വിദേശ നിക്ഷേപകര്‍ക്ക് 100% ഉടമസ്ഥാവകാശവുമായി ഉമ്മുല്‍ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍
ഉമ്മുല്‍ഖുവൈന്‍: നിക്ഷേപകര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്കി മുന്നേറുകയാണ് ഉമ്മുല്‍ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍. ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാര്‍ പുതുതായി അനുവദിച്ചു നല്കിയ ഏതാണ്ട് നല് ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫാക്ടറികളെയും മറ്റ് ഉല്പാദന യൂണിറ്റുകള്‍ക്കും വേണ്ട എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.
ഇതിനകം രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതായും കൂടുതല്‍ കമ്പനികള്‍ ഇവിടെക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും പോര്‍ട്സ്, കസ്റ്റംസ്, ഫ്രീ ട്രേഡ് സോണ്‍ വകുപ്പുകളുടെ ചെയര്മാന് ശൈഖ് ഖാലിദ് ബിന്‍ റാഷിദ് അല്‍ മുഅല്ല വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഭൂമി നിക്ഷേപകര്‍ക്ക് പാട്ടത്തിന് നല്‍കും. വെയര്‍ ഹൗസുകള്‍, ഓഫീസുകള്‍, റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം പുരോഗതിയിലാണ്. ഈ വര്‍ഷം 850 കമ്പനികള്‍ ഫ്രീ ട്രേഡ് സോണില്‍ രജിസ്റ്റര്‍ ചെയ്യുകയും ലൈസന്‍സ് നേടുകയും ചെയ്തിട്ടുണ്ട്.
വിദേശ നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശവും, 100 ശതമാനം ഇറക്കുമതി കയറ്റുമതി നികുതിയിളവുമാണ് കൂടുതല്‍ നിക്ഷേപകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കുറഞ്ഞ ചിലവും നടപടിക്രമങ്ങള്‍, ഡോക്യുമെന്റേഷന്, ചട്ടങ്ങള്‍ തുടങ്ങിയവയിലുള്ള വ്യത്യാസവും ഉമ്മുല്‍ഖുവൈന്‍ ഫ്രീട്രേഡ് സോണിനെ മറ്റു ഫ്രീ സോണുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതായി ഉമ്മുല്‍ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍ ജനറല്‍ മാനേജര്‍ കോട്ടയം സ്വദേശി ജോണ്സണ് എം. ജോര്‍ജ്ജ് പറഞ്ഞു. തങ്ങളുടെ വീട്ടില്‍ നിന്ന് അല്ലെങ്കില്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങാതെ തന്നെ ആര്‍ക്കും ഫ്രീ ട്രേഡ് സോണില്‍ കമ്പനി സ്ഥാപിക്കാം.

കേരളത്തില്‍ നിന്നുള്ള ചെറുകിട വന്‍കിട സംരംഭകര്‍ക്ക് ഏറ്റവും അനിയോജ്യമായ ഫ്രീ സോണ്‍ ആണ് ഉമ്മുല്‍ഖുവൈന്‍ എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഏഷ്യന്‍ ഉപഭൂഖണ്ഡം, സി.ഐ.സ്. രാജ്യങ്ങള്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ് തുടങ്ങിയ മേഖലകളില്‍ നിന്നാണ് ഫ്രീ ട്രേഡ് സോണിലേക്ക് പ്രധാനമായും നിക്ഷേപകര്‍ എത്തുന്നത്. ഊര്‍ജ്ജ പുനരുത്പാദനം, വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതിക വികസനം, ജലം തുടങ്ങിയ രംഗങ്ങളില്‍ നവീനതയും വികസനവും ലക്ഷ്യമിട്ടെത്തുന്ന കമ്പനികളെയാണ് കൂടുതലായി ലക്ഷ്യം വെക്കുന്നത്.
ബാക്ക് ഓഫീസ്, കാള്‍ സെന്റര്‍, ഔട് സോഴ്സിംഗ് സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങളെയും ബദല്‍ ഊര്‍ജ്ജവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പ്രൊഫഷനല്‍ കണ്‍സല്‍ട്ടന്‍സി, ലോജിസ്റ്റിക്സ് തുടങ്ങിയവ രംഗങ്ങളിലുള്ളവര്‍ക്ക് ഉമ്മുല്‍ഖുവൈന്‍ ഫ്രീ ട്രേഡ് സോണില്‍ തങ്ങളുടെ ലൈസന്‍സ് ആരംഭിക്കാന്‍ കഴിയും. മൈക്രോ ബിസിനസ്, ഫ്രീലാന്‍സര്‍ പെര്‍മിറ്റുകളാണ് ഫ്രീ ട്രേഡ് സോണില്‍ നല്‍കുന്നതെന്നും ജോണ്സണ് എം. ജോര്‍ജ്ജ് വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications