ഓട്ടിസം ബാധിച്ച കുട്ടികളുടെ സംരക്ഷണം കേരള സര്‍ക്കാര്‍ അവഗണിക്കുന്നു
ദുബായ്: മാനസിക വൈകല്യമുള്ള കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി യു എ ഇ യിലെ പ്രമുഖ വ്യപാര സ്ഥാപനമായ മുര്‍ഷിദ് ഗ്രൂപ്പ് 12 ലക്ഷം ഇന്ത്യന്‍ രൂപ ധന സഹായം നല്കി. കോഴിക്കോട് കേന്ദ്രമായുള്ള ഹ്യുമാനിറ്റബ്ള്‍ ചാരിറ്റി ട്രസ്റ്റിന്റെ കീഴിലുള്ള റോസി സ്പെഷ്യല്‍ സ്കൂളിനാണ് മുര്‍ഷിദ് ഗ്രൂപ്പ് സഹായം നല്‍കിയത്. മുന്‍ കോഴിക്കോട് കോര്പറേഷന് മേയറും ബേപ്പൂര്‍ മണ്ഡലം എം എല്‍ എ യുമായ വി കെ സി മമ്മദ് കോയക്ക് മുര്‍ഷിദ് ഗ്രുപ്പ് എം ഡി മുഹമ്മദ് ഷാഫിയാണ് സ്ഥാപനത്തിന്റെ ധന സഹായ ചെക്ക് കൈ മാറിയത്.
മാനസിക വൈകല്യമുള്ള കുട്ടികളുടെ ജീവിത ഉന്നമനത്തിന് വേണ്ടി സ്ഥാപിതമായതാണ് റോസി സ്പെഷ്യല്‍ സ്കൂള്‍. ഹ്യുമാനിറ്റബ്ള്‍ ചാരിറ്റി ട്രസ്റ്റിന്റെ കീഴില്‍ കോഴിക്കോട് തളിയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. 1995 ലാണ് ഇത് പ്രവര്‍ത്തനം തുടങ്ങിയത്. 62കുട്ടികളും 20 അധ്യാപകരുമാണ് ഇവിടെയുള്ളത്. സമൂഹത്തില്‍ ഏറെ പരിഗണന ആവശ്യമുള്ള ഈ കുട്ടികളുടെ കാര്യത്തില്‍ മാറി വരുന്ന സര്‍ക്കാറുകളുടെ ഭാഗത്ത് നിന്ന് കാര്യമായ പരിഗണന ലഭിക്കാറില്ല.

സ്ഥാപന സ്ഥല പരിമിധിയുടെ പേരില്‍ മുടങ്ങി കിടക്കുന്ന ഇവരുടെ അനുകുല്യങ്ങള്‍ക്ക് വേണ്ടി അധിക്രതര്‍ക്ക് മുന്നില്‍ പല്പ്പോഴും കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും ഇവരുടെ കാര്യത്തിലുള്ള കടുംപിടിത്തം ഇവരോട് ചെയ്യുന്ന വലിയ അനീതിയാണെന്ന് ബന്ധപ്പെട്ടവര്‍ കുറ്റപ്പെടുത്തി. കരുണവറ്റാത്ത ചില നല്ല സുമനസ്സുകളുടെ കൈതാങ്ങിലാണ് സ്ഥാപനം ഇപ്പോള്‍ നടന്ന് പോകുന്നത്. 3 ലക്ഷത്തിലധികം രൂപയുട ചിലവാണ് മാസത്തില്‍ ഇവരുടെ സംരക്ഷണത്തിന് വേണ്ടത്. ഇനിയും നല്ല മനുഷ്യരുടെ സഹായം ലഭിച്ചാല്‍ കുടുതല്‍ സൗകര്യപ്രദമായ അവസരങ്ങള്‍ ഒരുക്കാന്‍ ഇവര്‍ക്ക് കഴിയും.
മരുന്നു നല്‍കിയുള്ള ഫലപ്രദമായ ചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം വന്നാല്‍ അവതാളത്തിലാക്കുന്നത്. അതിനാല്‍ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ ഓട്ടിസം ബാധിച്ച കുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ചെറിയ രീതിയിലെങ്കിലും കൊണ്ടുവരാനാണ് സ്ഥാപനം ശ്രമിക്കുന്നതെന്ന് ചെയര്മാന് എ കെ ഫൈസല്‍ പറഞ്ഞു. ഏറ്റവും പുതിയ പഠനപ്രകാരം ആയിരത്തില്‍ രണ്ടു പേര്‍ക്കെങ്കിലും ഓട്ടിസം കണ്ടുവരുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഇത് കുട്ടികളുടെ ആശയവിനിമയ ശേഷിയെയും സഹവര്‍ത്തിത്വ ശേഷിയെയുമാണ് കാര്യമായി ബാധിക്കുന്നത്. സവിശേഷമായ ചില പ്രത്യേകതകള്‍ ഓട്ടിസത്തെ ഒരു മാനസിക വൈകല്യത്തിനേക്കാള്‍ ഒരു മാനസിക അവസ്ഥയായാണ് സമൂഹം കാണുന്നത്. പഠന വൈകല്യമുള്ളവരും സംസാരശേഷി തീരെ കുറഞ്ഞതുമായ അവസ്ഥ മുതല്‍ സ്വന്തമായി കുടുംബം പുലര്‍ത്താനും വരുമാനം ആര്‍ജിക്കാനും സാധിക്കുന്ന വിധത്തില്‍ ബുദ്ധിമാനം (ഐ ക്യു) ഉള്ള അവസ്ഥവരെ ഈ വിഭാഗത്തിലുണ്ട്. ഇവരുടെ പ്രായം കുടുതോറും സംരക്ഷണം മാതാപിതാക്കള്‍ക്കും കടുപ്പമേറും.
അത് കൊണ്ട് തന്നെ രോഗം ബാധിച്ച 15 വയസ്സിന് മുകളിലുള്ളവര്‍ക്ക് വേണ്ടി തുടക്കം കുറിച്ച പുതിയ പദ്ധതിയാണ് ലൈഫ് കെയര്‍ ഹോം. ഇപ്പോള്‍ 12 പേരുടെ സംരക്ഷണമാണ് ലൈഫ് കെയര്‍ ഹോം വഹിക്കുന്നത്. ധന സഹായ ചടങ്ങില്‍ സ്കൂള്‍ എം ഡി സിറാജ്, ചെയര്മാന് എ കെ ഫൈസല്‍, വൈ;ചെയര്മാന് സിക്കന്തര്‍, മഹറുഫ് മണലുടി, ജലീല്‍ ,ഹസന് തിക്കോടി, ശൈഖ് ഷഫീഖ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications