ആഗോള സാമ്പത്തിക മാന്ദ്യത്തിലും ഇസ്ലാമിക് സമ്പത്ത് വ്യവസ്ഥ തന്നെ മികച്ചത്
ദുബായ്: ആഗോള സാമ്പത്തിക മാന്ദ്യം വന്നപ്പോള്‍ ഇസ്ലാമിക് സാമ്പത്തിക വ്യവസ്ഥയായിരുന്നു ഏറ്റവും മികച്ചത്. ഇത് മുസ്ലിംങ്ങളും അല്ലാത്തവരും അംഗീകരിച്ചതുമാണ് . തിങ്കളാഴ്ച ദുബായില്ർ ആരംഭിച്ച രണ്ടാം ഇസ്ലാമിക് സമ്പത്തിക ഉച്ചകോടിയിലാണ് ഇത് ചര്‍ച്ച ചെയ്യപ്പെട്ടത്.
ഇസ്ലാമികിന്റെ സേവനങ്ങളും ഉല്പന്നങ്ങളും മികച്ചതാക്കാന്‍ യുഎ ഇയിലെയും സൗദ്യാറേബ്യയിലെയും അവസരങ്ങള്‍ ഉണ്ടാക്കി അതിന്റെ വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞുവെന്നും ഉച്ചകോടിയില്‍ പറഞ്ഞു.

ഇസ്ലാമിക് ആഗോള സമ്പദ് വ്യവസ്ഥയുടെ ആഗോള മൂലധനമായി ദുബായെ മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നുണ്ടെന്ന് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ചെയര്‍മാനായ മജിദ് സെയ്ഫ് അല്‍ ഗുരൈര്‍ ഉച്ചകോടിയില്‍ പറഞ്ഞു.ഈ ഇസ്ലാമിക് സമ്പദ് വ്യവസ്ഥ ലോകത്തുള്ള 1.6 ബില്യണ്‍ മുസ്ലിംങ്ങള്‍ക്കും ഉല്പന്നങ്ങളെ അടിസ്ഥാനപ്പെടുത്തി അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം ഉച്ചകോടിയില്‍ പറഞ്ഞു.
ഇത് ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാവുമ്പോള്‍ ഇസ്ലാമിക് സമ്പത്ത് വ്യവസ്ഥയ്ക്ക് മറികടക്കാന്‍ കഴിയും ഇസ്ലാമിക് സാമ്പത്ത് വ്യവസ്ഥ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇസ്ലാംമിക് ബാങ്കിങ്ങിലും മറ്റുള്ള മേഖലകളിലുമാണ്. ഇത് സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
ഇസ്ലാമിക് സമ്പത്തിനു വേണ്ടി ആഗോള ഇസ്ലാമിക് ഉല്പന്നങ്ങളും സേവനങ്ങളും മികച്ചതാക്കാനാണ് തീരുമാനം.
ഇതിന് വേണ്ടി ഗവേഷണവും നടത്തും.ഇതിലുടെ മികച്ച മാര്‍ക്കറ്റിംഗ് തന്നെയായിരിക്കും ഇസ്ലാമിക് സമ്പത്ത് വ്യവസ്ഥയില്‍ ല്ക്ഷ്യമിടുന്നത്. ഇതിലൂടെ സ്വതന്ത്രമായി സമ്പത്ത് വ്യവസ്ഥയെ രൂപികിരക്കാനാവും.
അവസാന വിഭാഗത്തില്‍ കയറ്റുമതിയെ കുറിച്ചാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.ഇതില്‍ നഗരത്തിലെ തൊഴിലാളികളെ കുറിച്ചും കൃഷിയെ കുറിച്ചുമാണ് രണ്ടാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.സെക്കട്ടറി ജനറലായ ഇസ കാസിം ആണ് ഇസ്ലാമിക് സമ്പത്ത് വ്യവസ്ഥ വിശദികരിച്ചത്.
രണ്ടാം സാമ്പത്തിക ഉച്ചകോടി ഇന്നലെ ദുബായിലാണ് തുടങ്ങിയത്.ഇസ്ലാമിക നിക്ഷേപം, ജൈവ ഭക്ഷണം, വസ്ത്രവിപണി, കുടുംബ സൗഹൃദ യാത്ര, മാധ്യമ രംഗം എന്നീ മേഖലകളിലെ പുതിയ സാധ്യതകള്‍ എന്നിവയും ഉച്ചകോടിയില്‍ ചര്‍ച്ചയായിട്ടുണ്ട്.












Click it and Unblock the Notifications