മുത്തങ്ങയില്‍ വന്യജീവി സങ്കേതം വീണ്ടും തുറന്നു, ആദ്യ ദിനത്തില്‍ വന്‍ ജനത്തിരക്ക്; കിടിലനായി സഫാരി
ബത്തേരി: പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കി കൊണ്ട് മുത്തങ്ങ സങ്കേതം സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നു. നീണ്ട ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് മുത്തങ്ങ സങ്കേതം തുറക്കുന്നത്. ഏറെ നിയന്ത്രണങ്ങള്‍ ഇപ്പോഴും മുത്തങ്ങയില്‍ നിലനില്‍ക്കുന്നുണ്ട്. കോടതി നിര്‍ദേശം അടക്കം പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്.
ഇവിടെ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം പകുതിയായി കുറച്ചിട്ടുണ്ട്. ഇത് കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. പഴയ പ്രതാപം മുത്തങ്ങയ്ക്ക് ഇതേ തുടര്‍ന്ന് തല്ക്കാലം ഉണ്ടാവില്ല. പക്ഷേ മുത്തങ്ങ തുറന്നതറിഞ്ഞ് സഞ്ചാരികളുടെ വലിയൊരു ഒഴുക്ക് തന്നെ പ്രദേശത്തേക്കുണ്ടായിരുന്നു. മുത്തങ്ങയും തോല്പ്പെട്ടിയും തുറക്കുന്നത് വലിയ ആവേശത്തോടെയാണ് സഞ്ചാരികള്‍ സ്വീകരിച്ചത്.

പുലര്‍ച്ചെ മുതല്‍ സഞ്ചാരികള്‍ മുത്തങ്ങയിലേക്ക് എത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. സാധാരണത്തേത് പോലെ സഫാരിയിലൂടെയായിരുന്നു തുടക്കം. രാവിലെ ഏഴിനായിരുന്നു ആദ്യ സഫാരി വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിച്ചത്. രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകീട്ട് മൂന്ന് മുതല്‍ അഞ്ച് വരെയുമായിരുന്നു സഫാരി. ജീപ്പുകളില്‍ 24 ട്രിപ്പുകള്‍ വരെയാണ് സര്‍വീസ് നടത്തിയത്.
അതേസമയം ബസുകളില്‍ രണ്ട് ട്രിപ്പുകളാണ് സര്‍വീസ് നടത്തിയത്. കാനന സഫാരിക്കായി വിദേശികള്‍ അടക്കം 150ഓളം സഞ്ചാരികളാണ് എത്തിയത്. ആദ്യ ദിനത്തില്‍ 59500 രൂപയാണ് കളക്ഷനായി ലഭിച്ചത്. മുത്തങ്ങ ഫോറസ്റ്റ് ചെക്പോസ്റ്റ് പരിസരത്ത് നിന്നാണ് സഫാരി ആരംഭിച്ചത്. മരഗദ്ദ ചുറ്റി സംസ്ഥാന അതിര്‍ത്തി വഴി ദേശീയപാതയിലൂടെയാണ് യാത്ര തിരിച്ചെത്തിയത്.
അതേസമയം തോല്‍പ്പെട്ടിയില്‍ ഇക്കോ ടൂറിസം സെന്റര്‍ തുറന്നതിന് പിന്നാലെയും വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. 228 ദിവസത്തിന് ശേഷമാണ് ഇക്കോ ടൂറിസം സെന്റര്‍ തുറക്കുന്നത്. കാനന യാത്രയ്ക്കായിട്ടാണ് ഇവിടം തുറന്നത്.
നേരത്തെ പാക്കം വനസംരക്ഷണ സമിതിയിലെ വെള്ളച്ചാലില്‍ കാട്ടാന ഒരാളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇക്കോ ടൂറിസം സെന്റര്‍ അടക്കമുള്ളവ അടയ്ക്കാന്‍ തീരുമാനിച്ചത്. വീണ്ടും തുറന്നപ്പോള്‍ 24 ജീപ്പുകളാണ് സര്‍വസീസ് നടത്തിയത്. പന്ത്രണ്ട് കുട്ടികളും 2 ജര്‍മന്‍ സ്വദേശികളും അടക്കം 108 പേരാണ് കാടിനെ തൊട്ടറിയാനായി എത്തിയത്. ആദ്യ ദിനം തന്നെ 58270 രൂപയായിരുന്നു വരുമാനം.
തോല്‍പ്പെട്ടിയിലെ കാനന യാത്ര അതിമനോഹരമാണ്. കേരള-കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രധാന പ്രവേശന കവാടത്തില്‍ നിന്ന് തുടങ്ങി ബിഎന്‍ റോഡ്, നരിമാന്തിക്കൊല്ലി, ഭൂതക്കല്ല് പാലം, അരളഗദ്ദ വഴി ക്യാമ്പ് റോഡില്‍ അവസാനിക്കുന്നതാണ് കാനന യാത്ര. ജീപ്പ് യാത്രയ്ക്ക് രണ്ടായിരം രൂപയും, വിദേശികള്‍ക്ക് നാല് പേര്‍ക്ക് നാലായിരം രൂപയുമാണ് നല്‍കേണ്ടത്.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
വ്യാപകമായി സ്വർണം വിറ്റഴിച്ച് നിക്ഷേപകർ, സ്വർണവിലയിലെ കുറവ് താൽക്കാലികം മാത്രം, ഇനി വൻ കുതിപ്പ് വരും -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
ഇങ്ങനെ പോയാന്‍ പച്ചക്കറി, ഫ്രൂട്ട്സ് വില കുറയും; നാട് പട്ടിണിയിലാകും, ഗള്‍ഫ് കയറ്റുമതി നിലച്ചു -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
മൂന്ന് ദിവസം കൊണ്ട് ഇടിഞ്ഞത് 85800 രൂപ! സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇരിപ്പുറക്കുന്നില്ല, മുന്നിലുള്ളത് വന്‍നഷ്ടം! -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
നഴ്സുമാർക്ക് എന്തിനാണ് 40,000 രൂപ ശമ്പളം? വിലക്കയറ്റം ഒക്കെ വെറും തോന്നലല്ലേ? പിന്തുണയുമായി നടി സരിത -
37 കോടിയുടെ ബിഗ് ടിക്കറ്റ് ബംപർ മലയാളിക്ക്; തുക ഇങ്ങനെ ചെലവഴിക്കുമെന്ന് ഡ്രൈവറായ വിബീഷ് -
ധന രാജയോഗം 30 വർഷത്തിന് ശേഷം; ഈ രാശിക്കാർക്ക് പണവും ജോലിയും ആഡംബരവും ഒരുമിച്ച് കിട്ടും! -
ബിഹാറിൽ വൻ രാഷ്ട്രീയമാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു; നിതീഷ് കുമാർ രാജിവയ്ക്കും, രാജ്യസഭാ എംപി ആവും?











Click it and Unblock the Notifications