പ്രവാചക മാതൃക നിസ്തുലം, സന്തുലിതം: ശൈഖ് അബ്ദുറഹ്മാന് അല്‍മൂസ
പ്രവാചകന്റെ ജീവിതം പിന്തുടര്ന്നാണ് അദ്ദേഹത്തോടുള്ള സ്നേഹം പ്രകടപ്പിക്കേണ്ടത്.
മനാമ: മുഹമ്മദ് നബിയുടെ മഹനീയ ജീവിതത്തെ മാതൃകയാക്കി മുന്നേറേണ്ടത് ഇസ്ലാമിക സമൂഹത്തിന്റെ കടമയാണെന്ന് വാഹാത്തുല്‍ ഖുര്‍ആന്‍ ഡയറക്ടര്‍ ശൈഖ് അബ്ദുറഹ്മാന് അല്‍മൂസ അഭിപ്രായപ്പെട്ടു. ഫ്രന്റ്സ് സോഷ്യല്‍ അസോസിയേഷന് 'പ്രവാചക ചര്യ സന്തുലിതമാമാണ്' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ദ്വിമാസ കാമ്പയിന് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകന്റെ ജീവിതം പിന്തുടര്ന്നാണ് അദ്ദേഹത്തോടുള്ള സ്നേഹം പ്രകടപ്പിക്കേണ്ടത്. പ്രവാചക അധ്യാപനങ്ങള്‍ ലോകത്തിന് ആവശ്യമായ സമയമാണിതെന്നും സന്തുലിത ജീവിതാശയത്തെ പ്രബോധനം ചെയ്യേണ്ട മധ്യമ സമുദായമാണ് മുസ്ലിംകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും ചിലര്‍ അക്ഷരങ്ങളില്‍ വായിക്കുകയും മറ്റു ചിലര്അക്ഷരങ്ങളില് ഗവേഷണങ്ങള്‍ നടത്തി ജീവിതം കുടുസ്സാക്കി മാറ്റുകയും ചെയ്യന്ന സമകാലിക സാഹചര്യത്തില്‍ പ്രവാചകചര്യ സന്തുലിതമാണെന്നത് അറിയിച്ച് കൊടുക്കേണ്ടത് ബാധ്യതായി ഏറ്റെടുക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കുവൈത്ത് കെ.ഐ.ജി എക്സിക്യൂട്ടീവ് അംഗം അന്വര്സഈദ് വ്യക്തമാക്കി.

പ്രവാചകന് സമൂഹത്തോടൊപ്പം സഞ്ചരിക്കുകയും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുകയും അവരെ സഹായിക്കുകയും ചെയ്യുന്ന സമീപനമാണ് കാണിച്ചു തന്നിട്ടുള്ളത്. ഏതെങ്കിലും ഗുഹാ ഗഹ്വരങ്ങളില്‍ ഭജനമിരിക്കാനോ സാമൂഹിക പ്രശ്നങ്ങളില്‍ നിന്ന് മാറി നില്‍ക്കാനോ അല്ല പ്രവാചകന് പഠിപ്പിച്ചത്. മറിച്ച് സാമൂഹിക വിഷയങ്ങളെ ഏറ്റെടുത്ത് അവ പരിഹരിക്കുന്നതിന് മുന്‍പന്തിയില്‍ നിലകൊണ്ടുവെന്നതാണ് മുഹമ്മദ് നബിയുടെ പ്രത്യേകതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീര്‍ണതക്കും തീവ്രതക്കും എതിരായി സന്തുലിതമായ നിലപാടുകളാണ് എല്ലാ വിഷയത്തിലും അദ്ദേഹം സ്വീകരിച്ചിട്ടുള്ളതെന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഹറഖ് അല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ടി.കെ ഫാജിസിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ചു. പ്രസിഡന്റ് ജമാല്‍ നദ് വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതമാശംസിച്ചു. അബ്ദുറഹ്മാന് അല്മൂസയുടെ പ്രസംഗം വൈസ് പ്രസിഡന്റ് സഈദ് റമദാന് നദ്വി പരിഭാഷപ്പെടുത്തി.
കാമ്പയിന് ജനറല്‍ കണ്‍വീനര്‍ സി.എം മുഹമ്മദലി കാമ്പയിനോടനുബന്ധിച്ച് നടത്തുന്ന പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പി.എ ബഷീര്‍ നന്ദി പറയുകയും ഖലീല്‍ റഹ്മാന് പരിപാടി നിയന്ത്രിക്കുകയും ചെയ്തു. കെ.എം മുഹമ്മദ്, സി. ഖാലിദ്, ഇ.കെ സലീം, വൈ.എം മൊയ്തു, മുഹമ്മദ് കുഞ്ഞി, ഷൗക്കത്ത് അന്‍സാരി, ബഷീര്‍ കാവില്‍, ജമീല ഇബ്രാഹിം, സക്കീന അബ്ബാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications