചോര്‍ന്നതോടെ പോലീസിന് പരാതി നല്‍കുകയായിരുന്നു. ബിജുലാലിന്റെ സസ്പെന്ഷന് ഉത്തരവ് രക്ഷപ്പെടാനുള്ള പഴുതുകളോടെയാണ് തയ്യാറാക്കിയത്. പല ദിവസങ്ങളിലായിട്ടാണ് ബിജുലാല്‍ പണം തട്ടിയത്. എന്നാല്‍ രണ്ട് കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ബിജുലാല്‍ അന്ന് തന്നെ അതില്‍ നിന്ന് 60 ലക്ഷം രൂപ തന്റെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇത് സോഫ്റ്റ് വെയര്‍ പിഴവായിട്ടാണ് കാണിച്ച് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ്.
നേരത്തെ പെന്‍ഷന്‍കാരുടെ പലിശ തട്ടിച്ചതിന് ട്രഷറി ജീവനക്കാരനെ പിരിച്ച് വിട്ടിരുന്നു. എന്നാല്‍ ഉത്തരവിലെ പരാമര്‍ശം ആയുധമാക്കി ഇയാള്‍ അടുത്തിടെ വീണ്ടും സര്‍വീസില്‍ പ്രവേശിച്ചു. ബിജുലാല്‍ ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് കൂടുതല്‍ തുക തട്ടിയെടുത്തിരിക്കാമെന്നാണ് കണക്ക് കൂട്ടുന്നത്. ഇയാളുടെ വിവരങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ പണം വേറെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന് അറിയാനാവൂ. ബിജുലാല്‍ പണം ഭാര്യയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചത്.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications