തൃശൂരിൽ ഇക്കുറിയും 'പുലിയിറങ്ങും'; ഒടുവിൽ തീരുമാനം മാറ്റി കോർപ്പറേഷൻ, പുലിക്കളി സെപ്റ്റംബറിൽ നടക്കും
തൃശൂർ: ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പുലിക്കളിയിൽ അനുകൂല തീരുമാനവുമായി തൃശൂർ കോർപ്പറേഷൻ. എല്ലാവർഷവും ഓണത്തിന് നടക്കുന്ന പുലിക്കളി ഈ വർഷവും മാറ്റമില്ലാതെ നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി മാറ്റിവെക്കുമെന്ന് തൃശൂർ കോർപ്പറേഷൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ വ്യാപക പരാതികളാണ് ഉയർന്നത്.
തൃശൂർ മേയറുടെ ചേമ്പറിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഇനി കോർപ്പറേഷൻ കൗൺസിലിന്റെതായിരിക്കും അന്തിമ തീരുമാനം. സെപ്റ്റംബർ 18നാണ് പുലിക്കളി നടക്കുക. ആറ് പുലിക്കളി സംഘങ്ങളാണ് ഇതുവരെ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പുലിക്കളി, കുമ്മാട്ടി എന്നീ ആഘോഷങ്ങൾ ഒഴിവാക്കാനായിരുന്നു കോർപറേഷൻ തീരുമാനിച്ചത്.

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഇരതേ അറിയിച്ചിരുന്നു. വയനാട് രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും കണക്കിലെടുത്തായിരുന്നു തീരുമാനം. ഇതിന്റെ ചുവടുപിടിച്ചാണ് തൃശൂരിൽ ഇത്തവണ പുലിക്കളി പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചത്.
നേരത്തെ പുലിക്കളി നടത്തണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് തൃശൂർ കോർപറേഷനാണ് എന്നായിരുന്നു മന്ത്രി എംബി രാജേഷ് അറിയിച്ചത്. കോർപ്പറേഷൻ പുലിക്കളി നടത്താൻ തീരുമാനിക്കുകയാണെങ്കിൽ മുൻവർഷം അനുവദിച്ച തുക ഈ വർഷവും വിനിയോഗിക്കാൻ അനുമതി നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാർ തീരുമാനം കോർപ്പറേഷന് വിട്ടതോടെയാണ് ഇപ്പോൾ വീണ്ടും അവർ നയം മാറ്റുന്നത്.
അതേസമയം, പുലിക്കളി ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ ടീമുകൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്നാണ് സംഘാടക സമിതി ചൂണ്ടിക്കാണിച്ചിരുന്നു. പുലിക്കളിക്കായി ഓരോ ടീമും നാല് ലക്ഷം രൂപയിലധികം ചെലവഴിച്ചതാണ്. അതിനാൽ തന്നെ കോർപ്പറേഷൻ അനുമതി നിഷേധിച്ചാലും പുലിക്കളി നടത്താൻ സംഘാടക സമിതി തയ്യാറാവുമെന്നായിരുന്നു ഭാരവാഹികളുടെ നിലപാട്.
നേരത്തെ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നെഹ്‌റു ട്രോഫി വള്ളംകളി ഉൾപ്പെടെയുള്ളവയും മാറ്റി വച്ചിരുന്നു. ആഗസ്‌റ്റ് പത്തിന് നടക്കേണ്ടിയിരുന്ന വള്ളംകളി മാറ്റി വയ്ക്കുകയായിരുന്നു. എന്നാൽ ഇതുവരെ പകരം തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇക്കുറി മത്സരം ഉപേക്ഷിക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെ ക്ലബുകൾ വലിയ ആശങ്കയിലാണ്.
മൂന്ന് മാസത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് ഓരോ ക്ലബും വള്ളംകളി മത്സരത്തിനായി ഒരുങ്ങുന്നത്. 120ഓളം ആളുകൾ പങ്കെടുക്കുന്ന പരിശീലന ക്യാമ്പുകൾ, തുഴച്ചിൽ കാർക്കുള്ള പ്രത്യേക പരിശീലനം ഭക്ഷണം അങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിച്ചത്. മത്സരം ഉപേക്ഷിച്ചാൽ കടക്കെണിയിൽ ആവുമെന്നാണ് ക്ലബുകൾ ചൂണ്ടിക്കാണിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications