കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പിത്തിരി കൊണ്ട് ബോംബുണ്ടാക്കാന്‍ ശ്രമിച്ച 15 കാരന്റെ രണ്ടു കാലും നഷ്ടമായി..

  • By ഭദ്ര
Google Oneindia Malayalam News

ടെക്‌സാസ്: 180 കമ്പിത്തിരികള്‍ ചേര്‍ത്ത് വെച്ച് ബോബുണ്ടാക്കാന്‍ ശ്രമിച്ച 15 കാരന്റെ രണ്ടു കാലുകളും നഷ്ടമായി. കമ്പിത്തിരികളിലെ വെടിമരുന്ന് ചേര്‍ത്ത് വെച്ച് ഇലക്ട്രിക് ടാപ് വെച്ച് ഒട്ടിക്കുന്നതിനിടയിലാണ് സ്‌ഫോടനം സംഭവിച്ചത്.

പട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും എറിഞ്ഞ സംഭവത്തില്‍ കോടതി നല്‍കിയ ശിക്ഷ '50' രൂപ പിഴ!!പട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും എറിഞ്ഞ സംഭവത്തില്‍ കോടതി നല്‍കിയ ശിക്ഷ '50' രൂപ പിഴ!!

റൗഡി റാഡ്‌ഫോര്‍ട്ട് എന്ന ആണ്‍കുട്ടിയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വെടിമരുന്ന് കണ്ണിലേക്ക് തെറിച്ചത് മൂലം 50 ശതമാനം കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഇപ്പോഴും അത്യാഹിത വിഭാഗത്തിലാണ് കഴിയുന്നത്.

 crackers

വീടിന് പുറത്ത് വെച്ചാണ് വെടിമരുന്ന് പൊട്ടിതെറിച്ചത്. ശബ്ദം കേട്ട് വീട്ടുക്കാര്‍ വരുമ്പോള്‍ കാലുകള്‍ രണ്ടും വേര്‍പ്പെട്ട അവസ്ഥയിലായിരുന്നു. അടുത്ത ആശുപത്രിയില്‍ നിന്നും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.

ഇത്തരം അനുഭവങ്ങള്‍ കേട്ടാല്‍ പിന്നീടൊരിക്കലും കാബുകള്‍ വിളിക്കില്ല, ഭീഷണിയുടെ അവസാന സ്വരം പീഡനമോ?ഇത്തരം അനുഭവങ്ങള്‍ കേട്ടാല്‍ പിന്നീടൊരിക്കലും കാബുകള്‍ വിളിക്കില്ല, ഭീഷണിയുടെ അവസാന സ്വരം പീഡനമോ?

കിലോമീറ്ററുകള്‍ക്ക് ദൂരെ പൊട്ടിതെറിയുടെ ശബ്ദം കേട്ടു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പലപ്പോഴായി കമ്പിത്തിരിയില്‍ നിന്നും ബാക്കി വരുന്ന മരുന്നുകള്‍ ശേഖരിച്ച് കുട്ടികള്‍ ഇത്തരത്തില്‍ ചെയ്യാറുണ്ടെന്നും ഇത്രയ്ക്കും ഭീകരമായൊരു അപകടം പ്രതീക്ഷിച്ചില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.

English summary
A Texas teenager who lit 180 sparklers that were taped together needed to have part of his leg amputated and suffered burns after the sparklers exploded.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X