വിമാനത്തിലെ മോഷണം; പ്രതികള്‍ക്ക് ജയില്‍ ശിക്ഷയും പിഴയും, മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സഹയാത്രികരുടെ വസ്തുക്കളോ വിമാനത്തിന്റെ വസ്തുവകകളോ മോഷ്ടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സൗദി അറേബ്യ. വിമാനത്തില്‍ നിന്നോ യാത്രക്കാരുടെ വസ്തുക്കളോ മോഷ്ടിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് അഞ്ച് വര്‍ഷം തടവും 500,000 റിയാല്‍ പിഴയും ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 154 അനുസരിച്ച്, ഒരു വിമാനത്തിലെ വസ്തുവകകളോ അതില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ വസ്തുക്കളോ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന ഏതൊരാളെയും അറസ്റ്റും കുറ്റവാളിയായി കണക്കാക്കപ്പെടുമെന്നും സൗദി അറേബ്യ അറിയിച്ചു.
റിയാസിനല്ല,ബിഗ് ബോസ് വിജയി ആകാൻ സാധ്യത ഈ മത്സരാർത്ഥിക്ക്;നിലപാടും വിജയസാധ്യതയും,വൈറൽ കുറിപ്പ്
ആര്‍ട്ടിക്കിള്‍ 154-ല്‍ അനുശാസിക്കുന്ന നിയമവിരുദ്ധമായ ഒരു പ്രവൃത്തി ചെയ്യാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും അഞ്ച് വര്‍ഷത്തില്‍ കൂടാത്ത തടവ് ശിക്ഷ ലഭിക്കുമെന്നും സിവില്‍ ഏവിയേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 167 വ്യക്തമാക്കുന്നത്. കൂടാതെ പ്രതികള്‍ക്ക് തടവും പിഴയും ഒരുമിച്ച് ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
ഒരു ചന്തമൊക്കെയുണ്ട്, ഞങ്ങള്‍ക്ക് ഇഷ്ടായി; ഹണി..സാരിയില്‍ വന്നാല്‍ പൊളിയല്ലേയെന്ന് ആരാധകര്‍
Recommended Video