കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്വദിച്ച് സെക്‌സ് ചെയ്തു; അതിന് ശേഷം ഇന്ത്യക്കാരനെ ദുബായില്‍ ക്രൂരമായി കൊലപ്പെടുത്തി

സംഭവവുമായി ബന്ധപ്പെട്ട് 32 കാരിയായ ഇന്തോനേഷ്യന്‍ യുവതിയെയും 35 കാരിയായ ഫിലിപ്പീനയുമാണ് ഷാര്‍ജ പോലീസിന്റെ പിടിയിലായത്.

  • By വേണിക
Google Oneindia Malayalam News

ദുബായ്: ലൈംഗീക ബന്ധത്തിന് ശേഷം ഇന്ത്യക്കാരനായ ഡ്രൈവറെ ദുബായിയില്‍ ക്രൂരമായി കൊലപ്പെടുത്തി. വീട്ട് ജോലിക്കാരികളായ രണ്ട് യുവതികളാണ് ഡ്രൈവറെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 32 കാരിയായ ഇന്തോനേഷ്യന്‍ യുവതിയെയും 35 കാരിയായ ഫിലിപ്പീനയുമാണ് ഷാര്‍ജ പോലീസിന്റെ പിടിയിലായത്.

ആസൂത്രിത കൊലപാതകം, അനാശാസ്യം എന്നീ കുറ്റങ്ങളാണ് യുവതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ വീട്ട് ജോലിക്കാരായ യുവതികള്‍ക്ക് മാപ്പില്ലെന്ന് കൊല്ലപ്പെട്ട ഡ്രൈവറുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രതികള്‍ക്ക പരമാവധി ശിക്ഷ നല്‍കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ശരീയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമേ പ്രതികളെ വെറുതെ വിടുകയുള്ളൂ.

മാപ്പ് നല്‍കില്ല

മാപ്പ് നല്‍കില്ല

ഡ്രൈവറുടെ മരണം അയാളുടെ കുടുംബത്തിന്റെ അവസ്ഥ ദുരിതത്തിലാക്കിയെന്നും അതിനാല്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കാന്‍ ആകില്ലെന്നും കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ പറഞ്ഞു.

 2014 ഒക്ടോബറില്‍

2014 ഒക്ടോബറില്‍

2014 ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. ഷാര്‍ജ അല്‍ ഖറായിനിലെ വീട്ടിലെ മുറിയിലാണ് 43 കാരനായ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പ്രാഥമിക പരിശോധനയില്‍ മരണത്തില്‍ അസ്വഭാവികതയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയണ് ഇയാള്‍ മരിച്ചതെന്ന് കണ്ടെത്തി.

 വീട്ടുജോലിക്കാരികള്‍

വീട്ടുജോലിക്കാരികള്‍

ഡ്രൈവറുടെ കഴുത്തില്‍ കണ്ട പാടുകള്‍ കഴുത്ത് ഞെരിച്ച് കൊന്നതാണെന്ന് വ്യക്തമാക്കുന്നതായിരുനമ്‌നു. തുടര്‍ന്നാണ് വീട്ടിലെ ജോലിക്കാരികളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നത്.

 തര്‍ക്കം

തര്‍ക്കം

പ്രതികളായ രണ്ട് സ്ത്രീകളുമായി ഇയാള്‍ക്ക് അവിഹിതമുണ്ടായതായി കണ്ടെത്തി. ഇക്കാര്യത്തെ ചൊല്ലി വീട്ടുജോലിക്കാര്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സുചന.

നിരപരാധികളാണ്

നിരപരാധികളാണ്

തങ്ങള്‍ നിരപരാധികളാണെന്നും തങ്ങളെ ഭീഷണിപ്പെടുത്തി ശാരീരികമായി പീഡിപ്പിക്കുന്നതുകൊണ്ടാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പ്രതികളാണ് രണ്ട് യുവതികലും മൊഴിനല്‍കി.

സ്‌പോന്‍സറെ അറിയിച്ചു

സ്‌പോന്‍സറെ അറിയിച്ചു

ലൈംഗീക ബന്ധത്തിന് ശേഷമാണ് സ്ത്രീകള്‍ ഡ്രൈവറെ കൊലപ്പെടുത്തിയത്. ശേഷം മുരി വൃത്തിയാക്കി പുറത്തു നിന്നും പൂട്ടുകയും ഡ്രൈവറെ കാണാനില്ലെന്ന് സ്‌പോന്‍സറെ വിവരമറിയിക്കുകയുമായിരുന്നു.

English summary
The family of a man, who was allegedly murdered by two of his girlfriends, has refused to pardon the defendants and has insisted on Qasas (retributive justice as per Islamic law). The victim's brother said the family would not rest till justice is delivered and would demand maximum punishment for the accused women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X