നാലു മാസം നീണ്ട യുദ്ധം; ഐസിസില്‍ നിന്ന് റഖ നഗരം വിമത സൈന്യം പിടിച്ചെടുത്തു
ദമസ്കസ്: നാലു മാസം നീണ്ട യുദ്ധത്തില്‍ സിറിയയിലെ ഐ.എസ് തലസ്ഥാനമായിരുന്ന റഖ പ്രവിശ്യ അമേരിക്കന്‍ പിന്തുണയുള്ള സിറിയന്‍ വിമതര്‍ പിടിച്ചടക്കി. കുര്‍ദ്, അറബ് സായുധ വിഭാഗങ്ങള്‍ ചേര്‍ന്ന സിറിയന്‍ വിമത സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസാണ് (എസ്.ഡി.എഫ്) പ്രദേശം തിരിച്ചുപിടിച്ചത്. ഐ.എസ് ഭീകരരുടെ റഖയിലെ അവസാന താവളമായിരുന്ന സ്പോര്‍ട്സ് സ്റ്റേഡിയം കൂടി എസ്.ഡി.എഫ് പിടിച്ചെടുത്തതോടെ അവരുടെ പരാജയം പൂര്‍ണമാവുകയായിരുന്നു.

മഞ്ഞപ്പതാകയുമായി ആയിരങ്ങള്‍
തന്ത്രപ്രധാനമായ റഖ സിറ്റിയുടെ മോചനത്തോടെ ആയിരക്കണക്കിന് എസ്.ഡി.എഫ് പോരാളികള്‍ നഗരത്തിലേക്ക് ഘോഷയാത്രയായി പ്രവേശിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി ഐ.എസ് പോരാളികള്‍ കൊല്ലപ്പെട്ടതായും അവര്‍ പാകിയ മൈനുകളും മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തി നീക്കം ചെയ്യുന്ന തിരക്കിലാണ് എസ്.ഡി.എഫ് സൈന്യമെന്നും വക്താവ് അറിയിച്ചു.

ജൂണ്‍ ആറ് തുടങ്ങിയ പോരാട്ടം
കഴിഞ്ഞ ജൂണ്‍ ആറിന് അമേരിക്കന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ എസ്.ഡി.എഫ് റഖയ്ക്കുവേണ്ടിയുള്ള പോരാട്ടം ആരംഭിച്ചത്. ഐ.എസ്സിന്റെ സിറിയയിലെ തലസ്ഥാനമായി അറിയപ്പെടുന്ന റഖയില്‍ ശക്തമായ ചെറുത്തുനില്‍പ്പിനെ തകര്‍ത്തുകൊണ്ടാണ് വിമത പോരാളികള്‍ക്ക് വിജയം വരിക്കാന്‍ സാധിച്ചത്. അമേരിക്കന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് സിറിയയുടെ ഇതര ഭാഗങ്ങളുമായുള്ള ഐ.എസ് പോരാളികളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

3000 ബോംബാക്രമണങ്ങള്‍
എസ്.ഡി.എഫ് കരയുദ്ധം ആരംഭിക്കുന്നതിനു മുമ്പേ അമേരിക്കന്‍ വ്യോമസേന ഇവിടെ ബോംബാക്രമണം തുടങ്ങിയിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ 3000 ബോംബുകള്‍ ഇവിടെ വര്‍ഷിച്ചതായാണ് കണക്ക്. ഈ ആക്രമണങ്ങളില്‍ റഖയിലെ സ്കൂളുകള്‍, ആശുപത്രികള്‍, താമസ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം തകര്‍ക്കപ്പെട്ടിരുന്നു. ഇവ ഐ.എസ് ഭീകരര്‍ താവളമാക്കിയതിനെ തുടര്‍ന്നായിരുന്നു ഇത്. മൂന്ന് ലക്ഷം ജനങ്ങളുണ്ടായിരുന്ന റഖയില്‍ ഇപ്പോള്‍ അതിന്റെ ഒരു ശമതമാനം പേര് മാത്രമേ ഉള്ളൂ എന്നാണ് ജീവകാരുണ്യ സംഘടനയായ റീച്ച് ഇനീഷ്യേറ്റീവിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

900 സിവിലിയന്മാര് കൊല്ലപ്പെട്ടു
അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 900 സിവിലിയന്മാര് കൊല്ലപ്പെട്ടതായി സിറിയന്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് അറിയിച്ചു. കൊല്ലപ്പെട്ട ഐ.എസ് പോരാളികളുടെ എണ്ണം വ്യക്തമല്ല. ആക്രമണത്തില്‍ വൈദ്യുത കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുകയും ശുദ്ധജല സ്രോതസ്സുകളില്‍ പലതും നശിപ്പിക്കപ്പെടുകയും ചെയ്തു. ഇവിടെയുള്ള സിവിലിയന്‍ കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ഇനി വര്‍ഷങ്ങളെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഭരണം സിവിലിയന്‍ കൗണ്‍സിലിന് കൈമാറും
എല്ലാ മേഖലകളിലും ഭീകരമായ തകര്‍ച്ച നേരിടുന്ന റഖയുടെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. റഖയുടെ ഭരണം സിവിലിയന്‍ കൗണ്‍സിലിന് കൈമാറുമെന്ന് അമേരിക്കന്‍-എസ്.ഡി.എഫ് കേന്ദ്രങ്ങള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വ്യത്യസ്ത വംശങ്ങളും ഗോത്രങ്ങളുമായി കഴിയുന്ന ഇവിടത്തെ ജനങ്ങളെ യോജിപ്പിച്ച് ഒരു പ്രാദേശിക രാഷ്ട്രീയ സംവിധാനം ഒരുക്കുക അത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications