സൗദി: സൈനിക ഓപ്പറേഷനില്‍ ഭീകരരെ വധിച്ചു, ഭീകരര്‍ ലക്ഷ്യമിട്ടത് ആക്രമണ പരമ്പര!!
ദോഹ: സൗദി സൈന്യത്തിന്റെ സുരക്ഷാ ഓപ്പറേഷനിടെ രണ്ട് ഭീകരരെ വധിച്ചു. രണ്ട് ഭീകരകരെ അറസ്റ്റ് ചെയ്തു. ജിദ്ദയിലെ അല്‍ ഹറാസത്തില്‍ ശനിയാഴ്ച നടന്ന സൈനിക ഓപ്പേറഷനിടെയായിരുന്നു സംഭവം.
പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടതോടെ ചാവേറുകള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഭീകര സംഘടനാംഗങ്ങളായ ഭാര്യയും ഭര്‍ത്താവുമാണ് നസീം ജില്ലയില്‍ നിന്ന് അറസ്റ്റിലായത്.
പ്രദേശത്ത് ഭീകര സംഘടനയുടെ സ്വാധീനമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു സംഭവം. നസീം ജില്ലയിലെ ഒരു വീട്ടുടയമയ്ക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് ഒരു അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്.

വഴി തെളിഞ്ഞു
സൈന്യം നടത്തിയ അന്വേഷണത്തില്‍ മറ്റ് ഭീകരസംഘടനാംഗങ്ങളെ പൊലീസ് തിരിച്ചറിയുകയായിരുന്നു. നേരത്തെ ഭീകരവാദക്കേസില്‍ എട്ട് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച ആളാണ് ഭീകരരുമായി ബന്ധം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഇയാളുടെ സ്വാധീനത്തിലാണ് ഭീകരരായ ദമ്പതികളെ ഒളിവില്‍ താമസിപ്പിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

വീട് വളഞ്ഞു പിടികൂടി
ശനിയാഴ്ച പ്രാര്‍ത്ഥന സമയത്തിന് തൊട്ടുമുമ്പായി വീട് വളഞ്ഞ സുരക്ഷാ സേന ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സൗദി പൗരനും പാകിസ്താന് പൗരത്വമുള്ള ഭാര്യയുമാണ് സൈന്യത്തിന്റെ പിടിയിലായത്. നസീം ജില്ലയില്‍ നിന്നായിരുന്നു ഇരുവരും അറസ്റ്റിലായത്.

സ്ഫോടക വസ്തുക്കള്‍
അറസ്റ്റിലായ ഭീകരരുടെ വീട്ടില്‍ നിന്ന് ചാവേര്‍ ബെല്‍റ്റുകളും ബോംബ് നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികളും കണ്ടെടുത്തു. മെഷീന് ഗണും മറ്റ് സ്ഫോടക വസ്തുക്കളും ഇതിനൊപ്പം കണ്ടെടുത്തു.

ചാവേറായി പൊട്ടിത്തെറിച്ചു
ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന രണ്ടാമത്തെ താവളത്തിലെത്തിയ സൈന്യം ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സ്ഫോടന വസ്തുക്കളുപയോഗിച്ച് ഇരുവരും പൊട്ടിത്തെറിയ്ക്കുകയായിരുന്നുവെന്നാണ് സൈന്യം നല്കുന്ന വിവരം. സൈനികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ആക്രമണത്തിന് പാക് പദ്ധതി
സൗദി പൗരനായ ഹുസാം ഹിന് സാലിക് സാലിക് സമരണ് അല്‍ ജുഹാനി, ഭാര്യയെന്ന് അവകാശപ്പെടുന്ന പാക് പൗരത്വമുള്ള 19കാരി ഫത്മ റമദാന് ബലുഷി അലി മറാദ എന്നിവരാണ് സൈന്യത്തിന്റെ കസ്റ്റഡിയിലുള്ളത്. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് മെഷിന് ഗണ്‍ അടക്കമുള്ള ആയുധങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്.

തെളിവ് ശേഖരണം
ഭീകരര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രണ്ട് സ്ഥലങ്ങളില്‍ നിന്നും സുരക്ഷാ സേന തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ഭീകരരെ സംബന്ധിച്ച എല്ലാ വിവരങ്ങളും പിന്നീട് പുറത്തുവിടുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി.
-
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ












Click it and Unblock the Notifications