സൗദി അറേബ്യ കൂടുതല്‍ പ്രവാസി സൗഹൃദത്തിലേക്കോ? തൊഴില്‍ വിസയില്‍ പുതിയ മാറ്റങ്ങള്‍
മലയാളികളെ സംബന്ധിച്ച് ഗള്‍ഫ് പ്രവാസത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് സൗദി അറേബ്യ. അതുകൊണ്ട് തന്നെ വിദേശികളുമായി ബന്ധപ്പെട്ട് സൗദി അറേബ്യ എടുക്കുന്ന ഏതൊരു തീരുമാനവും മലയാളി പ്രവാസികളെ സംബന്ധിച്ചും നിർണ്ണായകമാണ്. അത്തരത്തില്‍ സൗദി അറേബ്യന്‍ സർക്കാർ സ്വീകരിച്ചിരിക്കുന്ന പുതിയൊരു തീരുമാനം പ്രവാസികളെ സംബന്ധിച്ച് ആശ്വാസകരമായി മാറിയിരിക്കുകയാണ്.
താൽക്കാലിക ലേബർ വിസകൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾക്ക് സൗദി സർക്കാർ അംഗീകാരം നല്‍കിയിരിക്കുകയാണ്. പുതിയ നിർദേശം രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ അനുഗ്രഹമായി മാറുമെന്നതാണ് ശ്രദ്ധേയം. ഹജ്ജ്-ഉംറ സേവനങ്ങളുമായി ബന്ധപ്പെട്ട താൽക്കാലിക തൊഴിൽ വിസകൾ ഉൾക്കൊള്ളുന്ന നിയമങ്ങളാണ് ചൊവ്വാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അംഗീകരിച്ചതെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

തൊഴിൽ വിപണിയെ കൂടുതൽ ആകർഷകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം സൗദി അറേബ്യ നടപ്പിലാക്കിയിരിക്കുന്നത്. തൊഴിൽ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് താൽക്കാലിക വിസകൾ ഉപയോഗിക്കുന്നതിന് സ്വകാര്യ മേഖലയ്ക്ക് മികച്ച സൗകര്യം ഒരുക്കുമെന്നും സൗദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഉംറ സീസണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്ക് വലിയ പ്രധാന്യം നല്‍കുന്നതാണ് പുതിയ ചട്ടങ്ങളെന്നും മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇസ്ലാമിക കലണ്ടറിലെ എട്ടാം മാസമായ ശഅബാൻ 15 മുതൽ ഇസ്ലാമിക വർഷത്തിൻ്റെ ആരംഭം കുറിക്കുന്ന മുഹറം മാസാവസാനം വരെ ഈ ക്രമീകരണത്തിന്റെ കാലാവധി നീട്ടുകയും ചെയ്തിട്ടുണ്ട്.
സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്നതാണ് പുതിയ തീരുമാനം. രണ്ട് കക്ഷികളും ഒപ്പിട്ട ഒരു തൊഴില്‍ കരാർ വേണമെന്നതാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥ. വിദേശത്തുള്ള സൗദി എമ്പസികള്‍ വിസ അനുവദിക്കുന്നതിന് മുന്നോടിയായി മെഡിക്കല്‍ ഇന്‍ഷൂറന്‍സ് വേണമെന്ന വ്യവസ്ഥയുമുണ്ട്.
താൽകാലിക വിസകളുടെ കാലാവധി 90 ദിവസത്തേക്ക് കൂടി നീട്ടാനും സാധിക്കും. ഭേദഗതികൾ അംഗീകാരം ലഭിച്ച തീയതി മുതൽ 180 ദിവസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും. കരാർ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സൗദി സർക്കാർ വിവിധ തരത്തിലുള്ള നിയമങ്ങള്‍ക്കും ഓഗസ്റ്റില്‍ സർക്കാർ തുടക്കം കുറിച്ചിരുന്നു.
പുതിയ നിയമ പ്രകാരം ഒരു തൊഴിലാളി ജോലി അവസാനിപ്പിക്കുകയാണെങ്കില്‍ 30 ദിവസത്തെ നോട്ടീസ് പിരീയഡ് ബാധകരമായിരിക്കും. കമ്പനിയാണ് തൊഴിലാളികളെ പിരിച്ചു വിടുന്നതെങ്കില്‍ നോട്ടീസ് പീരിയഡിന്റെ കാലാവധി 60 ദിവസമായിരിക്കുമെന്നും നിയമം അനുശാസിക്കുന്നു.
സ്പോൺസർഷിപ്പ് സംവിധാനം വലിയ തോതില്‍ മെച്ചപ്പെടുത്തുന്നത് അടക്കമുള്ള പരിഷ്കാരങ്ങള്‍ 2020 ലാണ് സൗദി അറേബ്യ നടപ്പിലാക്കുന്നത്. ഈ പരിഷ്കരണങ്ങള്‍ തൊഴിൽ മൊബിലിറ്റി അനുവദിക്കുകയും തൊഴിലുടമകളുടെ അനുമതിയില്ലാതെ പ്രവാസി തൊഴിലാളികൾക്ക് എക്സിറ്റ്, റീ എൻട്രി വിസ അനുവദിക്കുന്നത് നിയന്ത്രിക്കുകയും ചെയ്തു.
-
സൗദി അറേബ്യയ്ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; അരാംകോയുടെ ലാഭം ഇടിഞ്ഞു, ഇനിയും ഇടിഞ്ഞേക്കും -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചു; പുതുക്കിയ തിയതി പിന്നീട് -
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications