യുഎഇയില്‍ സ്വര്‍ണവില കുതിക്കുന്നു; ഇനിയും വില ഉയരും... ഇനി നാട്ടില്‍ നിന്ന് ആഭരണം വാങ്ങാം
ദുബായ്: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ലെങ്കിലും യുഎഇയില്‍ വില ഉയര്‍ന്നിട്ടുണ്ട്. സ്വര്‍ണം വാങ്ങാന്‍ ഗള്‍ഫ് രാജ്യങ്ങളെ തിരഞ്ഞെടുക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാണ് യുഎഇയിലെ വില വര്‍ധന. നിലവില്‍ കേരളത്തില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതും യുഎഇയില്‍ നിന്ന് വാങ്ങുന്നതും തമ്മിലുള്ള വില വ്യത്യാസം കുറഞ്ഞിട്ടുണ്ട്.
അമേരിക്കയിലെ സാമ്പത്തിക രംഗത്തുണ്ടായ മാറ്റമാണ് ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമാകുന്നത്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും ആഗോള വിപണിയില്‍ വില ഉയരുമെന്നാണ് വിവരം. ഔണ്‍സ് സ്വര്‍ണത്തിന് 2400 ഡോളറിന് മുകളിലാണ് വില ഏറിയും കുറഞ്ഞും മുന്നോട്ട് പോകുന്നത്. യുഎഇയില്‍ ഇന്ന് സ്വര്‍ണത്തിന് 0.75 ദിര്‍ഹം വില കൂടി. അറിയാം കൂടുതല്‍ വിവരങ്ങള്‍...

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 296.75 ദിര്‍ഹമാണ് യുഎഇയില്‍ ഇന്നത്തെ വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 274.75 ദിര്‍ഹവും. 21 കാരറ്റിന് 266 ദിര്‍ഹം നല്‍കണം. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാം വില 228 ആയി ഉയര്‍ന്നു. ആഗോളതലത്തില്‍ ഔണ്‍സ് സ്വര്‍ണത്തിന് 0.42 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കേരളത്തില്‍ ഒരു പവന് 51760 രൂപയും ഗ്രാമിന് 6470 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. കഴിഞ്ഞ ദിവസത്തെ വില തുടരുകയാണ്.
കേരളത്തില്‍ സാധാരണ 22 കാരറ്റ് സ്വര്‍ണത്തിനാണ് ഡിമാന്റ് കൂടുതല്‍. യുഎഇയിലെ ഇന്നത്തെ ഗ്രാം വില രൂപയിലേക്ക് മാറ്റുമ്പോള്‍ 6200ന് മുകളില്‍ വരും. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി 5 ശതമാനവും വാറ്റ് 5 ശതമാനവും യുഎഇയില്‍ അധികമായി ചെലവാകും. കേരളത്തില്‍ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും അധികം വരും. രണ്ടിടത്തെയും സ്വര്‍ണവിലയില്‍ പവന് ആയിരം രൂപയോളം മാത്രമാണ് വില വ്യത്യാസം. ആഴ്ചകള്‍ക്ക് മുമ്പ് 4000ത്തിന് മുകളിലായിരുന്നു.
അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ വേളയില്‍ നഷ്ടം വരുമെന്ന് മുന്‍കൂട്ടി കണ്ട് നിക്ഷേപം പിന്‍വലിക്കുകയാണ് ചെയ്യുന്നത്. ഈ പണം സ്വര്‍ണത്തില്‍ നിക്ഷേപിച്ച് ലാഭം കൊയ്യാനാണ് ശ്രമം. അതുകൊണ്ടുതന്നെ സ്വര്‍ണത്തിന് ആവശ്യം ഉയരുകയും വില കൂടുകയും ചെയ്യും.
ജൂലൈയിലെ അമേരിക്കന്‍ തൊഴില്‍ ഡാറ്റ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. പ്രതീക്ഷിച്ചതിനേക്കാള്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനത്തിലേക്ക് ഉയര്‍ന്നു. അമേരിക്ക മാന്ദ്യത്തിലേക്ക് നീങ്ങിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്. ഇതെല്ലാം പലിശ കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കുന്ന ഘടകങ്ങളാണ്. നവംബറില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന അമേരിക്കയില്‍ സാമ്പത്തിക രംഗത്തെ മാറ്റങ്ങളും പ്രധാന ചര്‍ച്ചാ വിഷയമാണ്.
അമരിക്കയിലെ പലിശ നിരക്ക് അടുത്ത മാസം 50 ബേസിസ് പോയന്റ് കുറച്ചേക്കുമെന്നാണ് സൂചന. മാത്രമല്ല, അസംസ്കൃത എണ്ണ വിലയിലും ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം കൂപ്പു കുത്തുന്നത് മറ്റൊരു വെല്ലുവിളിയാണ്. ഡോളറിനെതിരെ 83.80 എന്ന നിരക്കിലേക്ക് രൂപ ഇടിഞ്ഞിട്ടുണ്ട്. റിസര്‍വ് ബാങ്ക് ത്വരിത നടപടി സ്വീകരിച്ച് രൂപയുടെ കരുത്ത് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷ.
-
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്











Click it and Unblock the Notifications