സൗദി വിഷന്‍ 2030ക്ക് പദ്ധതിക്ക് ഉന്നത സാമ്പത്തിക കൗണ്‍സിലിന്റെ അംഗീകാരം
റിയാദ് : സൗദി അറേബ്യയുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള വിഷന്‍ 2030 എന്ന നവീകരണ പദ്ധതിക്ക് ഉന്നത സാമ്പത്തിക കൗണ്‍സിലിന്റെ അംഗീകാരം. സൗദി ഭരണാധികാരിയായ മൊഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് സൗദിയുടെ വികസനത്തിനായി ഏപ്രിലില്‍ അവതരിപ്പിച്ച വിഷന്‍ 2030 എന്ന പദ്ധതിക്കാണ് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്. സൗദിയിലെ ഉന്നത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്.
സൗദിയിലെ സാമ്പത്തിക മേഖലയെ പൂര്‍ണ്ണമായി പുനഃക്രമീകരിക്കുന്നതാണ് എണ്ണയില്‍ നിന്നുള്ള വരുമാനത്തെ ആശ്രയിക്കാതെ ഓരോ മേഖലകളിലും സുപ്രധാന മാറ്റങ്ങള്‍ക്കിടയാക്കുന്ന സല്മാന് രാജകുമാരന്റെ പദ്ധതി. ഇക്കണോമിക് ആന്റ് ഡവലപ്പിമെന്റ് അഫയര്‍സ് കൗണ്‍സിലാണ് വിഷന്‍ 2030ക്കുള്ള അന്തിമരൂപരേഖയ്ക്ക് അംഗീകാരം നല്‍കിയിട്ടുള്ളത്. പദ്ധതി തയ്യാറാക്കിയിട്ടുള്ളതും ഏറ്റെടുക്കുന്നതും സല്മാന് രാജകുമാരന് തന്നെയായിരിക്കും. സല്മാന് രാജാവിന് ശേഷം സൗദിയുടെ ഔദ്ധ്യോഗിക കാര്യങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സുപ്രധാന വ്യക്തിയാണ് വ്യക്തിയാണ് സല്മാന് രാജകുമാരന്. സൗദിയിലെ മാറ്റങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പത്ത് ഉന്നത മന്ത്രിമാരുള്ള സിഎഡിഎയുടെ തലവനായി കഴിഞ്ഞ വര്‍ഷം മുതല്‍ സേവനമനുഷ്ടിക്കുകയാണ് സല്മാന് രാജകുമാരന്.

എണ്ണയില്‍ നിന്നുള്ളറ വരുമാനത്തെ ആശ്രയിക്കാതെ സൗദിയുടെ സാമ്പത്തിക വ്യവസ്ഥ കൈകാര്യം ചെയ്യാനുള്ള തീരുമാനവും 2014ല്‍ ഉണ്ടായ എണ്ണവിലയിലുണ്ടായ ഇടിവും സൗദിയുടെ സാമ്പത്തിക ഭദ്രതയെയും വളര്‍ച്ചയെയും കണക്കിന് ബാധിച്ചിരുന്നു. പുതിയ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക, നികുതി വര്‍ദ്ധിപ്പിക്കുക, സ്വകാര്യ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് സൗദി മുന്നോട്ടുവയ്ക്കുന്നത്. സൗദിയുടെ ഈ തീരുമാനം സ്പഷ്ടവും ദൂരവ്യാപകവുമാണെന്ന് ചൂണ്ടിക്കാണിച്ച അന്ത്രാരാഷ്ട്ര നാണയനിധി സൗദിയെ അഭിന്ദിച്ചുകൊണ്ട് കഴിഞ്ഞ മാസം രംഗത്തെത്തിയിരുന്നു.
ദീര്‍ഘകാലത്തെ സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്ന വിഷന്‍ 2030യുടെ പ്ലാന്‍ ഇന്ന് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വെളിപ്പെടുത്തുമെന്നാണ് സൗദിയിലെ ഉന്നത വൃത്തങ്ങള്‍ നല്കുന്ന വിവരം. വിഷന്‍ 2030യുടെ ഭാഗമായി സൗദിയിലെ എണ്ണവ്യാപാര രംഗത്തെ അതികായകരായ സൗദി ആരാംകോയില് ഭാഗികമായി സ്വകാര്യവല്‍ക്കരണം കൊണ്ടുവരികയും ലോകത്തെ വലിയ സാമ്പത്തിക പദ്ധതികളില്‍ സര്‍ക്കാരിന്റെ പൊതു നിക്ഷേപം വര്‍ദ്ധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ഈ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുന്ന റമദാന് മാസത്തില്‍ പദ്ധതിയുടെ പ്രവൃത്തികള്‍ നിര്‍ത്തിവച്ച് അവധിക്കാലത്തോടെ ആരംഭിക്കാമെന്നാണ് സൗദി പുലര്‍ത്തുന്ന പ്രതീക്ഷ.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications