ഒമാന്‍കാരും ഇന്ത്യക്കാരും ജാഗ്രത..നീലോഫര്‍ ഇങ്ങെത്തി
മസ്ക്കറ്റ്: നിലോഫര്‍ ചുഴലിക്കാറ്റിന്റെ ഭീതിയിലാണ് ഇന്ത്യയും ഒമാനും പാകിസ്താനും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍. കാറ്റ് തീരത്തോടടുക്കും തോറും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയാണ് രാജ്യങ്ങള്‍. വെള്ളിയാഴ്ചയോടെ നിലോഫര്‍ ഇന്ത്യന്‍ തീരത്തെത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഒമാനില്‍ ഇതിനോടകം തന്നെ സുരക്ഷാ നടപടികള്‍ ശക്തമാക്കുകയാണ്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴയുണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു
ഒമാനിലെ മസിരാഹ് ദ്വീപിലാവും കാറ്റ് ശക്തിയില്‍ ആദ്യമെത്തുക. മണിയ്ക്കൂറില്‍ 80 മുതല്‍ 150 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുകയെന്നാണ് പ്രവചനം. നിലോഫറിന്റെ കേന്ദ്രം ഇപ്പോള്‍ 18 കിലോമീറ്ററുണ്ട്. മത്സ്യബന്ധനത്തിന് ഉള്‍പ്പടെ കടലിലേയ്ക്ക് പോയ എല്ലാ ബോട്ടുകളും ഒമാന്‍ തിരിച്ച് വിളിച്ചിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് ജനങ്ങളെയും വിനോദ സഞ്ചാരികളെയും ഒഴിപ്പിയ്ക്കുകയാണ്.

അടുത്ത പത്ത് മണിയ്ക്കൂറുകള്‍ ഒമാനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. കനത്ത മഴയ്ക്ക് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സാധ്യത കല്‍പ്പിയ്ക്കുന്നില്ല. അല്‍ വുസ്തഹ, അല്‍ ഷാര്‍ഖിയ എന്നിവിടങ്ങളില്‍ മഴയയ്ക്ക് സാധ്യതയില്ല.
കാറ്റ് ശക്തമായി വീശുന്നത് ഒമാന്‍ തീരത്താണ്. കറാച്ചി, ഗവാദര്‍ തുറമുഖം എന്നിവിടങ്ങളിലാണ് പാകിസ്താനില്‍ കാറ്റ് വീശുക. ഹുദ് ഹുദിന് ശേഷം വീശുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്താണ് ശക്തിയാര്‍ജ്ജിച്ച് വീശുക.പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് നിലോഫര്‍ എന്ന പേര് കണ്ടെത്തിയത്. പാകിസ്താനാണ് പേര് നിര്‍ദ്ദേശിച്ചത്. .
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications