മുസ്ലീങ്ങള്‍ നിങ്ങളെ ഇല്ലാതാക്കുന്നു, ക്രിസ്ത്യന്‍ പുരോഹിതന് മുന്നില്‍ വര്‍ഗീയതയുമായി ഗോപാലകൃഷ്ണന്‍
തൃശൂര്‍: കടുത്ത മുസ്ലീം വിരുദ്ധതയുമായി തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. തൃശൂര്‍ നഗരത്തിലെ കടകളെല്ലാം മുസ്ലീങ്ങള്‍ കൈയ്യടിക്കി എന്ന് ഒല്ലൂരില്‍ സെന്റ് ആന്റണിക്ക് ഫെറോണ ചര്‍ച്ചിലെ ഫാദര്‍ ജോസ് കോണിക്കാരയുമായി സംസാരിക്കവെയാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഈ പ്രചാരണ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നിങ്ങളുടെ ജനസംഖ്യ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ നിങ്ങള്‍ സഹായിക്കുകയാണ്. തൃശൂര്‍ ടൗണില്‍ എന്റെയൊക്കെ ചെറുപ്പത്തില്‍ എല്ലാ കടകളും ക്രൈസ്തവരുടേതായിരുന്നു. എന്നാല്‍ ഇന്ന് അത് മുഴുവന്‍ ഇസ്ലാമാണ്. ഇസ്ലാമൈസേഷനാണ് ഇവിടെ നടക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.
Recommended Video
ബിജെപി ആര്‍ക്കും എതിരല്ല. എന്നാല്‍ മുസ്ലീങ്ങള്‍ സ്വന്തം മതം മാത്രം വളര്‍ത്താന്‍ ശ്രമിക്കുകയാണ്. അവിടെ നശിപ്പിക്കപ്പെടുന്നത് ക്രൈസ്തവരും ഹിന്ദുക്കളുമാണ്. ക്രൈസ്തവരെ സഹായിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ ക്രൈസ്തവര്‍ക്ക് അത് മനസ്സിലാവുന്നില്ല. ഈ ഇസ്ലാമിസ്റ്റുകളെ സഹായിക്കാനാണ് ഇടതുപക്ഷവും കോണ്‍ഗ്രസുമെല്ലാം ഉള്ളത്. ക്രിസ്ത്യാനികള്‍ പക്ഷേ അത് മനസ്സിലാക്കുന്നില്ല. 2035 ആവട്ടെ ഒക്കെ ശരിയാക്കി തരാം എന്നാണ് ജി സുധാകരന്‍ പറയുന്നത്. കേരളത്തിലെ അവസ്ഥയിതാണ്. നിങ്ങള്‍ എതിര്‍ക്കുന്നവരാണ് നിങ്ങള്‍ വോട്ട് കൊടുക്കുന്നത്.
സുധാകരന്‍ പറഞ്ഞത് പോലെ 2035 ആവുമ്പോഴേക്ക് ഇസ്ലാം ഭൂരിപക്ഷമാവും കേരളത്തില്‍. നിങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് നിങ്ങള്‍ വോട്ട് കൊടുക്കുന്നില്ല. വാസ്തവത്തില്‍ ശത്രുക്കളാരാണെന്നും മിത്രങ്ങള്‍ ആരാണെന്നും നിങ്ങള്‍ തിരിച്ചറിയണം. വ്യാവസായികപരമായും വിദ്യാഭ്യാസം, ജനസംഖ്യാനുപാതികം എന്നിവയില്‍ എല്ലാം വലിയ വളര്‍ച്ച അവര്‍ക്കുണ്ട്. ഹിന്ദുസമൂഹത്തിന്റെയും ക്രിസ്ത്യാനികളുടെയും വളര്‍ച്ചയാണ് അവര്‍ എടുക്കുന്നത്. ഫാദര്‍ പള്ളിയില്‍ ബൈബിള്‍ എടുക്കുന്നതിന് പെന്‍ഷന്‍ ലഭിക്കുന്നുണ്ടോ എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
രാമായണം വായിക്കുന്നവര്‍ക്കും മഹാഭാരതം വായിക്കുന്നവര്‍ക്കും കേരളത്തില്‍ പെന്‍ഷന്‍ ഉണ്ടോ? പിന്നെ ഖുറാന്‍ വായിക്കുന്നവര്‍ക്ക് മാത്രമെന്തിനാണ് പെന്‍ഷന്‍. ഇതൊക്കെ ആരുടെ പൈസയാണ്. നിങ്ങളും ഞാനുമൊക്കെ നല്‍കുന്ന നികുതി പണമാണ്. മകള്‍ക്ക് കല്യാണം കഴിക്കാന്‍, വീട് വെക്കാന്‍ ഇതൊക്കെ ആരുടെ പണമാണ്. നമ്മുടെ നികുതിയാണ് ബോധ്യമുണ്ടാവണം. ഇതിനെയൊന്നും സിപിഎമ്മോ കോണ്‍ഗ്രസോ ചോദ്യം ചെയ്യില്ല. രണ്ട് പേരെയും മുസ്ലീം ശക്തികളാണ് നിയന്ത്രിക്കുന്നത്. ബിജെപി മാത്രമാണ് ഇതിനെ ചോദ്യം ചെയ്യുന്നതെന്നും ഗോപാലകൃഷ്ണന്‍ ഫാദറിനോട് പറയുന്നുണ്ട്. അതേസമയം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനും നടപടിയെടുത്തിട്ടില്ല.