ഖത്തറില്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് സുവര്‍ണാവസരം; 400 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു
ദോഹ: ആരോഗ്യം, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, കാര്ഷികോല്പാദനം, വ്യവസായം, പരിസ്ഥിതി എന്നീ മേഖലകളില്‍ സ്വകാര്യ നിക്ഷേപ പദ്ധതികള്‍ തുറന്നിട്ട് ഖത്തര്‍ ഭരണകൂടം. വിവിധ മേഖലകളില്‍ 400 കോടി ഖത്തര്‍ റിയാലിലേറെയുള്ള സ്വകാര്യ നിക്ഷേപ പദ്ധതികളാണ് ഖത്തര്‍ പ്രഖ്യാപിച്ചത്. ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെ നേതൃത്വത്തില്‍ സാമ്പത്തിക വികസനത്തില്‍ സ്വകാര്യ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന മന്ത്രിതല സമിതിയാണു പുതിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
സ്വയംപര്യാപ്തത, സ്വാശ്രയത്വം എന്നിവ ലക്ഷ്യമിട്ടു ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നിര്‍ദേശാനുസരണമാണ് പുതിയ പദ്ധതി പ്രഖ്യാപനമെന്ന് ഒദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു. സ്വകാര്യ മേഖലയില്‍ പുതിയ ഏഴ് സ്കൂളുകള്‍ തുടങ്ങാനാണ് പദ്ധതി. ഇതിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഇതിനകം ഒരുങ്ങിക്കഴിഞ്ഞു. 9000 വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാനാവുന്ന ഈ സ്കൂളുകള്‍ക്കായി 750 ദശലക്ഷം ഖത്തര്‍ റിയാലാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്.

വ്യവസായ മേഖലയിലെ പുതിയ സംഭവ വികാസങ്ങള്‍ മന്ത്രിതല സമിതി വിലയിരുത്തി. ഉപരോധത്തിന് ശേഷം 38 പുതിയ വ്യാവസായിക കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങിയതായി യോഗം വിലയിരുത്തി. ഭക്ഷ്യം, പ്ലാസ്റ്റിക്, ഫര്‍ണിച്ചര്‍, ടെക്സ്റ്റൈല്‍സ്, പേപ്പര്‍ തുടങ്ങിയ വ്യവസായങ്ങളിലായി 54 പുതിയ കമ്പനികള്‍ അടുത്തവര്‍ഷം പകുതിയോടെ ഉല്പാദനം ആരംഭിക്കും.
കടലില്‍ കൂടുകളില്‍ മല്‍സ്യം വളര്‍ത്തുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. പ്രതിവര്‍ഷം 2000 ടണ്‍ മല്‍സ്യ ഉല്പാദനമാണു ലക്ഷ്യമിടുന്നത്. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രാദേശിക ഉല്പന്നങ്ങള് വാങ്ങുന്നതു പ്രോല്‍സാഹിപ്പിക്കണമെന്നു പ്രധാനമന്ത്രി ശെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനി നിര്‍ദേശം നല്‍കിയിരുന്നു. നിക്ഷേപം പ്രോല്‍സാഹിപ്പിക്കാനായി രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള പ്രത്യേക സാമ്പത്തിക മേഖലയില്‍ വാടക 50 ശതമാനമായി കുറയ്ക്കുകയും ചെയ്തിരുന്നു. നിക്ഷേപകര്‍ക്കു മറ്റ് ഇളവുകളും നല്കാന് തീരുമാനിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ടൂറിസം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളിലെല്ലാം കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയില്‍ 18000 രോഗികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നല്ല മൂന്ന് വന്‍കിട ആശുപത്രികള്‍ക്കും സര്‍ക്കാര്‍ പദ്ധതിയാവിഷ്ക്കരിച്ചിട്ടുണ്ട്. 220 കോടിയാണ് ഇതിന് നിക്ഷേപം പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് ലോണ്‍ നടപടികള്‍ ഉദാരമാക്കുവാന്‍ ഖത്തര്‍ ഡെവലപ്മെന്റ് ബാങ്കിന് പ്രധാനമന്ത്രി നിര്‍ദേശം നല്കുകയുമുണ്ടായി.
-
ജീവിതം മാറ്റിമറിക്കാൻ രാവിലെ വെറും 5 മിനിറ്റ് മാത്രം! ഇന്ന് മുതൽ ആരംഭിക്കാം -
രാത്രിയില്‍ നിങ്ങള്‍ ഉറങ്ങുന്നത് ആറ് മണിക്കൂറില്‍ താഴെയാണോ? എങ്കില്‍ പണി കിട്ടുന്നത് ഇങ്ങനെ -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി












Click it and Unblock the Notifications