അറ്റ്ലസ് ജ്വല്ലറികളില്‍ ശമ്പളം മുടങ്ങി, ഷോപ്പിങ് ഫെസ്റ്റിവലില്‍ തിരിച്ചുവരുമെന്ന് കമ്പനി
ദുബായ്: കമ്പനി ചെയര്മാന് രാമചന്ദ്രന് നായര്‍ ജയിലില്‍ ആയതോടെ അറ്റ്ലസ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം മന്ദഗതിയിലാണ്. അതിനിടെയാണ് യുഎഇയിലെ ജ്വല്ലറികളില്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
സെപ്തംബറിലെ ശമ്പളം ഇതുവരെ ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം. കമ്പനി അധികൃതര്‍ ഇക്കാര്യം സമ്മതിയ്ക്കുന്നും ഉണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ എല്ലാവരുടേയും ശമ്പളം കൊടുത്തു തീര്‍ക്കും എന്നാണ് അവകാശവാദം.
അറ്റ്ലസ് ഗ്രൂപ്പിന്റെ യുഎഇയിലെ ഷോപ്പുകളും ആശുപത്രിയും ആയി ഇന്‍വെസ്റ്റ്മെന്റ് കമ്പനിയായ ആയ മാസ് ഗ്രൂപ്പ് കരാറിലെത്തിയിട്ടുണ്ട്. ഇതിന്റെ നടത്തിപ്പില്‍ ഇനി ഇവര്‍ക്കും പങ്കാളിത്തമുണ്ടാകും. കൂടുതല്‍ നിക്ഷേപവും നടത്തും. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലാണ് ഇനി പ്രതീക്ഷ.

ജയിലില്‍ രണ്ട് മാസം
അറ്റ്ലസ് ജ്വല്ലറി ഉടമ രാമചന്ദ്രന് നായരും മകളും ദുബായിലെ ജയിലിലായിട്ട് രണ്ട് മാസങ്ങള്‍ കഴിഞ്ഞിരിയ്ക്കുന്നു. ഇതുവരെ ജാമ്യം ലഭിച്ചില്ല.

പ്രതിസന്ധി രൂക്ഷം
രാമചന്ദ്രന് നായര്‍ അറസ്റ്റിലാകുന്നതിന് മുമ്പ് തന്നെ യുഎഇയിലെ അറ്റ്ലസ് ജ്വല്ലറികളില്‍ പ്രതിസന്ധി തുടങ്ങിയിരുന്നു. രാമചന്ദ്രന് നായരുടെ അറസ്റ്റിന് ശേഷം ഇത് രൂക്ഷമായി.

ശമ്പളം മുടങ്ങി
അറ്റ്ലസ് ജ്വല്ലറികളില്‍ ഭൂരിപക്ഷവും മലയാളി ജീവനക്കാരാണ്. ഇവര്‍ക്ക് സെപ്തംബര്‍ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.

എല്ലാം ശരിയാക്കും
രാമചന്ദ്രന് നായര്‍ പുറത്തിറങ്ങിയാലും ഇല്ലെങ്കിലും ജീവനക്കാരുടെ ശമ്പളം അടുത്ത ദിവസങ്ങളില്‍ തന്നെ നല്‍കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലാണ് ഇപ്പോള്‍ അറ്റ്ലസ് ഗ്രൂപ്പ് പ്രതീക്ഷയര്‍പ്പിയ്ക്കുന്നത്. സീസണില്‍ ബിസിനസ് മെച്ചപ്പെടുത്താമെന്നും ഇതുവഴി രാമചന്ദ്രന് നായരെ പുറത്തിറക്കാമെന്നും ആണ് പ്രതീക്ഷ.

മാസ് ഗ്രൂപ്പ്
ദുബായിലെ വമ്പന്‍ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പ് ആണ് മാസ് ഗ്രൂപ്പ്. യുഎഇയിലെ ജ്വല്ലറികളുടേയും ആശുപത്രിയുടേയും നടത്തിപ്പ് ഇപ്പോള്‍ അവര്‍ക്ക് കൈമാറിയിരിയ്ക്കുകയാണ്.

സ്വര്‍ണമെത്തും
അറ്റ്ലസ് ജ്വല്ലറിയുടെ ദുബായിലെ ഷോപ്പുകളില്‍ ഇപ്പോള്‍ സ്വര്‍ണവ്യാപാരം കാര്യമായി നടക്കുന്നില്ല. ആവശ്യത്തിന് സ്റ്റോക്കും ഇല്ല. വജ്രാഭരണങ്ങളുടെ കച്ചവടം മാത്രമാണ് നടക്കുന്നതെന്നാണ് പറയുന്നത്. ആവശ്യത്തിന് സ്റ്റോക്ക് എത്തിയ്ക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ മാസ് ഗ്രൂപ്പ്.

സാവകാശം വേണം
ഏതാണ്ട് ആയിരം കോടി രൂപയുടെ ബാധ്യതയാണ് യുഎഇയിലെ വിവിധ ബാങ്കുകളിലായി അറ്റ്ലസ് ഗ്രൂപ്പിനുള്ളത്. ഇത് തിരിച്ചടയ്ക്കാന്‍ സാവകാശം നല്‍കണം എന്നാണ് രാമചന്ദ്രന് നായര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.

ബാങ്കുകള്‍ സമ്മതിയ്ക്കണം
രാമചന്ദ്രന് നായരുടെ അഭ്യര്‍ത്ഥന ബാങ്കുകള്‍ പരിഗണിച്ചാല്‍ മാത്രമേ കോടതി ജാമ്യം അനുവദിയ്ക്കൂ എന്നാണ് വിവരം. ഇക്കാര്യത്തില്‍ ബാങ്കുകളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

മകളും ജയിലില്‍
രാമചന്ദ്രന് നായര്‍ മാത്രമല്ല, മകളും ജയിലിലാണ്. ഇവര്‍ക്കും ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications