ഭര്‍ത്താവിന്റെ ക്രൂരകൊലപാതകം; ആസൂത്രണം ഭാര്യ വക!! കാമുകനെ വീട്ടിലെത്തിച്ചത് നാടകീയമായി
നാല് വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഇവര്‍ ഒരുമിച്ച് ദുബായിലാണ് താമസം.
ദുബായ്: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് നടത്തിയത് ആസൂത്രിത നീക്കങ്ങള്‍. ഭര്‍ത്താവിന്റെ സുഹൃത്തായ കാമുകനെ വീട്ടിലേക്ക് എത്തിക്കാന്‍ യുവതി മനപ്പൂര്‍വം ചില നാടകങ്ങള്‍ കളിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മധ്യസ്ഥന്റെ റോളിലെത്തിയ ശേഷമാണ് കാമുകന് ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയതും കത്തിച്ചതും. കാമുകന് വധശിക്ഷയും യുവതിക്ക് 15 വര്‍ഷം തടവും ദുബായ് ഫസ്റ്റ് ഇന്‍സ്റ്റ് കോടതി വിധിച്ചു. ഭര്‍ത്താവിനെ ഇല്ലാതാക്കി ഒരുമിച്ച് ജീവിക്കാന്‍ യുവതിയും കാമുകനും ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ ഇങ്ങനെ...

ആസുത്രണം നടത്തിയത്
കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയത് യുവതിയായിരുന്നു. ഭര്‍ത്താവുമായി എപ്പോഴും പ്രശ്നത്തിലായിരുന്നു ഇവര്‍. പിന്നീടാണ് കാമുകനുമായി ചര്‍ച്ച ചെയ്ത് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ചത്.

ഭര്‍ത്താവിന്റെ സുഹൃത്ത്
2016 ഓക്ടോബറില്‍ നടന്ന കൊലപാതക കേസില്‍ കഴിഞ്ഞ ദിവസമാണ് വിധി വന്നത്. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായ വ്യക്തി തന്നെയായിരുന്നു യുവതിയുടെ കാമുകന്. ഇവര്‍ തമ്മില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി അടുത്ത ബന്ധത്തിലായിരുന്നു.

യുവതിയുടെ നാടകം
കൊലപാതകം ആസൂത്രണം ചെയ്ത ശേഷം കാമുകനെ വീട്ടിലെത്തിക്കാന്‍ യുവതി നാടകം കളിക്കുകയായിരുന്നു. ഭര്‍ത്താവുമായി നിസാര കാര്യങ്ങള്‍ പറഞ്ഞു വഴക്കുണ്ടാക്കി. പിന്നീട് പ്രശ്നം തീര്‍ക്കാനെന്ന പേരില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ കാമുകനെ വിളിപ്പിക്കുകയായിരുന്നു.

കാറില്‍ കൊണ്ടുപോയി
ആര്ധരാത്രിക്ക് ശേഷമാണ് കാമുകന് മധ്യസ്ഥനായി വീട്ടിലെത്തിയത്. കുറച്ചുനേരം സംസാരിച്ചിരുന്ന ശേഷം ഭര്‍ത്താവിനെ വിളിച്ച് പുറത്തേക്ക് പോകുകയായിരുന്നു. കാറില്‍ കയറ്റിയാണ് ദൂരേക്ക് കൊണ്ടുപോയത്.

ക്രൂരമായ കൊലപാതകം
പിന്നീട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കല്ല് ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജീവന് പോയെന്ന് ഉറപ്പാക്കാന്‍ ആവര്‍ത്തിച്ച് മര്‍ദ്ദിച്ചു. കാര്‍ ദേഹത്ത് കൂടെ കയറ്റുകയും ചെയ്തു.

കത്തിക്കരിഞ്ഞ മൃതദേഹം
ശേഷം കാര്‍ കത്തിച്ചുകളയുകയായിരുന്നു. അല്‍ ഗൗസിസിലെ സംഭരണശാലയോട് ചേര്‍ന്നാണ് പിന്നീട് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഒരു സെക്യൂരിറ്റിക്കാരന് വിളിച്ചറിയച്ചതിനെ തുടര്‍ന്ന് പോലീസ് എത്തുകയും മൃതദേഹം തിരിച്ചറിയുകയുമായിരുന്നു.

കോംറോസ് ദ്വീപുകാര്‍
കോംറോസ് ദ്വീപില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടയാളും പ്രതികളും. ഭര്‍ത്താവിന്റെ സുഹൃത്തുമായി യുവതി ഏറെകാലമായി ശാരീരിക ബന്ധം പുലര്‍ത്തുന്നുണ്ട്. പോലീസിന് സംശയം തോന്നയതിനെ തുടര്‍ന്ന് ഇരുവരെയും ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.

ഒടുവില്‍ സമ്മതിച്ചു
യുവതി പറഞ്ഞതു പ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് കാമുകന് കോടതിയെ അറിയിച്ചിരുന്നു. 22 കാരിയാണ് ഭാര്യ. ഇവര്‍ക്ക് കോടതി 15 വര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്.

വിവാഹം നാലുവര്‍ഷം മുമ്പ്
നാല് വര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഇവര്‍ ഒരുമിച്ച് ദുബായിലാണ് താമസം. കൊലപാതക ശേഷം ഭര്‍ത്താവിന്റെ വീട്ടുകാര്‍ വിളിക്കുമ്പോഴെല്ലാം യുവതി കള്ളം പറഞ്ഞ് അവരെ പറ്റിക്കുകയായിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications