വയനാട്ടിലെ മീനങ്ങാടിയില്‍ നാട്ടുകാരെ വിറപ്പിച്ച കടുവ പിടിയില്‍; വനംവകുപ്പിന് ആശ്വാസം
കല്‍പ്പറ്റ: വയനാട്ടിലെ മീനങ്ങാടിയില്‍ ഭീതി പരത്തിയ കടുവ പിടിയിലായി. കുപ്പമുടി എസ്റ്റേറ്റ് പൊന്‍കുടി കോട്ടയിലാണ് കടുവ കൂട്ടില്‍ കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് വനംവകുപ്പ് വെച്ച കൂട്ടില്‍ ഈ കടുവ അകപ്പെട്ടത്. അതേസമയം കൃഷ്ണഗിരി മേഖലയില്‍ അടക്കം നാട്ടുകാരെ വിറപ്പിച്ച കടുവ തന്നെയാണോ കുടുങ്ങിയതെന്ന് ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്.
നിരവധി ജനങ്ങള്‍ കടുവ കുടുങ്ങിയതിന് പിന്നാലെ ഇവിടെ എത്തിയിരുന്നു. ശാരീരിക അവശതകള്‍ അടക്കം വനംവകുപ്പ് പരിശോധിക്കുന്നുണ്ട്. അതേസമയം വനപാലക സംഘവും ചീഫ് വെറ്ററിനറി സര്ജന് അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന് കടുവയെ ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി.

ഒരുമാസത്തിനുള്ളില്‍ ഇരുപതിലധികം വളര്‍ത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്. നാട്ടുകാര്‍ ആകെ പ്രതിഷേധത്തിലായിരുന്നു. കഴിഞ്ഞ ദിവസം പനമരം പഞ്ചായത്തിലെ കുണ്ടാലയിലും നീര്‍വാരം കല്ലുവയല്‍ പ്രദേശത്തും വീണ്ടും കടുവയുടെ സാന്നിധ്യും കണ്ടെത്തിയിരുന്നു. ഈ പ്രദേശങ്ങളില്‍ കാല്‍പ്പാട് കണ്ടതാണ് സംശയത്തിന് കാരണമായത്.
ഇതിന് പിന്നാലെ പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. തൊട്ടടുത്ത കാപ്പിത്തോട്ടത്തിലേക്ക് നോക്കി വളര്‍ത്തുനായ്ക്കള്‍ കുരച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇതില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തുകയായിരുന്നു. വനംവകുപ്പ് ഈ മേഖലയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിരുന്നു.
അതേസമയം വനംവകുപ്പിനാണ് കടുവ കൂട്ടിലായതോടെ ഏറെ സന്തോഷം. പല സ്ഥലങ്ങളിലായി ഈ കടുവ എത്തുന്നതും, കെണി വെച്ചിട്ടും വീഴാത്തതുമെല്ലാം വലിയ പ്രതിസന്ധിയായി മാറിയിരുന്നു. കടുവ കൊന്ന ആടിനെയും കൊണ്ട് നാട്ടുകാര്‍ പ്രതിഷേധവും നടത്തിയിരുന്നു. റോഡും ഉപരോധിച്ചതോടെ പ്രശ്നത്തിന്റെ ഗൗരവം വനംവകുപ്പ് മനസ്സിലാക്കിയിരുന്നു.
HAIR:മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!
കാടിളക്കി പരിശോധനയും, കടുവയുടെ കാല്‍പ്പാടുകള്‍ പിന്തുടരുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ ഇവയെ കൂട്ടിലാക്കാന്‍ മാത്രം സാധിച്ചിരുന്നില്ല. ഒടുവില്‍ വലിയ ആശ്വാസമായിരിക്കുകയാണ് കടുവ കൂട്ടില്‍ വീണത്. പുലിയുടെ കാല്പ്പാടുകളെ കുറിച്ചും ഇനി കണ്ടെത്തേണ്ടതുണ്ട്.
ഇതിനിടെ കാട്ടാന ഭീതി വയനാട്ടില്‍ ശക്തമായി. പനമരം പഞ്ചായത്തിലെ നീര്‍വാരം, തരകമ്പം, മണിക്കോട്, പ്രദേശങ്ങളിലാണ് കാട്ടാനയുടെ വിളയാട്ടം. പാതിരി സൗത്ത് സെക്ഷന്‍ വനത്തില്‍ നിന്നാണ് കാട്ടാനയിറങ്ങുന്നത്.
രണ്ട് ദിവസമായി അടുപ്പിച്ച് ഇറങ്ങുന്ന കാട്ടാന, വാഴ, തെങ്ങ്, കുരുമുളക് കാപ്പി, ജാതി അടക്കമുള്ള കൃഷികളും നശിപ്പിച്ചു. കുടിവെള്ള പൈപ്പുകളെയും വെറുതെ വിട്ടില്ല. വനാതിര്‍ത്തിയില്‍ കാര്യമായ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിക്കാത്തതാണ് വന്യമൃഗശല്യം രൂക്ഷമാകാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications