കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ അഞ്ചടി നീളമുള്ള പാമ്പ് കയറി
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിൽ പാമ്പ് കയറി. വൈൽഡ് ലൈഫ് എസ്ഒഎസ് സംഘം ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയതെന്നാണ് റിപ്പോർട്ട് . ഏതാണ്ട് അരമണിക്കൂറോളം സമയം എടുത്താണ് രണ്ടംഗ സംഘം പാമ്പിനെ പിടികൂടിയതെന്നും റിപ്പോർട്ടിൽ പറയുന്നു,
പാമ്പിനെ കണ്ടതോടെ ആഭ്യന്തരമന്ത്രിയുടെ വസതിയിൽ പരിഭ്രാന്തി പടർന്നു. വ്യാഴാഴ്ച രാവിലെയാണ് ആഭ്യന്തരമന്ത്രിയുടെ വസതിയിൽ പാമ്പുള്ളതായി ശ്രദ്ധയിൽ പെട്ടത്. സെക്യൂരിറ്റിക്ക് വേണ്ടിയുള്ള മുറിയിലെ മരപ്പലകകൾക്കിടയിലാണ് പാമ്പ് ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് സംഘം പാമ്പിനെ പുറത്തെടുത്തത്.
ഭാര്യയുടെ കാല് വേദന കാണിക്കാനെത്തിയ ഭര്‍ത്താവിനോട് ബാറില്‍ പോയി രണ്ടെണ്ണം അടിക്കെന്ന് ഡോക്ടര്‍
പിടികൂടിയ പാമ്പിന് അഞ്ചടിയോളം നീളമുണ്ടെന്നും ചെക്കർഡ് കീൽബാക്ക് ഇനത്തിൽപ്പെട്ടതാണെന്നും സംഘം പറയുന്നു. ഈ ഇനത്തിൽപ്പെട്ട പാമ്പുകൾ വിഷമുള്ളവയല്ല.
കായലുകൾ, നദികൾ, കുളങ്ങൾ, അഴുക്കുചാലുകൾ, കൃഷിഭൂമികൾ, കിണറുകൾ തുടങ്ങിയ ജലാശയങ്ങളിൽ ആണ് ചെക്കർഡ് കീൽബാക്ക് പ്രധാനമായും കാണപ്പെടുന്നത്. വന്യജീവി (സംരക്ഷണം) നിയമം, 1972 ലെ ഷെഡ്യൂൾ രണ്ട് പ്രകാരം ഈ ഇനം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
സൗന്ദര്യ മത്സരത്തിൽ വിജയിച്ചാൽ പ്രമുഖ എൻആർഐയെ കല്യാണം കഴിക്കാമെന്ന് ഓഫർ! ആരാണാ പ്രമുഖൻ
വ്യാഴാഴ്ച രാവിലെ അമിത് ഷായുടെ ബംഗ്ലാവിലെ സുരക്ഷാ ഉദ്യോഗസ്ഥർ ചെക്കൻ പാമ്പിനെ കണ്ടു ഞെട്ടി. ഗാർഡ് റൂമിന് സമീപം പാമ്പിനെ കണ്ടപ്പോൾ, അവർ ഉടൻ തന്നെ വൈൽഡ്‌ലൈഫ് എസ്‌ഒഎസിനെ അതിന്റെ 24x7 ഹെൽപ്പ്‌ലൈൻ നമ്പറിൽ 9871963535 എന്ന നമ്പറിൽ അറിയിച്ചു. ഇപ്പോൾ പാമ്പ് മെഡിക്കൽ നിരീക്ഷണത്തിലാണ്, ഉടൻ തന്നെ കാട്ടിലേക്ക് വിടും, "മൃഗസംരക്ഷണ സംഘടനയായ വൈൽഡ്‌ലൈഫ് എസ്‌ഒഎസ് പറഞ്ഞു.