Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ നിര്‍ബന്ധിത സൈനിക സേവനം?

Qatar
ദോഹ: ഖത്തറില്‍ സൈനിക സേവനം നിര്‍ബന്ധിതമാക്കുന്നകിനുള്ള നിയമ നടപടികളിലേയ്ക്ക് ഭരണാധികാരികള്‍ കടക്കുന്നു. യുവാക്കള്‍ നാല് മാസം നിര്‍ബന്ധിത സൈനിക സേവനം അനുഷ്ഠിയ്ക്കണമെന്നതാണ് തീരുമാനം. ഇതിനുള്ള നിയമം തയ്യാറാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 14 വ്യാഴാഴ്ചയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

18 വയസ്സിനും 35 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പടുത്തുന്നത്.ബിരുദധാരികളായ യുവാക്കള്‍ക്ക് മൂന്ന് മാസവും അല്ലാത്തവര്‍ക്ക് നാല് മാസവുമാണ് നിര്‍ബന്ധിത സൈനിക സേവനം നടപ്പിലാക്കുക.

നവംബര്‍ 13 ബുധനാഴ്ചയാണ് ക്യാബിനറ്റ് ബില്ലിന് അംഗീകാരം നല്‍കിയത്. രാഷ്ട്രബോധവും കൃത്യനിഷ്ഠയും വളര്‍ത്തുന്നതിനും കരുതല്‍ സൈന്യം എന്ന നിലയിലുമാണ് യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്തുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. 11,800 സൈനികരാണ് ഖത്തറിലുള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. കുവൈത്തിലും നിര്‍ബന്ധിത സാനിക സേവനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നെങ്കിലും ഇറാഖ് അധിനിവേശത്തെത്തുടര്‍ന്ന് 1990ല്‍ നിയമം പിന്‍വലിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+