Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: നിതാഖാതിന്റെ സമയപരിധി ഇന്ന് അവസാനിക്കും, മലയാളികള്‍ ആശങ്കയില്‍

റിയാദ്: സൗദിയിലെ മൊബൈല്‍ റീട്ടെയില്‍ രംഗത്ത് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വന്നു. ടെലികോം രംഗത്ത് സേവനമനുഷ്ഠിക്കുന്ന വിദേശികളെ മാറ്റി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് നിതാഖാത് പ്രാബല്യത്തില്‍ വരുന്നത്. ഇതോടെ ടെലികോം മേഖലയില്‍ ജോലി ചെയ്തിരുന്ന നിരവധി മലയാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്.

മൊബൈല്‍ ഷോപ്പുകളില്‍ ജോലിയ്ക്ക് നില്‍ക്കുന്ന വിദേശികള്‍ നിയമനപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളെ ആശങ്കയിലാക്കിയിട്ടുള്ളത്. വിദേശികളെ ജോലിയില്‍ നിന്ന് നീക്കി തദ്ദേശീയരെ നിയമിക്കാന്‍ സൗദി തൊഴില്‍ മന്ത്രാലയം അനുവദിച്ച സമയം സെപ്തംബര്‍ 2ന് അവസാനിക്കുകയാണ്. ഇതോടെ തൊഴില്‍ മന്ത്രാലയം പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

nitaqat

തൊഴില്‍ മന്ത്രാലയം പരിശോധന ശക്തമാക്കിയതോടെ 2000 മൊബൈല്‍ കടകള്‍ അടച്ചിട്ടു. ഇതോടെ ഇവിടങ്ങളില്‍ ജോലി ചെയ്തിരുന്ന നൂറ് കണക്കിന് മലയാളികള്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. എന്നാല്‍ മൊബൈല്‍ ഷോപ്പുകള്‍ ഇലക്ട്രോണിക്, ഫാന്‍സി ഷോപ്പുകളായി മാറ്റാനുള്ള ശ്രമം വ്യാപകമായി നടന്നുവരുന്നുണ്ടെങ്കിലും ഇത്തരം ഷോപ്പുകള്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള താമസം ഈ പ്രതീക്ഷകളെയും തകര്‍ക്കും. നിതാഖാതിന്റെ ഭാഗമായി തദ്ദേശീയര്‍ക്ക് തൊഴില്‍ മന്ത്രാലയം തൊഴില്‍ പരിശീലനവും ഇതിനൊപ്പം നല്‍കിവരുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+