ജനിച്ച മാസം പറയൂ: മക്കള്‍ ഭാവിയില്‍ ആരാകുമെന്നറിയാം, മാര്‍ച്ചില്‍ ജനിച്ചാല്‍ പൈലറ്റാകും!!!
കുട്ടികളുടെ ഭാവിയെക്കുറിച്ച് എല്ലാ രക്ഷിതാക്കളും ആശങ്കാകുലരാണ്. വിദ്യാഭ്യാസം, ഭാവി, ജോലി എന്നിങ്ങനെ ജനിക്കുമ്പോള്‍ മുതല്‍ തന്നെ രക്ഷിതാക്കള്‍ക്ക് മക്കളെക്കുറിച്ചുള്ള ആശങ്കള്‍ ആരംഭിക്കുകയായി. കുട്ടികള്‍ ജനിച്ച മാസം ഉപയോഗിച്ച് കുട്ടികള്‍ ഭാവിയില്‍ ആരായിത്തീരുമെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും . ബ്രിട്ടനിലെ ചില ഗവേഷകരാണ് ഇതിന് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്.
കുട്ടികളുടെ ജനിച്ച മാസവും കരിയറും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ബ്രിട്ടനിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിലെ ഓഫീസര്‍മാരും ഒരു സംഘം ശാസ്ത്രജ്ഞരും ചേര്‍ന്നാണ് പഠനം നടത്തിയിട്ടുള്ളത്. 19 വ്യത്യസ്ത തരത്തിലുള്ള ജോലികള്‍ ചെയ്യുന്നവരെയും അവരുടെ ജോലികളും കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്.

ജനനം ജനുവരിയിലെങ്കില്
ബ്രിട്ടീഷ് ഗവേഷകര്‍ നടത്തിയിട്ടുള്ള പഠനം അനുസരിച്ച് ഡിസംബര്‍ മാസത്തില്‍ ജനിക്കുന്ന കുട്ടികള്‍ ദന്തഡോക്ടര്മാരാകാനാണ് സാധ്യത. എന്നാല്‍ ഒരു മാസം കൂടി കഴിഞ്ഞ് ജനിക്കുന്ന കുട്ടികള്‍ ഭാവിയില്‍ പണം ശേഖരിക്കുന്ന ജോലികളില്‍ ഏര്‍പ്പെടാനാണ് സാധ്യത.
മാര്‍ച്ച് മാസത്തില്‍ ജനിക്കുന്ന കുട്ടികള്‍ ചിറകുവിടര്‍ത്തി പറക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവര്‍ പൈലറ്റാന്‍ ആഗ്രഹിക്കുന്നവരാണ്. ഫെബ്രുവരിയില്‍ ജനിക്കുന്ന കുട്ടികള്‍ മറ്റ് കുട്ടികളേക്കാള്‍ കാലാവാസനയും സര്‍ഗ്ഗാത്മക ശേഷിയും ഉള്ളവരും ആയിരിക്കും.

ഏത് ജോലിയും ചെയ്യാനിഷ്ടം!
ഏത് പ്രൊഫഷനും തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ളവരാണ് ഏപ്രില്‍- മെയ് മാസങ്ങളില്‍ ജനിയ്ക്കുന്ന കുട്ടികള്‍. തണുപ്പുകാലത്ത് ജനിക്കുന്ന കുട്ടികള്‍ അധികശ്രദ്ധ ആവശ്യമുള്ളവരാണെന്ന് കണക്കുകളെ ഉദ്ധരിച്ച് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരം കുട്ടികളില്‍ എളുപ്പത്തില്‍ രോഗം വരാനുള്ള സാധ്യതയുമുണ്ട്.

ജനനവും വികാസവും
കുട്ടികളുടെ വികസനവും ജനിച്ച മാസവും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ ഗവേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും കൃത്യവും ശാസ്ത്രീയവുമായ ഉത്തരം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ശാസ്ത്രീയമായ കാരണമുണ്ടെന്ന് ഗവേഷകരും തുറന്നുസമ്മതിക്കുന്നുണ്ട്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയതെന്നും 100 ശതമാനം കൃത്യമായ വിവരങ്ങളാണ് പുറത്തുവിട്ടിട്ടുള്ളതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു.

സൂര്യപ്രകാശത്തിന്റെ അഭാവം
ഗര്‍ഭകാലത്ത് സൂര്യപ്രകാശത്തിന്റെ സാന്നിധ്യമനുസരിച്ച് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തിലും മാറ്റമുണ്ടാകുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. സൂര്യപ്രകാശം കുട്ടികളില്‍ വിറ്റാമിന്‍ ഉല്‍പ്പാദനത്തെ സഹായിക്കുമെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഗര്‍ഭകാലത്തിന്റെ ആദ്യമാസങ്ങളില്‍ സൂര്യപ്രകാശത്തിന്റെ അഭാവമുണ്ടാകുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍.
-
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ സീനിയര്‍ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറാകാം; ശമ്പളം ലക്ഷങ്ങള്‍ -
ഗൂഗിളിലെ ജോലി ആഡംബരമല്ല; വര്‍ഷത്തില്‍ ഒരു കോടി രൂപ ശമ്പളമില്ല: യാഥാത്ഥ്യം തുറന്നു പറഞ്ഞ് ടെക്കി -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications