Get Updates
Get notified of breaking news, exclusive insights, and must-see stories!

യമനിലെ ഹൂതികളെ സഹായിക്കുന്ന ഇന്ത്യക്കാര്‍ ഇവരാണ്; പേരുകള്‍ പുറത്ത് വിട്ട് സൗദി അറേബ്യ

റിയാദ്: ഏഴ് വര്‍ഷത്തോളമായി യമനിലെ ഹൂതികളും സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയും തമ്മില്‍ യുദ്ധം തുടരുകയാണ്. ഔദ്യോഗിക സേനാ വിഭാഗമല്ലാതിരുന്നിട്ടും സൗദി സൈന്യത്തിന് ഹൂതികളെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ജിദ്ദ ഉള്‍പ്പെടെ സൗദിയിലെ പ്രധാന നഗരങ്ങളിലേക്ക് ഹൂതികള്‍ ആക്രമണം നടത്തുന്നുമുണ്ട്. വലിയ ശക്തിയുടെ സഹായമില്ലെങ്കില്‍ ഹൂതികള്‍ക്ക് ഇതെല്ലാം എങ്ങനെ സാധിക്കും. ദിവസവും ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ഹൂതികള്‍ തുടരുകയാണ്.

13

ഇറാന്‍ ഭരണകൂടമാണ് ഹൂതികള്‍ക്ക് പിന്നിലെന്ന് സൗദി സഖ്യം ആരോപിക്കുന്നു. ഇതിന് ഒരു കാരണം, ഇറാന്‍ ഭരണകൂടവും ഹൂതികളും ഷിയാ വിഭാഗത്തില്‍പ്പെട്ടവരാണ് എന്നതാണ്. കഴിഞ്ഞ ദിവസം ഹൂതികളെ സഹായിക്കുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി സൗദി അറേബ്യ രേഖകള്‍ പുറത്തുവിട്ടു. ഇതില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു എന്നതാണ് എടുത്തുപറയേണ്ടത്. വ്യക്തികളെ മാത്രമല്ല, ഹൂതികളെ സഹായിക്കുന്ന സ്ഥാപനങ്ങളെയും സൗദി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിരഞ്ജീവ് കുമാര്‍ സിങ്, മനോജ് സബര്‍വാള്‍ എന്നിവരാണ് ഹൂതികളെ സഹായിക്കുന്ന ഇന്ത്യക്കാര്‍. സൗദി പുറത്തുവിട്ടതില്‍ ഇവരുടെ പേരുകളാണുള്ളത്. ഗ്രീക്ക്, ബ്രിട്ടീഷ്, സോമാലി, സിറിയന്‍ പൗരന്‍മാരുടെ പേരുകളും പട്ടികയിലുണ്ട്. പേരുകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ 25 പേരാണ് സൗദി പുറത്തുവിട്ടിരിക്കുന്നത്. ഹൂതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്യുന്നത് ഇവരാണ് എന്ന് സൗദി പറയുന്നു.

എല്ലാവരും ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരാണ് എന്നാണ് സൗദിയുടെ റിപ്പോര്‍ട്ട്. അമേരിക്കയുടെ സഹായത്തോടെയാണ് ഈ പട്ടിക സൗദി തയ്യാറാക്കിയത്. ഈ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികള്‍ മരവിപ്പിക്കാന്‍ സൗദി തീരുമാനിച്ചു. ഇവരുമായി ഇടപാടുകള്‍ നടത്തരുതെന്നും സൗദി നിര്‍ദേശിക്കുന്നു. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരുമായി ബന്ധം സ്ഥാപിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സൗദി അറേബ്യ അറിയിച്ചു.

യമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സൗദി

Recommended Video

cmsvideo
    സത്യം ഞാന്‍ അറിഞ്ഞ് കഴിഞ്ഞു,ഏപ്രില്‍ 15 ന് ദിലീപ് അനുകൂലികള്‍ വിജയം ആഘോഷിക്കും

    റിയാദ്: യമന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമമിട്ട് സൗദി അറേബ്യ. യമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വിശുദ്ധ റമദാനോട് അനുബന്ധിച്ചാണിത്. സൗദി സഖ്യവുമായും ഹൂതികളുമായും യുഎന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. റമദാന്‍ മാസം വരുന്നതിനാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ശുഭ സൂചനയാണെന്ന് നിരീക്ഷകര്‍ പറയുന്നു. ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. റമദാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും എണ്ണ കപ്പലുകള്‍ക്ക് സുഗമമായ പാത ഒരുക്കണമെന്നുമാണ് ഐക്യരാഷ്ട്രസഭയുടെ ആവശ്യം. മാര്‍ച്ച് 27ന് ശേഷം നാല് എണ്ണ കപ്പലുകളാണ് യമനിലെ ഹുദൈദ തുറമുഖത്ത് പെട്ടിരിക്കുന്നത്. 2015 മുതല്‍ അടച്ചിട്ടിരിക്കുകയാണ് സന്‍ആ വിമാനത്താവളം. 2015ലാണ് സൗദി സഖ്യസേന യമനില്‍ സൈനികമായി ഇടപെട്ടത്. കരമേഖലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും നിയന്ത്രണം ഹൂതികള്‍ക്കാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+