Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൂടെ നടന്ന് ചതിക്കുന്നവരാണ് തൃശൂരിലെ കോൺഗ്രസ് നേതാക്കൾ'; മുരളീധരന്റെ വിമർശനം ശരിവച്ച് പത്മജ

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്‌ച ഉണ്ടായെന്ന കെ മുരളീധരന്റെ ആരോപണത്തിന്റെ ചുവടുപിടിച്ച്‌ തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്ക് എതിരെ കടുത്ത വിമർശനവുമായി കെ കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ. മുൻ എംപി ടിഎൻ പ്രതാപൻ, എംപി വിൻസന്റ് എന്നെ നേതാക്കളെ പേരെടുത്ത് പറഞ്ഞാണ് പത്മജയുടെ വിമർശനം.

ഈ രണ്ട് നേതാക്കളും സയാമീസ് ഇരട്ടകൾ ആണെന്നും കൂടെ നടന്ന് ചതിക്കുന്നവർ ആണെന്നും പത്മജ ആരോപിക്കുന്നു. ഇവർക്കെതിരെ പാർട്ടിയിൽ പരാതി കൊടുത്തിട്ട് കാര്യമില്ലെന്നും അതിന്റെ സ്ഥാനം ചവറ്റുകൊട്ടയിൽ ആയിരിക്കുമെന്നുമാണ് പത്മജ ചൂണ്ടിക്കാണിക്കുന്നത്. ചതിയന്മാർക്ക് സ്ഥാനമാനം കൊടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും അവർ ആരോപിച്ചു.

padmajamuraleedharan

'ഞാൻ പറഞ്ഞത് എങ്ങനെ ഇരിക്കുന്നു, കൂടെ നടന്ന് ചതിക്കുന്നവരാണ് തൃശൂരിലെ കോൺഗ്രസ് നേതാക്കളായ ടിഎൻ പ്രതാപൻ, എംപി വിൻസെന്റ് തുടങ്ങിയവർ. കാരണം ഇവർ സയാമീസ് ഇരട്ടകൾ ആണ്. ഇത്തരം ചതിയന്മാർക്കെതിരെ പാർട്ടിയിൽ പരാതി കൊടുത്താലോ? ആ പരാതി എന്തെന്ന് പോലും വായിക്കാതെ ചവിറ്റ് കൊട്ടയിൽ എറിയും.' പത്മജ തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ പറയുന്നു.

'രമേശ് ചെന്നിത്തലയുടെ നോമിനി ആയി ഡൽഹിയിൽ പോയ, ചെന്നിത്തലയെ ചതിച്ച് കേരള മുഖ്യമന്ത്രിയാകാൻ കരുക്കൾ നീക്കുന്ന കേരളത്തിൽ നിന്നുള്ള അഖിലേന്ത്യ കോൺഗ്രസ്‌ ഗ്രൂപ്പ് നേതാവിന്റെ (എന്റെ അച്ഛൻ ഏറ്റവും കൂടുതൽ സ്നേഹിച്ചതും, എന്റെ അച്ഛനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചതും ആയ ആൾ) പിൻബലത്തിൽ ഇത്തരം ചതിയന്മാർക്ക് കൂടുതൽ സ്ഥാനങ്ങളും പാർട്ടിയിൽ ലഭിക്കും. അതാണ് കോൺഗ്രസ്'; പത്മജ കൂട്ടിച്ചേർത്തു.

നേരത്തെ കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തിലാണ് മുരളീധരൻ തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നത്. തിരഞ്ഞെടുപ്പ് ചിലവ് ഇരട്ടിയായെന്നും ചില നേതാക്കൾക്ക് പണത്തോട് ആർത്തി ഉണ്ടെന്നും മുരളീധരൻ വിമർശനം ഉന്നയിച്ചു. ടിഎൻ പ്രതാപൻ, ജോസ് വെള്ളൂർ എന്നീ നേതാക്കളെ അവരുടെ സാന്നിധ്യത്തിൽ തന്നെ പേരെടുത്ത് വിമർശിക്കാനും മുരളീധരൻ തയ്യാറായി.

വടകര മണ്ഡലത്തിൽ രണ്ടാംവട്ടവും മത്സരത്തിന് തയ്യാറെടുക്കവെയാണ് അപ്രതീക്ഷിതമായി അവസാന നിമിഷം കെ മുരളീധരനെ തൃശൂരിലേക്ക് മാറ്റിയത്. പത്മജ പാർട്ടി വിട്ട സാഹചര്യത്തിൽ തൃശൂരിലെ അവരുമായി അടുപ്പമുള്ള വോട്ടുകൾ ബിജെപിക്ക് പോവാതിരിക്കാനാണ് മുരളിയെ തന്നെ രംഗത്ത് ഇറക്കിയതെന്നാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന പ്രതികരണങ്ങൾ.

എന്നാൽ കെ മുരളീധരനെ ഒതുക്കാനുള്ള ചില നേതാക്കളുടെ തന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു പത്മജ ഉൾപ്പെടെയുള്ളവരുടെ കണ്ടെത്തൽ. അതിന് അവർ ഉന്നയിക്കുന്ന പ്രധാന കാരണം മുരളീധരൻ തൃശൂരിൽ പരാജയപ്പെട്ടാൽ എന്താവും അദ്ദേഹത്തെ കാത്തിരിക്കുന്നത് എന്നതാണ്. വടകരയിൽ ഷാഫി ജയിച്ചാൽ പാർലമെന്റ് മോഹം ഇക്കുറി നടക്കില്ല. തൃശൂരിലാവട്ടെ സുരേഷ് ഗോപിയുടെ വരവോടെ ത്രികോണ മത്സരമാണ് നടക്കുന്നത്. അതിനാൽ തന്നെ ജയം ആർക്കാവുമെന്ന് മുൻകൂട്ടി പ്രവചിക്കാനും സാധിക്കാത്ത നിലയിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+