സൗദിയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് കോളടിച്ചു; ആ സന്തോഷ വാര്‍ത്ത ഇതാ..
ഇന്ത്യക്കാരെ സംബന്ധിച്ച് സൗദി പൊന്ന് തരുന്ന മണ്ണാണ്. ജീവിതം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഒട്ടുമിക്ക ഇന്ത്യക്കാരുടേയും അവസാനത്തെ പിടിവള്ളിയാണ് സൗദി എന്നുപറഞ്ഞാലും തെറ്റില്ല. തൊഴിൽ നേടി അത്രയധികം ഇന്ത്യക്കാർ സൗദിയിലേക്ക് പോകുന്നുണ്ട്.
എത്ര കഷ്ടപ്പെട്ടാലുംസൗദിയിലേക്ക് എത്തിച്ചേർന്നാൽ ജീവിതം രക്ഷപ്പെട്ടു എന്ന വിശ്വാസമാണ് ആളുകൾക്ക്. ഇപ്പോൾ സൗദിയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാരെ തേടി ഒരു സന്തോഷ വാർത്ത വന്നിരിക്കുകുകയാണ്.

സൗദി അറേബ്യയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ഇനി വിസയ്ക്കു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി സി സി) വേണ്ട. ഡല്‍ഹിയിലെ സൗദി എംബസിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലേക്ക് പുതിയ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഡൽഹിയിലെ സൗദി കോൺസുലേറ്റ് ഏർപ്പെടുത്തിയിരുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിബന്ധന ആണ് പിൻവലിച്ചത്. സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്താണ് തീരുമാനം പിൻവലിച്ചതെന്ന് ന്യൂഡൽഹിയിലെ സൗദി എംബസി ട്വീറ്റ് ചെയ്തു.

"സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത്, ഇന്ത്യന്‍ പൗരന്മാരെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി സി സി) സമര്‍പ്പിക്കുന്നതില്‍നിന്ന് ഒഴിവാക്കാന്‍ രാജ്യം തീരുമാനിച്ചു," സൗദി എന്നാണ് എംബസി ട്വീറ്റ് ചെയ്തത്.
ഇന്ത്യൻ പൗരന്മാർക്ക് സൗദിയിലേക്കുള്ള യാത്രയ്ക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇനി പി.സി.സി നിർബന്ധമില്ല. സൗദിയിൽ സന്തോഷത്തോടെ ജീവിക്കുന്ന രണ്ട് ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാരുടെ സംഭാവനയെ അഭിനന്ദിക്കുന്നതായും എംബസി പറഞ്ഞു.

വിസയ്‌ക്കുള്ള പോലീസ് ക്ലിയറൻസ് ഒഴിവാക്കാനുള്ള സൗദി നീക്കത്തിന്റെ ഉടനടി പ്രയോജനം, വേഗത്തിലുള്ള അപേക്ഷാ പ്രോസസ്സിംഗ്, ടൂർ സ്ഥാപനങ്ങളുടെ എളുപ്പത്തിലുള്ള മാനേജ്‌മെന്റ്, വിനോദസഞ്ചാരികൾക്ക് കൈകാര്യം ചെയ്യാൻ ചുരുങ്ങിയ രേഖകൾ എന്നിവ ആയിരിക്കും.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഇന്ത്യ സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, സമയക്രമത്തിലെ പ്രശ്‌നങ്ങൾ കാരണം സന്ദർശനം റദ്ദാക്കി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

അതേസമയം, സൗദി സന്ദർശിക്കാനായി ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചവർക്കെല്ലാം ടൂറിസം മന്ത്രാലയം സെപ്റ്റംബറിൽ ഓൺലൈൻ വിസ ലഭ്യമാക്കിയിരുന്നു. ജി.സി.സി രാജ്യങ്ങളിൽ താമസരേഖയുള്ളവർക്കാണ് വിസ ലഭിച്ചത്. 90 ദിവസം സൗദിയിൽ താമസിക്കാൻ അനുമതിയുള്ള മൾട്ടിപ്പിൾ വിസയാണ് സൗദി ഡിജിറ്റൽ എംബസി നൽകുന്നത്. സൗദി സന്ദർശിക്കാനുള്ള വിസാനിയമത്തിലെ പുതിയമാറ്റം രാജ്യത്തെ വാണിജ്യരംഗത്ത് ഗുണകരമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം, സന്ദർശക വീസയിൽ സൗദിയിൽ എത്തുന്ന വിദേശികൾക്കു വാഹനമോടിക്കാൻ താൽക്കാലിക അനുമതി നൽകികൊണ്ടുള്ല തീരുമാനം ഇന്നലെ പുറത്തുവന്നിരുന്നു. ഇതിനുള്ള സൗകര്യം തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിന്റെ അബ്ഷിർ പോർട്ടലിൽ ഏർപ്പെടുത്തി. നിലവിൽ സൗദിയിൽ താമസ വീസയുള്ളവർക്കു മാത്രമേ വാഹനമോടിക്കാൻ അനുമതി ഉണ്ടായിരുന്നുള്ളൂ. പുതിയ തീരുമാനം അനുസരിച്ച് റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് അബ്ഷിർ വഴി റജിസ്റ്റർ ചെയ്ത് സന്ദർശക വീസയിലുള്ളവർക്കും വാഹനമോടിക്കാൻ നൽകാവുന്നതാണെന്നു യതായി പൊതുസുരക്ഷാ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.

പുതിയ സേവനങ്ങളിൽ വാഹന നമ്പർ പ്ലേറ്റുകൾ മാറ്റി നൽകലും ഉൾപ്പെടുന്നു, മോഷ്ടിച്ചതും നഷ്ടപ്പെട്ടതുമായ പ്ലേറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു, സ്വകാര്യ മേഖലയ്ക്ക് എയർ തോക്കുകൾ അനുവദിക്കുക, സ്വകാര്യ മേഖലയ്ക്ക് പാറ മുറിക്കാൻ അനുമതി നൽകുക എന്നിവ ഉൾപ്പെട്ടുന്നു. ഈ സേവനങ്ങളുടെ സമാരംഭം ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഒരു വിപുലീകരണമായാണ് കണക്കാക്കുന്നത്, കൂടാതെ പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ഇലക്ട്രോണിക് സേവനങ്ങളും ഡിജിറ്റൽ സൊല്യൂഷനുകളും നൽകുന്നതത് വഴി സമയവും പരിശ്രമവും ലാഭിക്കുകയും ഗുണഭോക്താക്കൾക്ക് നടപടിക്രമങ്ങൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications