വയനാട്ടില്‍ വീണ്ടും കടുവയെത്തി, കൊണ്ടുപോയത് ആട്ടിന്‍കുട്ടിയെ, ജനങ്ങള്‍ ഭീതിയില്‍
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും തിരിച്ചെത്തി കടുവ. കഴിഞ്ഞ ദിവസം ചീരാലിലെ കടുവയെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിന് പിന്നാലെ കൃഷ്ണഗിരിയിലാണ് കടുവ വീണ്ടുമെത്തി. ആട്ടിന്‍കുട്ടിയെ കടുവ കൊണ്ടുപോയി. ഇന്നലെ പുലര്‍ച്ചയോടെയാണ് കടുവയെത്തിയത്. കൃഷ്ണഗിരിയിലെ പാതിരിക്കവലയിലാണ് കടുവ ഭീതി പരത്തിയെത്തിയത്.
ഇവിടെ താമസിക്കുന്ന ജിഷയുടെ രണ്ട് മാസം പ്രായമായ ആട്ടിന്‍കുട്ടിയെയാണ് കടുവ ഇന്നലെ പുലര്‍ച്ചെ പിടിച്ചത്. നേരത്തെ പത്തോളം വളര്‍ത്തുമൃഗങ്ങളെ ചീരാലിലെ കടുവ ആക്രമിച്ചിരുന്നു. കര്‍ഷകര്‍ക്ക് വലിയ തോതില്‍ പാല് ലഭിക്കുന്ന പശുക്കളെയാണ് ഇതേ തുടര്‍ന്ന് നഷ്ടമായത്.

ആട്ടിന്‍കുട്ടിയെ ആക്രമിച്ചതിന് അടുത്ത് തന്നെയുള്ള രണ്ട് മാസം പ്രായമായ പശുക്കിടാവിനെയും കടുവ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. അതേസമയം ചീരാലില്‍ തലവേദന ഒന്ന് ഒഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു വനംവകുപ്പ്. എന്നാല്‍ കൃഷ്ണഗിരിയില്‍ കടുവ വീണ്ടുമെത്തിയതോടെ ഇവര്‍ക്ക് ഉറക്കമില്ലാ രാത്രികള്‍ വീണ്ടുമെത്തിയിരിക്കുകയാണ്. കടുവ പ്രദേശത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ എത്തുന്നുണ്ട്.
ഈ സാഹചര്യത്തില്‍ പ്രദേശത്ത് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കണമെന്നാണ് നിര്‍ദേശം. നിരീക്ഷണവും ഇവിടെ ശക്തമാക്കിയിട്ടുണ്ട്. ആദിവാസികള്‍ അടക്കം തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് അത്തിമൂല കോളനി.
ഈ കോളനിയില്‍ നിന്നാണ് കടുവ ആട്ടിന്‍കുട്ടിയെ കൊണ്ടുപോയത്. 12 ആടുകളുള്ള കൂടിന്റെ അടുത്ത് വെച്ച് വീട്ടുകാര്‍ തീ കൂട്ടി കാവല്‍ ഇരിക്കുന്നതിനിടെയായിരുന്നു കടുവയുടെ വരവ്. തുടര്‍ന്നാണ് ആട്ടിന്‍കുട്ടിയെ ആക്രമിച്ചത്. ഇവിടെയുള്ളവര്‍ ആകെ ഭയന്ന് വിറച്ചിരിക്കുകയാണ്. ചീരാലിലെ പോലെ വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാന്‍ ഒരു മാസത്തോളമായി നാട്ടുകാര്‍ രംഗത്തുണ്ട്.
വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍
ഇവരെല്ലാം ഉറക്കം തന്നെ ഉപേക്ഷിച്ച് ഇവയ്ക്ക് കാവലിരിക്കുകയാണ്. പലരുടെയും ജീവനോപാധിയാണ് ഇവിടെയുള്ള പശുക്കളും ആടുകളും. ഇവയുടെ പാലാണ് ഇവരുടെ പ്രധാന വരുമാനം സ്രോതസ്. കടുവ ഇവയെ കൊണ്ടുപോകാന്‍ തുടങ്ങിയാല്‍ കുടുംബങ്ങള്‍ പട്ടിണിയിലാകും.
അതേസമയം കടുവ വീണ്ടുമെത്തി ആക്രമണം തുടര്‍ന്നാല്‍, വനംവകുപ്പ് പുതിയ പ്രതിഷേധത്തെ നേരിടേണ്ടി വരും. എത്ര നാള് ഇങ്ങനെ കാവലിരിക്കേണ്ടി വരുമെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നു. മീനങ്ങാടി, അമ്പലവയല്‍ പഞ്ചായത്തുകളിലാണ് കടുവയെ പേടിച്ച് നാട്ടുകാര്‍ കാവലിരിക്കേണ്ട അവസ്ഥയുണ്ടായിരിക്കുന്നത്. വനംവകുപ്പ് ഈ മേഖലയില്‍ നാല് കൂടുകള്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ചിട്ടുണ്ട്.
ചീരാലിന് ശേഷം കടുവാ ഭീതിയുടെ കേന്ദ്രമാവുകയാണ് കൃഷ്ണഗിരി. കടുവയ്ക്കായി വ്യാപക തിരച്ചില്‍ വനംവകുപ്പ് നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല. കടുവ വരാനിടയുള്ള മേഖലകളില്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കാടും പാറക്കൂട്ടങ്ങളും ഉള്ളതിനാല്‍ കടുവയ്ക്ക് ഇവിടെ ഒളിഞ്ഞിരിക്കാന്‍ എളുപ്പമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications