ഷാര്‍ജയില്‍ കൂട്ട ആത്മഹത്യ; മൂന്നുപേര്‍ മരിച്ചു; രണ്ടു പേര് രക്ഷപ്പെട്ടു
ഷാര്‍ജയില്‍ കൂട്ട ആത്മഹത്യ; മൂന്നുപേര്‍ മരിച്ചു; രണ്ടു പേര് രക്ഷപ്പെട്ടു
ഷാര്‍ജ: ഷാര്‍ജയില്‍ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍ കുടുംബത്തിലെ മൂന്നു പേര് ആത്മഹത്യ ചെയ്തു. രണ്ടു പേര് രക്ഷപ്പെട്ടു. ശ്രീലങ്കന്‍ ദമ്പതികളും അവരുടെ മകനുമാണ് മരിച്ചത്. സ്ത്രീയുടെ സഹോദരിയും മരുമകളും രക്ഷപ്പെടുകയായിരുന്നു.
ആഗസ്ത് 29നായിരുന്നു ആളുകളെ നടുക്കിയ ഈ ദാരുണ സംഭവം. പുലര്‍ച്ചെ രണ്ടര മണിക്ക് ഷാര്‍ജയിലെ കെട്ടിടത്തില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടിമരിച്ചതോടെയാണ് കൂട്ടആത്മഹത്യയുടെ വിവരം പുറത്തറിയുന്നത്. സംഭവം നടന്നയുടന്‍ ഹോട്ടല്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി പരിശോധിച്ചപ്പോള്‍ ഇയാള്‍ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനാണെന്നു മനസ്സിലാവുകയായിരുന്നു.

തുടര്‍ന്ന് ഇയാള്‍ താമസിക്കുന്ന ഏഴാം നിലയിലെ അപ്പാര്‍ട്ട്മെന്റില്‍ പോലിസ് എത്തിയെങ്കിലും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച് അകത്തു കടന്ന പോലിസ് കണ്ടത് ചോരയില്‍ കുളിച്ചിരിക്കുന്ന മൂന്ന് സ്ത്രീകളെയും വെള്ള തുണിയിട്ട് മൂടിയ ഒരു കുട്ടിയുടെ മൃതദേഹവുമായിരുന്നു. രണ്ട് യുവതികള്‍ക്ക് ജീവനുണ്ടെന്ന് മനസ്സിലാക്കിയ പോലിസ് ഇവരെ ഉടന്‍ അല്‍ കുവൈത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
16കാരനായ മകന് വിഷം ഉള്ളില്‍ ചെന്നാണ് മരിച്ചതെന്ന് പോലിസ് പറഞ്ഞു. സ്ത്രീകള്‍ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചിരുന്നു. അവസാനമായാണ് 55കാരനായ ഗൃഹനാഥന് കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. ഭാര്യക്ക് 54ഉം മറ്റു രണ്ട് സ്ത്രീകള്‍ക്ക് 27ഉം 17ഉം വയസ്സുമാണ്. ഇവര്‍ കുറച്ചുകാലമായി സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications