ഗിഫയുടെ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡ് ജിഫ്ബിയ്ക്ക്
ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്
ദോഹ: ഇന്തോ ഗള്‍ഫ് ബന്ധം ഊഷ്മളമാക്കുന്നതിനും സാഹിത്യ സാംസ്കാരിക ജീവകാരുണ്യ പരിപാടികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും രൂപീകൃതമായ ഗള്‍ഫ് ഇന്ത്യ ഫ്രണ്ട്ഷിപ് അസോസ്സിയേഷന്റെ പ്രഥമ ഹ്യുമാനിറ്റി സര്‍വീസ് അവാര്‍ഡിന് മലപ്പുറം ജില്ലയിലെ പുളിക്കല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ ഇസ്ലാമിക് ഫൗണ്ടേഷന് ഫോര്‍ ദ ബ്ളൈന്‍ഡിനെ ( ജിഫ്ബിയെ) തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സാധാരണ ഗതിയില്‍ ഭിക്ഷാടനം നടത്തിയും മറ്റുള്ളവരെ ആശ്രയിച്ചും കഴിയുന്ന സമൂഹത്തിലെ അന്ധരായവരെ കണ്ടെത്തി അവര്‍ക്ക് അനുയോജ്യമായ വിദ്യാഭ്യാസവും മാന്യമായ തൊഴിലും ഉറപ്പാക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനമാണ് ജിഫ്ബി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.
മുഹമ്മദുണ്ണി ഒളകര ചെയര്‍മാനും പ്രൊഫസര്‍ അബ്ദുല്‍ അലി, അമാനുല്ല വടക്കാങ്ങര എന്നിവര്‍ അംഗങ്ങളുമായ കമ്മറ്റിയാണ് ജിഫ്ബിയെ ഈ വര്‍ഷത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി. യുടെ നേതൃത്വത്തില്‍ സേവന സന്നദ്ധരായ ഒരു സംഘം ചെറുപ്പക്കാര്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിക്കുന്ന ജിഫ്ബി കാമ്പസില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി അന്ധ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയും നൂതന പാഠ്യസംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്ന സംരംഭം മാതൃകാപരമായ ഒരു സ്ഥാപനമാണ്.

ഒരു ലക്ഷത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള നിരവധി പ്രമുഖരുടെ സാന്നിധ്യത്തില്‍ ഈ മാസം 29 ന് ജിഫ്ബി കാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. ഗിഫ യുടെ ഈ വര്‍ഷത്തെ സാഹിത്യ അവാര്‍ഡ് ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകരുടെ സൃഷ്ടികള്‍ക്കായിരിക്കും. കഥ, കവിത, നോവല്‍, ഗദ്യ സാഹിത്യം, വിവര്‍ത്തനം എന്നീ അഞ്ചു വിഭാഗങ്ങളിലായി അഞ്ച് പേര്‍ക്കാണ് അവാര്‍ഡ് നല്‍കുക. 2013 ജനുവരി 1 മുതല്‍ 2016 ഒക്ടോബര്‍ 31 വരെ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. പുസ്തകത്തിന്റെ മൂന്നുകോപ്പികളും ജോലി ചെയ്യുന്ന മാധ്യമ സ്ഥാപനത്തിന്റെ സാക്ഷ്യപത്രവും സഹിതം ചീഫ് കോര്‍ഡിനേറ്റര്‍, ഗിഫ, പോസ്റ്റ് ബോക്സ് 23143, ദോഹ ഖത്തര്‍ എന്ന വിലാസത്തില്‍ നവംബര്‍ 30 ന് മുമ്പായി ലഭിക്കണം.
ജനുവരിയില്‍ ദുബായിലോ ദോഹയിലോ നടക്കുന്ന വിപുലമായ ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗിഫ മുഖ്യ രക്ഷാധികാരി ഡോ. എം. പി. ഹസന്‍കുഞ്ഞി രക്ഷാധികാരികളായ ശുക്കൂര്‍ കിനാലൂര്‍, ഡോ. അബ്ദുല്‍ റഷീദ്, ചെയര്‍മാനെ പ്രതിനിധീകരിച്ച് മകള്‍ അന്‍ജും അലി, വൈസ് ചെയര്മാന് ഡോ. വണ്ടൂര്‍ അബൂബക്കര്‍, ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര, സെക്രട്ടറി സി.കെ. റാഹേല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications