Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുടെ വിശദീകരണം അംഗീകരിച്ച് കുവൈത്ത്: തടവിലായ 19 മലയാളികള്‍ ഉള്‍പ്പെടെ 34 പേർ മോചിതരായി

കുവൈത്ത് സിറ്റി: കുവൈത്ത് ജയിലില്‍ കഴിയുകയായിരുന്ന 19 മലയാളി നഴ്സുമാർ ഉള്‍പ്പെടെ 34 ഇന്ത്യക്കാർ മോചിതരായി. നിയമലംഘനത്തിന് പിടിയിലായതിന് തുടർന്ന് കഴിഞ്ഞ മൂന്ന് ആഴ്ചയായി ജയിലില്‍ കഴിയുകയായിരുന്നു ഇവർ. പിടിയിലായവരെ നാടുകടത്താനുള്ള നീക്കത്തിലായിരുന്നു കുവൈത്ത്. എന്നാല്‍ വിദേശകാര്യ സഹമന്ത്രി വി മുരളധീരന്റെ നേതൃത്വത്തില്‍ ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയായിരുന്നു ഇന്ത്യ.

ജയില്‍ മോചിതരായതിന് പിന്നാലെ ഇവരെ ആശുപത്രിയില്‍ എത്തിച്ച് പരശോധിച്ച ശേഷം വീടികളിലേക്ക് പോകാന്‍ അനുവദിച്ചു. വർഷങ്ങളായി നിയമാനുസൃതം ജോലി ചെയ്തവരായിരുന്നു പിടിയിലായവരില്‍ മിക്കവരും. ഇറാൻ പൗരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ശസ്ത്രക്രിയാ മുറിയിൽ ലൈസൻസില്ലാതെ ജോലി ചെയ്തു, മതിയായ യോഗ്യതകൾ ഇല്ലാ തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവർക്കെതിരെ ചുമത്തിയത്.

kuwait-city

മുലയൂട്ടുന്ന അമ്മമാർ ഉള്‍പ്പെടേയുള്ളവർ പിടിയിലായവരിലുണ്ടായിരുന്നു. കുവൈത്തിലെ ഇന്ത്യൻ എംബസിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇടപെട്ടതിനെ തുടർന്ന് ഇവരിൽ 5 മലയാളികൾക്ക് ജയിലില്‍ മുലയൂട്ടാന്‍ അവസരം ഒരുക്കിയിരുന്നു. ഇന്ത്യക്കാർക്കൊപ്പം അറസ്റ്റിലായ ഫിലിപ്പീൻസ്, ഈജിപ്ത്, ഇറാൻ പൗരൻമാരെയും മോചിപ്പിച്ചിട്ടുണ്ട്.

അതേസമയം, കുവൈത്തിൽ തടവിലാക്കപ്പെട്ട നഴ്സുമാരടക്കം 34 ഇന്ത്യക്കാരുടെ മോചനം സാധ്യമായ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുന്നതായി വി മുരളീധരന്‍ അറിയിച്ചു. ലോകത്തെവിടെയും ഭാരതീയ പൗരൻമാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ...

കുവൈത്തിൽ തടവിലാക്കപ്പെട്ട നഴ്സുമാരടക്കം 34 ഇന്ത്യക്കാരുടെ മോചനം സാധ്യമായ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുന്നു. വിദേശകാര്യ മന്ത്രാലയവും മേഖലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ വ്യക്തിപരമായി ഞാനും നടത്തിയ ഇടപെടലുകൾ ഫലം കണ്ടത് ചാരിതാർഥ്യമേകുന്നു.
മോചിപ്പിക്കപ്പെട്ടവരിൽ ബഹുഭൂരിപക്ഷവും മലയാളികളാണ് എന്നത് ഇരട്ടിസന്തോഷം നൽകുന്നു. തടവിലാക്കപ്പെട്ടവരിലെ മലയാളി നഴ്സുമാരായ അമ്മമാർക്ക് പിഞ്ചു കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യം നേരത്തെ ഒരുക്കാൻ സാധിച്ചിരുന്നു.

മതിയായ രേഖകൾ ഇല്ലാതെ നഴ്‌സുമാർ കുവൈത്തിൽ എത്തിയതിൽ ഇന്ത്യയുടെ വിശദീകരണം അംഗീകരിക്കുകയും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയും ചെയ്ത കുവൈത്ത് അധികാരികൾക്ക് നന്ദി. ലോകത്ത് എവിടേയും ഭാരതീയ പൗരൻമാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ നരേന്ദ്ര മോദി സർക്കാർ പ്രതിജ്ഞാബദ്ധം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+