ഭാരത് ജോഡോ യാത്ര നിര്‍ത്തിവെച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; ജനരോഷം സംഘര്‍ഷത്തില്‍
പുല്‍പ്പള്ളി: വയനാട്ടില്‍ വന്യജീവി ആക്രമണത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധം. വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര റദ്ദാക്കി ജില്ലയിലേക്ക് ഉടനെ എത്താന്‍ ഒരുങ്ങുകയാണ്. ദേശീയ തലത്തില്‍ തന്നെ വയനാട്ടിലെ ഹര്‍ത്താല്‍ ചര്ച്ചായതിനെ തുടര്‍ന്നാണിത്. ഒരാഴ്ച്ചയ്ക്കിടെ രണ്ട് പേര്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ വയനാട്ടില്‍ ജീവന് നഷ്ടമായത്.
ജില്ലയിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാഹുല്‍ എത്തുന്നത്. ഇതിനായി ഭാരത് ജോഡോ യാത്രയ്ക്ക് ഇടവേള നല്‍കുന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇന്ന് വൈകീട്ട് വാരണാസിയില്‍ യാത്ര രാഹുല്‍ നിര്‍ത്തിവെക്കും. അതിന് ശേഷം രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെടും. ഇക്കാര്യം കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് സ്ഥിരീകരിച്ചു.

അതേസമയം വയനാട്ടില്‍ പ്രതിഷേധം ശക്തമാവുകയും, അത് സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തന്റെ സാന്നിധ്യം മണ്ഡലത്തില്‍ ആവശ്യമാണെന്ന് ബോധ്യമുള്ളത് കൊണ്ടാണ് രാഹുല്‍ വയനാട്ടിലേക്ക് പുറപ്പെടുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. നാളെ ഉച്ചവരെ രാഹുല്‍ ജില്ലയിലുണ്ടാവും.
അതിന് ശേഷം യാത്ര പുനരാരംഭിക്കാന്‍ പ്രയാഗ് രാജിലേക്ക് മടങ്ങും. ജില്ലയില്‍ ഹര്‍ത്താലിനിടെ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതേദഹവുമായിട്ടായിരുന്നു ജനക്കൂട്ടത്തിന്റെ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധം. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പുല്‍പ്പള്ളി പഞ്ചായത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം വയനാട്ടിലെ വന്യജീവി ആക്രമണത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ വരുന്നത് കണ്ടെത്താന്‍ 250 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കും. വനം, പോലീസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനവും ഉറപ്പാക്കും.
അതിര്‍ത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപനയോഗത്തിന് ശേഷം കര്‍ണാടകയില്‍ നിന്ന് 25 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ പിടികൂടാനുള്ള സംഘത്തിനൊപ്പമുണ്ട്. ആവശ്യമുള്ള ഇടങ്ങളില്‍ പോലീസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം പുല്‍പ്പള്ളിയില്‍ ഇന്ന് വലിയ സംഘര്‍ഷമാണ് ഉണ്ടായത്. എന്നാല്‍ തങ്ങളെ അറിയിക്കാതെയാണ് മൃതദേഹവുമായി പ്രതിഷേധം നടത്തിയതെന്ന ആരോപണവുമായി പോളിന്റെ ബന്ധുക്കള്‍ രംഗത്ത് വന്നു. നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും, അഞ്ച് കിലോമീറ്റര്‍ ദൂരം പിന്നിട്ട് വീട്ടില്‍ എത്തിക്കാവുന്ന മൃതദേഹം പതിനഞ്ച് കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചാണ് വീട്ടില്‍ എത്തിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
സ്ഥലത്തെത്തിയ ടി സിദ്ദിഖ്, ഐസി ബാലകൃഷ്ണന് അടക്കമുള്ളവര്‍ക്കെതിരെ പ്രതിഷേധമുണ്ടായി. നേതാക്കള്‍ ഇവര്‍ കൂക്കി വിളിക്കുകയും ചെയ്തു. നേരത്തെ വനംവകുപ്പ് ജീപ്പിന്റെ കാറ്റഴിച്ചു വിട്ടിരുന്നു പ്രതിഷേധക്കാര്‍.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications