ഇനി പത്ത് മാസം വയറ്റിൽ ചുമക്കണ്ട, ഡ്യൂപ്ലിക്കേറ്റ് റെഡി !!! വന്ധ്യതയ്ക്ക് പരിഹാരം
മാസം തികയാതെ നടക്കുന്ന പ്രസവങ്ങളില്‍ കുട്ടികളെ ഇപ്പോള്‍ ഇന്‍ക്യൂബേറ്ററുകളിലാണ് വയ്ക്കാറുള്ളത്.
ഗര്‍ഭധാരണത്തിനും ശിശുസംരക്ഷണത്തിനും വമ്പന്‍ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കി പ്ലാസ്റ്റിക്ക് ഗര്‍ഭപാത്രം വരുന്നു. മൂന്ന് വര്‍ഷത്തിന് ഉള്ളില്‍ പ്ലാസ്റ്റിക് ഗര്‍ഭപാത്രം മനുഷ്യനിലും പരീക്ഷിയ്ക്കും. ആദ്യഘട്ടത്തില്‍ ചെമ്മരിയാടിന്‍ കുട്ടിയെയാണ് കൃത്രിമ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയത്. മനുഷ്യനോട് സമാനമായ ഗര്‍ഭകാലം ഉള്ള ജീവിയാണ് ചെമ്മരിയാട്.

യാഥാര്‍ത്ഥ ഗര്‍ഭപാത്രത്തിന് സമാപനമായ താപനിലയും , പോഷകഘടകങ്ങളുടെ സാന്നിധ്യവും പ്ലാസ്റ്റിക് ഗര്‍ഭപാത്രത്തിലും ഉറപ്പാക്കിയിട്ടുണ്ട്.

ഗര്‍ഭപാത്രത്തിന് പ്രശ്‌നങ്ങളുള്ള യുവതികല്‍ക്കും മാസം തികയാതെ ഉണ്ടാകുന്ന പ്രസവത്തിനും ഈ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഹാരം കാണാന്‍ പറ്റും. ബീജ സംഘലനം നടത്തിയ ശേഷം പ്ലാസ്റ്റിക് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിയ്ക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ പരീക്ഷണം നടത്തുന്നത്.

മാസം തികയാതെ നടക്കുന്ന പ്രസവങ്ങളില്‍ കുട്ടികളെ ഇപ്പോള്‍ ഇന്‍ക്യൂബേറ്ററുകളിലാണ് വയ്ക്കാറുള്ളത്. ഇവിടങ്ങളില്‍ രോഗവ്യാപനത്തിന് സാധ്യത കൂടുകതലാണെന്ന് പ്ലാസ്റ്റിക് ഗര്‍ഭപാത്രത്തെ കുറിച്ച് പഠനം നടത്തുന്ന ഫിലാഡല്‍ഫിയ ആസ്ഥാനമായുള്ള ശാസ്ത്രഞ്ജന്‍ അലന്‍ ഫ്‌ലേക്കിന്റെ നേതൃത്വത്തിലുള്ള സംഘം പറയുന്നു.

നിലിവില്‍ ചെമ്മരിടിലാണ് പരീക്ഷണങ്ങല്‍ പുരോഗമിയ്ക്കുന്നത്. പ്ലാസ്റ്റിക് ഗര്‍ഭപാത്രം മനുഷ്യ ശിശുവിന്‍ പ്രയോഗിയ്ക്കണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. പരീക്ഷണം വിജയകരമായാല്‍ നവജാത ശിശുസംരക്ഷണ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് ഇത് വഴി വയ്ക്കുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications