ജയിച്ചതിന്റെ ആവേശം കര്‍ണാടകയില്‍ മാത്രമല്ല, ഗള്‍ഫ് രാജ്യങ്ങളിലും ആഘോഷവും മധുരവിതരണവും
ദുബായ്: കോണ്‍ഗ്രസ് കര്‍ണാടകയില്‍ വിജയിച്ചതില്‍ കടല്‍ കടന്നും ആവേശം. ഗള്‍ഫിലെ പ്രവാസികളും വമ്പന്‍ ആഘോഷമാണ് പ്രവര്‍ത്തകര്‍ കാഴ്ച്ചവെച്ചത്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവായിട്ടാണ് പ്രവര്‍ത്തകര്‍ ഇതിനെ കാണുന്നത്. ഇന്നലെ വൈകീട്ട് മുതല്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും വന്‍ തോതില്‍ ആഘോഷമായിരുന്നു.
കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു സിന്ദാബാദ് വിളിച്ചുമായിരുന്നു ആഘോഷം. ഇന്ത്യയിലെ മിക്ക സംസ്ഥാനക്കാരും അണിനിരന്ന ആഘോഷ പരിപാടിയുടെ നേതൃത്വം മലയാളികള്‍ക്കായിരുന്നു. കര്‍ണാടകത്തിലെ വിജയത്തിന്റെ ആവേശം നേരത്തെ ദേശീയ തലത്തില്‍ അടക്കമുണ്ടായിരുന്നു.

അതേസമയം ബര്‍ദുബായ് മീനാ ബ സാറില്‍ ഗംഭീര ആഘോഷ പരിപാടികലാണ് നടന്നത്. ആളുകളെല്ലാം റോഡരികില്‍ ഒത്തുച്ചേര്ന്നായിരുന്നു മധുര വിതരണം നടത്തിയത്. ശശി തരൂരും ഈ സമയം എത്തിയിരുന്നു. മീറ്റ് വിത്ത് ശശി തരൂര്‍ എന്ന സംവാദ പരിപാടി ദുബായ് ഇന്‍കാസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചിരുന്നു.
അതുകൊണ്ട് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കര്‍ണാടക വിജയം തരൂരിനോടൊപ്പം ആഘോഷിക്കാനും സാധിച്ചു. ഹിജാബും, ഹലാലും, ഹിന്ദുത്വയും, ലൗജിഹാദും, അടിസ്ഥാന വിഷയമാക്കിയുള്ള ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിനുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസിന്റെ കര്‍ണാടക തിരഞ്ഞെടുപ്പ് വിജയമെന്ന് ശശി തരൂര്‍ പറഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്.അതേസമയം ഇന്‍കാസ് ഫുജൈറ കമ്മിറ്റിയും ആഘോഷം സംഘടിപ്പിച്ചു.
വര്‍ഗീയ കാര്‍ഡിറക്കി കളിച്ച ബിജെപിക്ക് വലിയ തിരിച്ചടിയാണ് കര്‍ണാടകയിലെ ജനങ്ങള്‍ നല്‍കിയതെന്ന് ദുബായ് കെഎംസിസി ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിദ്ദയിലെ ഷറഫിയയില്‍ പായസമാണ് വിതരണം ചെയ്തത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയുടെ കൗണ്ട് ഡൗണിന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുകയാണെന്ന് ഒഐസിസി ദമാം റിജ്യനല്‍ കമ്മിറ്റി പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയത്തിനാണ് കര്‍ണാടകയില്‍ അടി കിട്ടിയിരിക്കുന്നതെന്നും കിഴക്കന്‍ പ്രവിശ്യാ കെഎംസിസി പറഞ്ഞു.
2024ലേക്കുള്ള ശുഭസൂചികയാണ് കര്‍ണാടകയിലെ വിജയമെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വ്യക്തമാക്കി. അതേസമയം ബഹ്റൈന്‍ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷനും വിജയത്തെ പ്രകീര്‍ത്തിച്ചു. മതേതര ചേരിക്ക് കര്‍ണാടകയില്‍ ലഭിച്ച വിജയം കരുത്ത് പകരുമെന്ന് അവര്‍ വ്യക്തമാക്കി.
ഇതിനിടെ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇതുവരെ ആരാകും മുഖ്യമന്ത്രിയെന്ന് തീരുമാനിച്ചിട്ടില്ല. വ്യാഴാഴ്ച്ചയായിരിക്കും പ്രഖ്യാപനമുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications