Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ 9000വര്‍ഷം പഴക്കമുള്ള നാഗരികത കണ്ടെത്തി

Saudi-civilisation
ജിദ്ദ: മധ്യേഷ്യയില്‍ മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയിട്ട് 5500 വര്‍ഷം മാത്രമേ ആയുള്ളൂവെന്ന വാദം തെറ്റാണെന്ന് തെളിയുന്നു. സൗദിയിലെ ചരിത്രഗവേഷകനായ അലി അല്‍ ഗബ്ബാന്‍ ആണ് 9000 വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ കുതിരകളെ ഇണക്കി വളര്‍ത്തുന്ന സംസ്‌കാരം നിലനിന്നിരുന്നുവെന്ന വാദവുമായി രംഗത്തു വന്നത്.

അല്‍ മാക്വര്‍ എന്ന പേരിലുള്ള ഈ സംസ്‌കാരം നിയോലിത്തിക് കാലഘട്ടത്തില്‍ തന്നെ നിലവിലുണ്ടായിരുന്നുവെന്നാണ് അലി പറയുന്നത്. ജിദ്ദയിലെ ഒരു വാര്‍ത്താസമ്മേളനത്തിലാണ് അലി ഇക്കാര്യം വെളിപ്പെടുത്തിയത്.

അല്‍ മാക്വര്‍ സംസ്‌കാരം നിലനിന്നിരുന്ന അറേബ്യന്‍ ഉപഭൂഖണ്ഡ പ്രദേശത്തില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങളില്‍ നിന്ന് മീന്‍ പിടിയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ചൂണ്ടയും തുന്നല്‍പണികള്‍ നടത്താനുള്ള ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും അലി പറഞ്ഞു ഇതില്‍ നിന്ന് അല്‍ മാക്വര്‍ സംസ്‌കാരത്തില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ ഉരകല്ലുകള്‍ ഉപയോഗിച്ചിരുന്നുവെന്നും കരകൗശല വിദ്യയിലും
മീന്‍പിടിയ്ക്കുന്നതിലും അവര്‍ പ്രാവീണ്യം നേടിയിരുന്നുവെന്നും വ്യക്തമാണ്.

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി ടൂറിസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+